
തീക്കനലായ് കൊടുങ്കാറ്റായ് കണ്ണീർ കടലായ്
കർണ്ണൻ വിഘ്നേശ്വര സന്നിധിയിൽ...
: ചാലക്കര പുരുഷു
രംഗഭാഷക്ക് കരുത്തിന്റെ ദൃശ്യകാവ്യമൊരുക്കി
വിനായക കലാക്ഷേത്രം
കർണ്ണൻ നാളെമഹാഗണപതി ക്ഷേത്രാങ്കണത്തിൽ
അവതരിക്കും.
മാഹി: പിറവി കൊണ്ട് ഉന്നത കുല ജാതനെങ്കിലും, ജീവിതയാത്രയിൽ, ദളിതനായി സൂതപുത്രനായി അപഹസിക്കപ്പെടേണ്ടി വന്ന കർണ്ണൻ്റെ ഇതിഹാസ സമാനമായ ജീവിത കഥ ഒക്ടോബർ ആറിന് രാത്രി 8.30 ന് പള്ളൂർ ശ്രീ മഹാഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ അരങ്ങിലെത്തുന്നു.
കോയ്യോട്ട് തെരു ശ്രീവിനായക കലാക്ഷേത്രത്തിന്റെ 26-ാം വാർഷികാഘോഷവേദിയിലാണ് നൂതനമായ ആഖ്യാന രീതിയും, സാങ്കേതികത്തികത്തികവും, കഥാപാത്രബാഹുല്യവുമുള്ള സംഭ്രമജനകവുമായ മെഗാ ഇതിഹാസ നാടകം രംഗവേദിയിലെത്തുന്നത്.
ജാതിയുടെ ,നിറത്തിന്റെ,, കുലത്തിന്റെ പേരിൽ അപഹസിക്കപ്പെടുന്ന,പരിഹസിക്കപ്പെടുന്ന ഓരോ മനുഷ്യന്റെയുള്ളിലും ഒരു കർണമാനസമുണ്ട്.
മഹാഭാരതത്തിന്റെമഹാകഥാസരിത്സാഗരത്തിനുമപ്പുറം,കർണ്ണന്റെവ്യഥകൾ,വേദനകൾ,തിരസ്കാരങ്ങൾ, ഇപ്പോഴും ആരുടെയൊക്കെയോ കണ്ണുനീരിൽ ഒഴുകുന്നുണ്ട്.
ആ കണ്ണീർപ്പുഴയിൽ ആരോ ഒഴുക്കിവിട്ട പേടകങ്ങളിൽ, മുലപ്പാലിൻ്റെ രുചിയറിയാതെ, ജൻമരഹസ്യമറിയാതെ , കുറെ ശൈശവങ്ങൾ ഒഴുകി പോകുന്നുണ്ട്…
ആ ശിശുരോദനത്തിൽ, ആയിരമായിരം ദൈവങ്ങളുടെ വിലാപവും, പതിയെ ചെവിയോർത്താൽ കേൾക്കാനാവും.
പക്ഷേ അത് കേൾക്കാൻ ഒരു മനസ്സുണ്ടാവണം

ദീപാലങ്കാരമികവിൽ രാജീവൻ പണ്ടാരിയും,
ചമയത്തിൽ രതീഷും,
കലാസംവിധാനത്തിൽ സുധീറും,
രംഗപടത്തിൽ സതീശൻ കൂനനും,
രംഗവിതാനത്തിൽ വന്ദനയും
പ്രൊഫഷണൽ നാടകത്തിന്റെ ഔന്നത്യം കീഴടക്കി.
നിഖില ടീച്ചറാണ് പി.ആർ. ഒ. കലൈമാമണി കെ കെ രാജീവിന്റെ സംഗിത സംവിധാനവും, ആലാ പനവും,കഥാസന്ദർഭങ്ങളെ പ്രോജ്വലമാക്കി.
കരുത്തുറ്റ രചനയും, വ്യതിരിക്തമായ സംവിധാനശൈലിയും,അനിൽ പള്ളൂരിനെ സമകാലീന നാടക ലോകത്ത് ഏറെ മുന്നിലെത്തിക്കുമെന്നുറപ്പ്.

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .




ശ്രീവിനായക കലാക്ഷേത്രത്തിൽ
നവരാത്രി ആഘോഷം 6 ന്
മാഹി: പള്ളൂർ ശ്രീ വിനായക കലാക്ഷേത്രം ഇരുപത്തിയാറാം വാർഷിക ആഘോഷവും നവരാത്രി കലോത്സവവും സംഗീതോത്സവവും ഒക്ടോബർ 6 ന് പള്ളൂർ മഹാഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും.
കലാക്ഷേത്ര സ്ഥാപക രക്ഷാധികാരിയായിരുന്ന സംഗീത സംവീധായകൻ കെ. രാഘവൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ 6നു കാലത്ത് നടക്കുന്ന പുഷ്പാർച്ചനയോടെ പരിപാടികൾക്ക് തുടക്കമാവും.
രാവിലെ 9.30 ന് കലാക്ഷേത്രത്തിലെ ചിത്രകലയഭ്യസിക്കുന്ന വിദ്യാർഥികളുടെ ചിത്രപ്രദർശനവും, തുടർന്ന് നവരാത്രി സംഗീതോത്സവവും നടക്കും.
വൈകീട്ട് 3 മണിക്ക് വാർഷികാഘോഷ സമാപന സമ്മേളനം പി.കെ ശശിധരന്റെ അദ്ധ്യക്ഷതയിൽ മാഹി എം.എൽ.എ. രാമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ആനന്ദ് കുമാർ പറമ്പത്ത്, സുനിൽ മൂന്നങ്ങാടി , പി.കെ. സുനിൽ പ്രശാന്ത്, പി.കെ.ജയ പ്രതിപൻ എന്നിവരെ ആദരിക്കും. എം.മുസ്തഫ മാസ്റ്റർ, ചാലക്കര പുരുഷു, സാവിത്രി നാരായണൻ സംസാരിക്കും. സുവനിർ പ്രകാശനം നടക്കും. പൊലീസ് സൂപ്രണ്ട് ജി. ശരവണൻ സമ്മാനദാനം നിർവഹിക്കും.കെ.തമ്പാൻ മാസ്റ്റർ സ്വാഗതവും, പി.രതിഷ് കുമാർ നന്ദിയും പറയും. തുടർന്ന് വിനായക കലാക്ഷേത്രത്തിലെ വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങൾ.
രാത്രി 8.30 ന് അനിൽ പള്ളൂർ സംവിധാനം ചെയ്ത ,കർണ്ണൻ . ഇതിഹാസ നാടകം അരങ്ങേറും.
വാർഷികത്തിൻ്റെ ഭാഗമായി എൽ. കെ.ജി മുതൽ ഹൈസ്കൂൾ വരെ യുള്ള കുട്ടികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ജില്ലാതല ചിത്രരചനാ മത്സരത്തിലെ വിജയികൾക്കും കലാക്ഷേത്ര കുടുംബമേളയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജ യികളായ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ചടങ്ങിൽ വിഷിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്യും
വിനായക
കലാക്ഷേത്രത്തിലെ ഇത്തവണത്തെ വിദ്യാരംഭം ഒക്ടോബർ 13 ന് നടക്കും
വരപ്രത്ത് കാവിൽ നവരാത്രി
മഹോത്സവം തുടങ്ങി.
മാഹി: ചാലക്കര ശ്രീവര പ്രത്ത് കാവ് ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവങ്ങൾക്ക് തുടക്കമായി.
11 ന് വൈ:6.15 ന് ദീപാരാധനയും തുടർന്ന് ഗ്രന്ഥ പൂജയും, അത്താഴപൂജയും നടക്കും. 12 ന് വൈ:.6.15 ന് ദീപാരാധനയും, തുടർന്ന് വാഹന പുജ, ആയുധപൂജ, അത്താഴ പൂജ എന്നിവയുണ്ടാകും. 13 ന് കാലത്ത് 8 മണിക്ക് സരസ്വതി പുളയും, തുടർന്ന് അരിയിലെഴുത്ത്, 9 മണിക്ക് കലൈമാമണി കെ.കെ.രാജീവിന്റെ നേതൃ ത്വത്തിൽ സംഗീതാർച്ചന . ക്ഷേത്രം പ്രസിഡണ്ട് വി.വൽസന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും.


പുലപാടി ദാമു നിര്യാതനായി.
തലശ്ശേരി:കോടിയേരി വില്ലേജ് ഓഫിസിന് സമീപം പുലപ്പാടി ദാമു, (8 2 ) നിര്യാതനായി. ഭാര്യ :പ്രേമ . മക്കൾ: കനകൻ. പ്രീത, രതിശൻ . പ്രമോദൻ , മരുമക്കൾ :ഗീന സിദ്ധാത്ഥ് , രമ്യ . രജിത

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group