
ന്യൂയോർക്ക്: ഡോളറിനുനേരേയുള്ള ആക്രമണമാണ് ബ്രിക്‌സ് കൂട്ടായ്‌മയെന്ന് യുഎസ് പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപ്. ബ്രിക്‌സിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ച രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതോടെ അവ പിന്മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ചൊവ്വാഴ്‌ച അർജന്റീനയുടെ പ്രസിഡൻ്റ് ഹവിയർ മിലേയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ട്രംപിന്റെ അവകാശവാദം.
വിനിമയത്തിന് ഡോളറിനെ ആശ്രയിക്കുന്ന എല്ലാവർക്കും അതുചെയ്യാത്തവരെക്കാൾ നേട്ടമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തനിക്കു പകരം ഡെമോക്രാറ്റിക് പാർട്ടിയിലെ ജോ ബൈഡനോ കമലാ ഹാരിസോ ആയിരുന്നു ജയിച്ചതെങ്കിൽ ലോകത്ത് ഡോളറിനുള്ള ആധിപത്യം നശിക്കുമായിരുന്നെന്നും അവകാശപ്പെട്ടു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത‌്, എത്യോപ്യ ഇൻഡൊനീഷ്യ, ഇറാൻ, യുഎഇ എന്നിവയുൾപ്പെട്ട കൂട്ടായ്‌മയാണ് ബ്രിക്സ്. 'യുഎസ് വിരുദ്ധ നയങ്ങളുടെ പേരിൽ ഈ രാജ്യങ്ങൾക്ക് അധികതിരുവ ചുമത്തുമെന്ന് ട്രംപ് പതിവായി ഭീഷണിപ്പെടുത്താറുണ്ട്. വ്യാപാരം തകരാറിലാക്കുന്ന ട്രംപിൻ്റെ ഏകപക്ഷീയ തീരുവയുയർത്തലിനെതിരേ ബ്രിക്സ‌് രാജ്യങ്ങൾ ശബ്ദമുയർത്തിയിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group