ബംഗളൂരു: ആത്മീയതയും ജീവിതാനുഭവങ്ങളും കോർത്തിണക്കി ബംഗളൂരു ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിൽ നടൻ രജനീകാന്ത് നടത്തിയ പ്രഭാഷണം ശ്രദ്ധേയമാകുന്നു.
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, തന്റെ സിനിമാ പ്രശസ്തിയെക്കാൾ വലുതാണ് ആത്മീയ സിദ്ധിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭാഷയും വിനയവും
തന്റെ പ്രഭാഷണത്തിന്റെ തുടക്കത്തിൽ ഭാഷയെക്കുറിച്ച് രസകരമായ ഒരു കാര്യം അദ്ദേഹം പങ്കുവെച്ചു. കർണാടകയിൽ ജനിച്ചു വളർന്ന തനിക്ക് കന്നഡ അറിയാമെങ്കിലും, കഴിഞ്ഞ 52 വർഷമായി ചെന്നൈയിൽ താമസിക്കുന്നത് കൊണ്ട് തമിഴാണ് ഇപ്പോൾ ഏറ്റവും വഴങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. കന്നഡ സംസാരിക്കാൻ അവസരങ്ങൾ കുറഞ്ഞതിനാൽ അത് അല്പം മറന്നുപോയെന്നും, അതിനാൽ ഹിന്ദിയും ഇംഗ്ലീഷും കലർത്തി സംസാരിക്കാമെന്നും അദ്ദേഹം സദസ്സിനോട് വിനയപൂർവ്വം അപേക്ഷിച്ചു.
അഹന്ത തകർന്ന നിമിഷം
ആശ്രമത്തിൽ വെച്ചുണ്ടായ ഒരു അനുഭവം തന്റെ ഉള്ളിലെ 'ഈഗോ' തകർത്തതിനെക്കുറിച്ച് രജനീകാന്ത് വൈകാരികമായി സംസാരിച്ചു. "ഒരിക്കൽ ഗുരുദേവിനൊപ്പം നടക്കാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. ആയിരക്കണക്കിന് ഭക്തർ അവിടെ കൂടിയിട്ടുണ്ടായിരുന്നു. ഞാൻ കൂടെ വന്നാൽ ജനശ്രദ്ധ എന്നിലേക്ക് തിരിയുമെന്നും അത് ഗുരുദേവിന് തടസ്സമാകുമെന്നും ഞാൻ ഭയപ്പെട്ടു. എന്നാൽ അദ്ദേഹത്തോടൊപ്പം നടന്നപ്പോൾ ഒരാൾ പോലും എന്നെ നോക്കിയില്ല; എല്ലാവരും ഗുരുദേവന്റെ മുഖത്തേക്ക് മാത്രം നോക്കി നിശബ്ദരായി നിന്നു. എന്റെ പ്രശസ്തി കൊണ്ടുള്ള അഹന്ത അന്ന് പൂർണ്ണമായും തകർന്നു," അദ്ദേഹം പറഞ്ഞു.
യഥാർത്ഥ 'സ്റ്റാർഡം'
സിനിമയിലെ പ്രശസ്തി താൽക്കാലികം മാത്രമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. എന്നാൽ ആത്മീയ ഗുരുക്കന്മാരുടെ പ്രഭാവം അവർക്ക് ശേഷവും നിലനിൽക്കുന്നു. അതുമാത്രമാണ് ശാശ്വതമായ പ്രശസ്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമാലയത്തിൽ പോയപ്പോൾ ലഭിച്ച അതേ സമാധാനവും സന്തോഷവുമാണ് ഈ ആശ്രമത്തിലും തനിക്ക് ലഭിക്കുന്നതെന്നും, 'സുദർശൻ ക്രിയ', 'മൗന വ്രതം' എന്നിവ മനസ്സിന് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിതിൻ ഗഡ്കരിയുമായുള്ള സൗഹൃദം: 2011-ലെ വേൾഡ് കപ്പ് മത്സരത്തിനിടെ തിരക്കിൽപ്പെട്ട് വാഹനം കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലിഫ്റ്റ് നൽകിയതും അത് വലിയൊരു സൗഹൃദമായി മാറിയതും അദ്ദേഹം സ്മരിച്ചു.
മനുഷ്യനായി ജനിക്കുക എന്നത് ഭാഗ്യമാണെന്നും, എന്നാൽ ഒരു ഉത്തമ ഗുരുവിനെ ലഭിക്കുക എന്നത് അതിലും വലിയ ഭാഗ്യമാണെന്നും പുരന്ദര ദാസന്റെ വരികൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഗുരുവിന്റെ പ്രാധാന്യം:വിശദീകരിച്ചു.
രണ്ടു ദിവസത്തേക്ക് വന്ന താൻ ആശ്രമത്തിലെ പ്രകൃതിഭംഗിയിൽ ആകൃഷ്ടനായി 15 ദിവസം അവിടെ താമസിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആശ്രമത്തിലെ ഒരു കുതിരയ്ക്ക് 'രജനി' എന്ന് പേരിട്ടതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
മോക്ഷം നേടാൻ ഭക്തിയോഗവും തന്ത്രയോഗവും (പ്രാണായാമം വഴി കുണ്ഡലിനി ശക്തി ഉണർത്തുന്നത്) സഹായകരമാണെന്നും, ഈ വിദ്യകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്ന ഗുരുദേവന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജി ദീർഘായുസ്സോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് രജനീകാന്ത് തന്റെ വാക്കുകൾക്ക് വിനയാന്വിതനായി വിരാമമിട്ടത് .
ഒരോർമ്മചിത്രം കൂടി .........
48 വർഷങ്ങൾക്ക് മുൻപ് മദിരാശിയിലെ വാഹിനി സ്റ്റുഡിയോ ഫ്ലോറിൽ ഷൂട്ടിംഗിന്റെ ഇടവേളയിൽ രജനീകാന്ത് വിശ്രമിക്കാനിറങ്ങിയപ്പോൾ ഞാനെടുത്ത ഫോട്ടോ ആണിത്.
ഒപ്പം നിൽക്കുന്നഈ കൊച്ചുപയ്യൻ എന്റെ അടുത്ത ബന്ധു .ആർ .കെ .മനോജ്‌കുമാർ .ഇന്ന് തലശ്ശേരിയിലെ ആർ. കെ സ്റ്റുഡിയോ ഉടമ .ഞാൻ മദ്രാസ്സിൽ പോകുമ്പോൾ വെറുതെ ചുറ്റിക്കാണാൻ എന്റെകൂടെ പോന്നതാ യിരുന്നു.
കൂട്ടത്തിൽ അഴിയൂരിലെ അനിൽ കുമാർ എന്ന ഐ ടി മാഷും
.രജനികാന്ത് തെന്നിന്ത്യൻ സിനിമയിൽ അടിവെച്ചുകയറുന്ന കാലമായിരുന്നു അത്. അന്ന് അദ്ദേഹം എന്നോട് ചോദിച്ച ചോദ്യംപോലും ഞാൻ മറന്നിട്ടില്ല. ;'' എന്റെ പടങ്ങൾ കോഴിക്കോട്ട് ഹൌസ് ഫുൾ ആകാറുണ്ടോ ?'' എന്നു തമിഴിൽ .പോക്കിരിരാജ എന്നോമറ്റോ ആയിരുന്നു അന്ന് അദ്ദേഹമഭിനയിച്ചുകൊണ്ടിരുന്ന സിനിമ .
അശേഷം താരജാഡയില്ലാത്തെ ശുദ്ധനാട്ടുമ്പുറത്തു കാരനെപ്പോലുള്ള ആ നല്ല മനുഷ്യൻറെ പെരുമാറ്റംകൊണ്ടാണ് അരനൂറ്റാണ്ടിനോളമായിട്ടും ഞാനിതോർമ്മിച്ചു ഏഴുതിയതും പഴയ ഫോട്ടോ പങ്കിടുന്നതും .
ആർ .കെ .മനോജ്‌കുമാർ
ഇപ്പോഴത്തെ ചിത്രം
വാസ്‌തുശാസ്‌ത്രം പഠിക്കാം .....
സൗജന്യമായി :
ഡോ .നിശാന്ത് തോപ്പിൽ
https://mediafacekerala.com/architecture/18023
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















