നേപിഡോ: മ്യാന്മറിലെ സഗയിങ് പ്രവിശ്യയിൽ ബുദ്ധവിഹാരത്തിന് നേരെ ഭരണകൂട സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വെൽ ലെ ഓ ഗ്രാമത്തിൽ നൂറിലധികം ആളുകൾ പങ്കെടുത്തുകൊണ്ടിരുന്ന വാരവരാന്ത ധ്യാനക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ഫൈറ്റർ ജെറ്റ് വിമാനത്തിലെത്തിയ സൈന്യം 15 മിനിറ്റിന്റെ ഇടവേളയിൽ വിഹാര പരിസരത്തേക്ക് ബോംബുകൾ വർഷിക്കുകയായിരുന്നുവെന്ന് മ്യാങ് ടൗൺഷിപ്പ് സിവിൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഓർഗനൈസേഷൻ വക്താവ് നവെ ഓ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.
2021-ലെ സൈനിക അട്ടിമറിക്ക് ശേഷം പ്രതിപക്ഷ പോരാട്ടങ്ങളെ അടിച്ചമർത്താൻ മ്യാന്മർ സൈന്യം വ്യാപക ആക്രമണങ്ങളാണ് നടത്തുന്നത്. വീടുകൾ, സ്കൂളുകൾ, അഭയാർഥി ക്യാമ്പുകൾ എന്നിവ കേന്ദ്രീകരിച്ച് സൈന്യം ലക്ഷ്യമിട്ട ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി നിയോഗിച്ച അന്വേഷണ സംഘം അടുത്തിടെ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































