മാഡ്രിഡ്: ഹാൻ്റ വൈറസ് ബാധയെത്തുടർന്ന് ആഴ്ചകളോളം കടലിൽ കുടുങ്ങിയ 'എംവി ഹോണ്ടിയാസ്' ആഡംബരക്കപ്പലിലെ യാത്രക്കാരെ അതീവ സുരക്ഷാ സജ്ജീകരണങ്ങളോടെ ഒഴിപ്പിച്ചു തുടങ്ങി. സ്പെയിനിലെ കാനറി ദ്വീപുകളിലെ ടെനറൈഫ് തീരത്ത് നങ്കൂരമിട്ട കപ്പലിൽ നിന്ന് സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. സ്പെയിൻ സ്വദേശികളെയാണ് ആദ്യം പുറത്തെത്തിച്ചത്. നെതർലാൻഡ്‌സ്, ജർമ്മനി, ബെൽജിയം, അയർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെ പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്തിക്കും. അമേരിക്കൻ യാത്രക്കാരെ നെബ്രാസ്കയിലെ മെഡിക്കൽ സെന്ററിൽ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം.
കരയിലെത്തുന്ന യാത്രക്കാർക്ക് പ്രാദേശിക ജനങ്ങളുമായി സമ്പർക്കം ഉണ്ടാകാതിരിക്കാൻ ചെറിയ ബോട്ടുകളിലാണ് ഇവരെ എത്തിക്കുന്നത്. ലഗേജുകൾ കപ്പലിൽ തന്നെ ഉപേക്ഷിക്കണമെന്നും മൊബൈൽ ഫോൺ, രേഖകൾ തുടങ്ങിയ അത്യാവശ്യ വസ്തുക്കൾ മാത്രമേ കരുതാനാവൂ എന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കപ്പലിൽ ഇതുവരെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അഞ്ച് പേർക്ക് നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസിന്റെ ലക്ഷണങ്ങൾ പ്രകടമാകാൻ ആഴ്ചകൾ എടുക്കുമെന്നതിനാൽ, നിലവിൽ ലക്ഷണങ്ങളില്ലാത്ത 140-ഓളം യാത്രക്കാരെയും ജീവനക്കാരെയും അതത് രാജ്യങ്ങളിൽ നിരീക്ഷണത്തിലാക്കും. യാത്രക്കാരെ പൂർണ്ണമായും ഒഴിപ്പിച്ച ശേഷം കപ്പൽ ശുചീകരണത്തിനായി നെതർലാൻഡ്‌സിലേക്ക് കൊണ്ടുപോകും. ലോകാരോഗ്യ സംഘടനയുടെ (WHO) കർശന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സ്പെയിൻ ഈ സുരക്ഷാ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















