
ഞങ്ങൾ മലപ്പട്ടത്ത്
ഗാന്ധി സ്തൂപം സ്ഥാപിക്കും.
: മുല്ലപ്പള്ളി രാമചന്ദ്രൻ
നാം എങ്ങോട്ടേക്കാണ് പോകുന്നത്. കണ്ണൂർ ജില്ലയിലെ സി.പി.എം. പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗാന്ധി സ്തൂപം തച്ചുടക്കപ്പെട്ടിരിക്കുന്നു.
15 വർഷം രാജ്യസേവനം നടത്തി സർവ്വീസിൽ നിന്ന് പിരിഞ്ഞ ഒരു മുൻ സൈനികനാണ് സ്വന്തം ഭൂമിയിൽ ഈ സ്തൂപം സ്ഥാപിച്ചത്.
ഗാന്ധിജിയെയും നെഹ്റുവിനെയും സ്വാതന്ത്ര്യ സമരത്തെയുമെല്ലാം തള്ളിപ്പറഞ്ഞ, സി.പി.എം. നേതാക്കളുടെ ദേശവിരുദ്ധ പ്രസംഗങ്ങൾ മാത്രം കേട്ടു വളർന്ന ഒരു ദേശത്ത് ഇതും ഇതിലപ്പുറവും നടക്കുമെന്നതിൽ ആശ്ചര്യമില്ല.
അത്യന്തം നിന്ദ്യമായ ഈ സംഭവത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ അക്രമാസക്തരായി, ആക്രോശിച്ചെത്തിയ സി.പി.എം.ൽ നിന്ന് ഇതിൽ അപ്പുറം എന്ത് പ്രതീക്ഷിക്കാൻ. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടറിയുമെല്ലാം സ്ഥലത്തെത്തിയെങ്കിലും സംഭവത്തെ ന്യായീകരിക്കുന്ന രീതിയിൽ പ്രസംഗിച്ചു എന്നത് എത്ര മാത്രം ജുഗത്സാവഹമാണ്.
ഗാന്ധിജി ഒരു മഹാ വിപ്ലവകാരിയാണെന്ന് ലോകമാകെ അംഗീകരിച്ചു കഴിഞ്ഞു എന്ന സത്യം, ആശയത്തെ കൈ ബോബും കഠാരയുമായി ഇപ്പോഴും നേരിടുന്ന സി.പി.എം. ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഗാന്ധിജി നിങ്ങൾക്ക് വാർദ്ധയിലെ കപട സന്യാസി ആയിരുന്നല്ലൊ.
ആധിപത്യ ശക്തികളെയും അധികാര സ്ഥാനങ്ങളെയും മുഖാമുഖം നേരിടാൻ ഗാന്ധിജിക്കേ കഴിയൂ.
സഖാ: കെ. ദാമോദരനെ കുറിച്ച് അറിയുമൊ? കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ദാർശനികനായ നേതാവ്. വിയറ്റ്നാം സന്ദർശന ശേഷം ദാമോദരനോട്
മഹാത്മാവിനെ കുറിച്ച് ഹോചിമിൻ പറഞ്ഞ വാക്കുകൾ തേടിപ്പിടിച്ചു ഒന്ന് വായിക്കുക.
ഗാന്ധി സ്തൂപം മലപ്പട്ടത്ത്സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി. ഗോപിനാഥ് നടത്തിയ പ്രസംഗം സി.പി.എം. നേതൃത്വത്തിൻ്റെ അറിവോടെയാണോ? പാർട്ടി ജനറൽ സെക്രട്ടറി സഖാ: എം.എ. ബേബിയും മുഖ്യമന്ത്രി പിണറായി വിജയനും ഈ അഭിപ്രായം പങ്കുവെക്കുന്നവരാണോ? വിശദീകരണം അവരാണ് നടത്തേണ്ടത്.
മലപ്പട്ടത്ത് തൻ്റെ സ്വന്തം ഭൂമിയിൽ ഗാന്ധി സ്തൂപം സ്ഥാപിച്ച സനീഷ് എന്ന മുൻ സൈനികൻ എത്ര മാത്രം രാജ്യസ്നേഹിയാണ്. ഗാന്ധിയൻ മൂല്യങ്ങൾ കാലാതിവർത്തിയാണെന്ന് തിരിച്ചറിഞ്ഞ, ഗാന്ധി സന്ദേശം കൂടുതൽ തീവ്രമായി പ്രചരിപ്പിക്കേണ്ടത് വർത്തമാന കാല ഇന്ത്യൻ സാഹചര്യത്തിൽ അത്യന്തം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ മുൻ രാജ്യരക്ഷാ ഭടൻ്റെ ദേശാഭിമാന ബോധത്തിന് സല്യൂട്ട്.
മലപ്പട്ടത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കും. പുഷ്പാർച്ചന നടത്തും. കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി തന്നെ അതിന് നേതൃത്വം നൽകും

ആദ്യം അവർ ഗാന്ധി സ്തൂപം തകർത്തു. പിന്നീട് അവർ അത് സ്ഥാപിച്ച മനോഹര സൗധം തകർത്തു. അവസാനം ഓർമ്മയുടെ ഒരംശം പോലും ഇല്ലെന്ന് ഉറപ്പു വരുത്തി. ഗാന്ധിജിക്ക് മരണമില്ലെന്ന് അവർ അറിഞ്ഞില്ല. ജന ഹൃദയങ്ങളിൽ ഇരിപ്പുറപ്പിച്ച ഗാന്ധിജിയെ അവരെങ്ങിനെ തിരിച്ചറിയാൻ. അവർ ചെയ്യുന്നത് എന്താണെന്ന് അവർ തന്നെ അറിയുന്നില്ല. മഹാത്മാവേ മാപ്പ്.....
- മുല്ലപ്പള്ളി രാമചന്ദ്രൻ

മുക്കാളി റെയിവേ സ്‌റ്റേഷൻ ;
ആദ്യ കരിവണ്ടി ഓടിയ കാലത്തിൻറെ ബാക്കിപത്രം
https://mediafacekerala.com/kerala/1362

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group