സ്വയം യേശുവായി ചിത്രീകരിച്ചു; ട്രംപിനെതിരെ കടുത്ത വിമർശനം, വിവാദ ചിത്രം പിൻവലിച്ചു

സ്വയം യേശുവായി ചിത്രീകരിച്ചു; ട്രംപിനെതിരെ കടുത്ത വിമർശനം, വിവാദ ചിത്രം പിൻവലിച്ചു
സ്വയം യേശുവായി ചിത്രീകരിച്ചു; ട്രംപിനെതിരെ കടുത്ത വിമർശനം, വിവാദ ചിത്രം പിൻവലിച്ചു
Share  
2026 Apr 14, 08:53 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വാഷിംഗ്ടൺ: തന്നെ യേശുക്രിസ്തുവിനോട് ഉപമിച്ച് തയ്യാറാക്കിയ എഐ (നിർമ്മിത ബുദ്ധി) ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം. സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നടക്കം വിമർശനം ഉയർന്നതോടെ ട്രംപ് ചിത്രം തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തു. ട്രംപിന്റെ നടപടി ദൈവനിന്ദയാണെന്നും വിശ്വാസികളെ അവഹേളിക്കുന്നതാണെന്നും വലതുപക്ഷ അനുകൂലികൾ പോലും നിലപാടെടുത്തു.


​ഇറാൻ വിഷയത്തിൽ മാർപാപ്പ ലിയോ പതിനാലാമൻ സ്വീകരിച്ച നിലപാടിനെ ട്രംപ് രൂക്ഷമായി പരിഹസിച്ചതിന് പിന്നാലെയാണ് ഈ ചിത്രവും പ്രത്യക്ഷപ്പെട്ടത്. മാർപാപ്പ ഒരു രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ മികച്ച ഒരു ആത്മീയ നേതാവായി തുടരുന്നതാണ് നല്ലതെന്ന് ട്രംപ് തുറന്നടിച്ചു. മാർപാപ്പയെ 'ദുർബലൻ' എന്നും 'റാഡിക്കൽ ലെഫ്റ്റ്' എന്നും വിളിച്ചാണ് ട്രംപ് അധിക്ഷേപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് സ്വയം യേശുവായി ചിത്രീകരിക്കുന്ന ചിത്രം ട്രംപ് പോസ്റ്റ് ചെയ്തത്.


​ട്രംപിന്റെ വ്യക്തിപരമായ അധിക്ഷേപങ്ങളോട് മാന്യമായ രീതിയിലാണ് മാർപാപ്പ പ്രതികരിച്ചത്. ട്രംപ് ഭരണകൂടത്തെ തനിക്ക് ഭയമില്ലെന്നും യുദ്ധങ്ങൾക്കെതിരെ സമാധാനത്തിന്റെ പക്ഷത്തുനിന്ന് സംസാരിക്കുന്നത് തുടരുമെന്നും ലിയോ പതിനാലാമൻ വ്യക്തമാക്കി. തങ്ങൾ രാഷ്ട്രീയക്കാരല്ലെന്നും മനുഷ്യർക്കിടയിൽ സമാധാനത്തിന്റെ പാലം പണിയുന്നവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാർപാപ്പയ്‌ക്കെതിരായ ആക്രമണവും സ്വയം ദൈവമായി ചിത്രീകരിക്കാനുള്ള ശ്രമവും ട്രംപിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N