അക്ഷരങ്ങളിലൂടെ ഒരു ആത്മസാധന ഭഗവദ്ഗീത മുഴുവൻ കൈയെഴുത്തിൽ പകർത്തി കോളേജ് പ്രിൻസിപ്പൽ

അക്ഷരങ്ങളിലൂടെ ഒരു ആത്മസാധന ഭഗവദ്ഗീത മുഴുവൻ കൈയെഴുത്തിൽ പകർത്തി കോളേജ് പ്രിൻസിപ്പൽ
അക്ഷരങ്ങളിലൂടെ ഒരു ആത്മസാധന ഭഗവദ്ഗീത മുഴുവൻ കൈയെഴുത്തിൽ പകർത്തി കോളേജ് പ്രിൻസിപ്പൽ
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Aug 10, 12:38 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഒരു പുസ്തകം വായിച്ചുതീർക്കുക എന്നത് സാധാരണ അനുഭവമാണ്. എന്നാൽ ഒരു മഹാഗ്രന്ഥത്തെ ഓരോ അക്ഷരമായും പകർത്തിയെഴുതുക എന്നത് വായനയ്ക്കപ്പുറമുള്ള ഒരു ആത്മസാധനയാണ്.

അത്തരമൊരു വേറിട്ട അനുഭവത്തിലൂടെയാണ് എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിൻസിപ്പൽ കോഴിക്കോ NIT യിൽ റീസേർച്ച് സ്കോളർ എന്നീ നിലകളിലുള്ള പ്രൊഫ. വർഗീസ് മാത്യു കടന്നുപോയത്. ഭഗവദ്ഗീതയിലെ പതിനെട്ട് അധ്യായങ്ങളും സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതി 350 പേജുകളിലായി അദ്ദേഹം ഒരുക്കിയിരിക്കുന്നു. അർജുനവിഷാദയോഗത്തിൽ തുടങ്ങി മോക്ഷസന്ന്യാസയോഗത്തിൽ അവസാനിക്കുന്ന ഗീതയിലെ എഴുന്നൂറോളം സംസ്കൃത ശ്ലോകങ്ങൾക്കൊപ്പം അവയുടെ മലയാള പരിഭാഷയും ഈ കൈയെഴുത്തുപതിപ്പിൽ ഇടംപിടിച്ചിട്ടുണ്ട്. വെറും 25 ദിവസങ്ങൾകൊണ്ടാണ് ഈ വലിയ ദൗത്യം പൂർത്തിയാക്കിയത്. ഗീതയോടുള്ള വർഗീസ് മാത്യുവിന്റെ അടുപ്പം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബാല്യത്തിൽത്തന്നെ അതിന്റെ വിത്തുകൾ മനസ്സിൽ വീണിരുന്നു. ആലപ്പുഴ ജില്ലയിലെ ആറന്മുള–കിടങ്ങന്നൂർ പ്രദേശത്തിന്റെ ക്ഷേത്രാന്തരീക്ഷവും കീർത്തനങ്ങളുടെ നാദവും നിറഞ്ഞ ബാല്യകാലം അദ്ദേഹത്തിന്റെ ആത്മീയാന്വേഷണങ്ങൾക്ക് ഒരു പശ്ചാത്തലമായി. പിന്നീട് ചിദംബരത്ത് യോഗപഠനത്തിനായി പോയ കാലത്താണ് ഭഗവദ്ഗീതയിലേക്ക് കൂടുതൽ ആഴത്തിൽ തിരിയുന്നത്. വായനയും പഠനവും തുടർന്നു. ഗീതയെക്കുറിച്ചുള്ള വിവിധ വ്യാഖ്യാനങ്ങളും അദ്ദേഹം തേടിപ്പിടിച്ചു. അങ്ങനെ വായിച്ചും ചിന്തിച്ചും മനസ്സിലാക്കിയ ഗീതയെ ഒരിക്കൽ സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതണമെന്ന ആഗ്രഹമാണ് ഒടുവിൽ ഈ ഉദ്യമമായി മാറിയത്. അക്ഷരങ്ങൾക്കിടയിലെ ധ്യാനം ഗീത പകർത്തിയെഴുതുമ്പോൾ അതിനെ ഒരു എഴുത്തുപ്രവൃത്തിയായി മാത്രം കാണാനായിരുന്നില്ല അദ്ദേഹത്തിന്. പുലർച്ചെ മൂന്നുമണിയോടെ എഴുന്നേറ്റ് എഴുത്തിനായി ഇരിക്കും. ഓരോ വരിയും ശ്രദ്ധയോടെ എഴുതും. തെറ്റുകൾ കടന്നുവരാതിരിക്കാൻ എഴുതിയ ഭാഗങ്ങൾ വീണ്ടും വീണ്ടും പരിശോധിക്കും. ഈ ദിവസങ്ങളിൽ ഭക്ഷണത്തിലും ചില ചിട്ടകൾ പാലിച്ചു. ഗീതയെഴുത്ത് നടക്കുന്ന കാലത്ത് സസ്യാഹാരം മാത്രമാണ് കഴിച്ചിരുന്നത്. രണ്ടു ദിവസങ്ങളിൽ തിരുവില്വാമല ക്ഷേത്രത്തിലെ പാറപ്പുറത്തിരുന്നും എഴുതി. ചുറ്റുമുള്ള അന്തരീക്ഷവും മനസ്സിന്റെ ഏകാഗ്രതയും എഴുത്തിന്റെ ഭാഗമായതുപോലെയായിരുന്നു. എന്നാൽ ഈ ആത്മസാധനയ്ക്കിടയിലും അധ്യാപകനും പ്രിൻസിപ്പലുമായുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് അദ്ദേഹം മാറിനിന്നില്ല. തന്റെ എഴുത്ത് കോളേജിന്റെ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. സമത്വത്തിന്റെ സന്ദേശം കാലം മാറിയാലും മനുഷ്യന്റെ അടിസ്ഥാനചോദ്യങ്ങൾക്ക് ഗീത നൽകുന്ന ഉത്തരങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ലെന്നാണ് വർഗീസ് മാത്യുവിന്റെ വിശ്വാസം. മനുഷ്യനെ മാത്രമല്ല, സകല ജീവജാലങ്ങളെയും സമഭാവത്തോടെ കാണാനുള്ള ദർശനമാണ് ഗീത മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “വിദ്യയുടെയും വിനയത്തിന്റെയും വഴിയിലൂടെ സമത്വദർശനത്തിലേക്ക് എത്തുക” എന്ന ഗീതാസന്ദേശം ഇന്നത്തെ സമൂഹത്തിലും ഏറെ പ്രസക്തമാണെന്ന് അദ്ദേഹം കരുതുന്നു. അഞ്ചാം അധ്യായത്തിലെ പതിനെട്ടാം ശ്ലോകവും ഈ ചിന്തയ്ക്ക് അടിത്തറയാക്കുന്നു. അധ്യാപകനിൽ നിന്ന് ഗീതാസാധകനിലേക്ക് കോഴിക്കോടിന്റെ വിദ്യാഭ്യാസരംഗത്ത് ദീർഘകാലമായി സാന്നിധ്യമറിയിക്കുന്ന വ്യക്തിയാണ് വർഗീസ് മാത്യു. 1987 മുതൽ കോഴിക്കോടുമായി ചേർന്നുനിൽക്കുന്ന അദ്ദേഹം ചാത്തമംഗലത്താണ് താമസം. 


മലബാർ ക്രിസ്ത്യൻ കോളേജിൽ ഫിസിക്സ് അധ്യാപകനായി സേവനമനു ഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ കോഴിക്കോ NIT യിൽ റീസേർച്ച് സ്കോളർ എന്ന നിലയിൽ സേവനമനുഷ്ഠിക്കുന്നു .

ഈ ഉദ്യമത്തിന് കുടുംബത്തിന്റെ പിന്തുണയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഭാര്യ ഡോ. മേരി വർഗീസ് പ്രോത്സാഹനവുമായി കൂടെയുണ്ടായിരുന്നു. ഭഗവദ്ഗീതയെ വായിക്കുക മാത്രമല്ല, അത് അക്ഷരങ്ങളിലൂടെ വീണ്ടും അനുഭവിക്കുക എന്നതായിരുന്നു വർഗീസ് മാത്യുവിന്റെ ഈ ശ്രമം.


എഴുതി തീർത്ത 350 പേജുകൾ ഒരു പുസ്തകത്തി ന്റെ പകർപ്പ് മാത്രമല്ല; വായനയും വിശ്വാസവും ഏകാഗ്രതയും ചേർന്നു ണ്ടായ ഒരു വ്യക്തിപരമായ യാത്രയുടെ രേഖ കൂടിയാണ്. ദേശീയ കൈയെ ഴുത്ത് ദിനത്തോടനുബന്ധിച്ച് ഈ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. അക്ഷരങ്ങൾ ഇവിടെ വെറും വാക്കുകളല്ല. ഓരോ അക്ഷരത്തിനും പിന്നിൽ ഒരു ദിവസത്തെ ഏകാഗ്രതയുണ്ട്; ഓരോ പേജിനും പിന്നിൽ ഒരു മനസ്സിന്റെ യാത്രയും. :

:ദിവാകരൻ ചോമ്പാല

cover-revised_1785775655

അവതാരവും പോരാളിയും ..

തുടർന്നുവായിക്കാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താലും 


https://mediafacekerala.com/view-and-point-of-view/19867

mfk---copy

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

mannan-palamruth
MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം പേരിൽ തന്നെയുണ്ട് ഒരു പൂവിന്റെ നാണം.
കല / സാഹിത്യം / കായികം ചെമ്പ് : എം .വി .ലക്ഷ്‌മണൻ
N
NIS
N
ayur