'രാത്രി 12-ന് മുമ്പ് ദുബായില്‍ എത്തണം, ഇല്ലെങ്കില്‍ ജീവിതം പാഴാകും'; ദുരിതം വിവരിച്ച് യാത്രക്കാര്‍

'രാത്രി 12-ന് മുമ്പ് ദുബായില്‍ എത്തണം, ഇല്ലെങ്കില്‍ ജീവിതം പാഴാകും'; ദുരിതം വിവരിച്ച് യാത്രക്കാര്‍
Share  
2024 May 09, 11:23 AM
VASTHU
MANNAN
laureal

തിരുവനന്തപുരം: എയർഇന്ത്യ എക്‌സ്പ്രസ്‌ ജീവനക്കാരുടെ മിന്നൽ പ്രതിഷേധത്തിൽ വലഞ്ഞ് യാത്രക്കാർ. മുന്നറിയിപ്പില്ലാതെ സർവീസുകൾ രണ്ടാം ദിവസവും റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. വരും ദിവസങ്ങളിലും വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ. അലോക് സിങ് അറിയിച്ചിട്ടുണ്ട്.


 

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മൂന്ന് സർവീസുകൾ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. നിരവധി യാത്രക്കാരാണ് അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്ന് വിമാനത്താവളത്തിലെത്തി മടങ്ങി പോകുന്നത്. ബുധനാഴ്ചയും ഒമ്പത് സർവീസുകൾ ഇവിടെനിന്നും റദ്ദാക്കിയിരുന്നു.


ചൊവ്വാഴ്ച രാത്രി മുതൽ ആരംഭിച്ച് പ്രതിസന്ധി പരിഹരിക്കാൻ ഇതുവരെ എയർഇന്ത്യ എക്സ്‌പ്രസ് മാനേജ്മെന്റിന് സാധിച്ചിട്ടില്ല. ഇതോടെ, വിസാകാലാവധിയും അവധിയും തീരുന്നവരുൾപ്പെടെയുള്ള പ്രവാസികളാണ് ഏറെ വലഞ്ഞത്. മറ്റ് കമ്പനികളുടെ സർവീസുകളിൽ പലതിലും സീറ്റുകൾ ലഭ്യമല്ലെന്നാണ് ഇവർ പറയുന്നത്.


'ബുധനാഴ്ച എയർഇന്ത്യ എക്സ്‌പ്രസ് അധികൃതർ തന്നെയാണ് ഇന്ന് വരാൻ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച രാവിലെ വന്നാൽ പോകാമെന്ന് പറഞ്ഞു. എന്നാൽ, വിമാനം റദ്ദാക്കിയെന്നാണ് ഇപ്പോൾ പറയുന്നത്.


വ്യാഴാഴ്ച രാത്രി 12-നെങ്കിലും ദുബായിൽ എത്തിയേ തീരൂ. ഇല്ലെങ്കിൽ, എന്റെ വിസാകാലാവധി കഴിയും. എന്റെ ജീവിതം പാഴാകും. അർബാബുമായി സംസാരിച്ച് വിസാകാലാവധി തീരുന്ന തീയതി മാറ്റിക്കിട്ടുമെന്നാണ് അവർ പറയുന്നത്. 18,500 രൂപയുടെ ടിക്കറ്റായിരുന്നു', ദുബായിലേക്ക് പോകാനിരുന്ന യാത്രക്കാരൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.



ജീവനക്കാരുടെ കൂട്ട അവധിയെത്തുടര്‍ന്ന് വ്യാഴാഴ്ച 75-ഓളം വിമാന സര്‍വീസുകൾ റദ്ദാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ആഭ്യന്തര - അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. നൂറിലധികം വിമാന സര്‍വീസുകളാണ് ചൊവ്വാഴ്ച റദ്ദാക്കേണ്ടിവന്നത്.15,000-ത്തോളം യാത്രക്കാരെ ഇത് ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.


ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനമാണ് എയർ ഇന്ത്യ എക്സ്പ്രസ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് ജീവനക്കാർ പ്രതിഷേധിച്ചത്. എയർ ഇന്ത്യാ എക്‌സ്‌പ്രസിനെ എയർ ഏഷ്യയുമായും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റു വിമാനക്കമ്പനികളുമായും ബന്ധിപ്പിക്കാനുള്ള തീരുമാനത്തിലും ഇവർക്ക് എതിർപ്പുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2