ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായ പശ്ചാത്തലത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെയാണ് സുരക്ഷാ കാരണങ്ങളാൽ വിമാനക്കമ്പനികൾ ഈ തീരുമാനമെടുത്തത്. പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം പാതിവഴിയിൽ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു.
ഷാർജയിലേക്കുള്ള ഉച്ചയ്ക്കത്തെ വിമാനവും ജിദ്ദയിലേക്കുള്ള ആകാശ എയർ സർവീസും ഒഴിവാക്കിയിട്ടുണ്ട്. ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു. ദുബായ്, റാസൽഖൈമ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള രാത്രികാല സർവീസുകൾ റദ്ദാക്കിയതോടെ നെടുമ്പാശേരിയിൽ എത്തിയ നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി.
ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണം പശ്ചിമേഷ്യയെ വൻ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്. യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈൽ ഭാഗങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായത്. ഇസ്രായേലിന് പുറമെ ബഹ്‌റൈൻ, ഖത്തർ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് ഇറാൻ തങ്ങളുടെ വ്യോമപാത സിവിലിയൻ വിമാനങ്ങൾക്ക് ഭാഗികമായി അടച്ചതാണ് കേരളത്തിൽ നിന്നുള്ള സർവീസുകളെ ബാധിച്ചത്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ നിലവിൽ അതീവ ജാഗ്രതയിലാണ്. വിമാന സർവീസുകൾ എപ്പോൾ പുനരാരംഭിക്കും എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. സംഘർഷം അയൽരാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുന്നത് ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








