ഇന്ന് സ്വാമി വിവേകാനന്ദൻ്റെ ജന്മദിനം ദേശീയ യുവജന ദിനമായി രാജ്യം ആഘോഷിക്കുന്നു.

ഇന്ന് സ്വാമി വിവേകാനന്ദൻ്റെ ജന്മദിനം ദേശീയ യുവജന ദിനമായി രാജ്യം ആഘോഷിക്കുന്നു.
ഇന്ന് സ്വാമി വിവേകാനന്ദൻ്റെ ജന്മദിനം ദേശീയ യുവജന ദിനമായി രാജ്യം ആഘോഷിക്കുന്നു.
Share  
2025 Jan 12, 11:47 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഇന്ന് സ്വാമി വിവേകാനന്ദൻ്റെ ജന്മദിനം ദേശീയ യുവജന ദിനമായി രാജ്യം ആഘോഷിക്കുന്നു.


ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളം സ്വാമി വിവേകാനന്ദൻ സന്ദർശിക്കാൻ കാരണമായത് എങ്ങനെ സംഭവിച്ചുവെന്നും നോക്കാം. ചരിത്രകാരന്മാർ പറയുന്നത് പ്രകാരം സ്വാമി വിവേകാനന്ദൻ ഇന്ത്യാ പര്യടനത്തിനിടെ ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് രാമേശ്വരത്ത് യാത്ര അവസാനിപ്പിക്കാനാണ് പദ്ധതിയിട്ടത്. 


യാത്രയ്ക്കിടെ ബാംഗ്ലൂരിൽ വെച്ച് പ്രശസ്ത ഡോക്ടർ പൽപുവിനെ കണ്ടതോടെ യാത്രാ അദ്ദേഹത്തിൻ്റെ പദ്ധതികളിൽ മാറ്റം സംഭവിക്കുന്നു. അന്ന് കേരളത്തിൽ അതിഭീകരമായിരുന്ന ജാതിവ്യവസ്ഥയും മറ്റും പ്രശ്നങ്ങളെയും കുറിച്ച് ഡോ. പൽപു സ്വാമി വിവേകാനന്ദനെ അറിയിക്കുന്നു.  

യൂറോപ്പിൽ വിദ്യാഭ്യാസം നേടിയിട്ടും ദളിത് ജാതിയിൽ പെട്ടതിനാൽ തനിക്ക് സ്വന്തം നാട്ടിൽ വൈദ്യശാസ്ത്രം ചെയ്യാൻ കഴിയില്ലെന്ന് ഡോ. പൽപു സ്വാമി വിവേകാനന്ദനോട് പറഞ്ഞു. 


തുടർന്ന് കേരളത്തിലൂടെ യാത്ര ചെയ്ത് കന്യാകുമാരിയിലേക്ക് പോകാൻ സ്വാമി വിവേകാനന്ദൻ തീരുമാനിച്ചു. 1892 നവംബറിൽ അദ്ദേഹം ട്രെയിനിലൂടെ ഷൊർണൂരിലെത്തി തുടർന്ന് ഒരു കാളവണ്ടിയിൽ തൃശ്ശൂരിൽ എത്തി.


തിരുവിതാംകൂറിലേക്ക് ബോട്ടിൽ യാത്ര ചെയ്തു. 


വഴിമധ്യ കൊടുങ്ങല്ലൂർ ക്ഷേത്രം സന്ദർശിക്കാൻ ശ്രമിച്ച അദ്ദേഹത്തിന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രവേശിക്കാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല. ഇതാണ് ഒരു ഭ്രാന്താലയം എന്ന പ്രശസ്തമായ വിശേഷണം നൽകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 


തുടർന്ന് അദ്ദേഹം ചട്ടമ്പി സ്വാമിയെ എറണാകുളത്ത് സന്ദർശിച്ചു. തിരുവിതാംകൂറിൽ എത്തിയ സ്വാമി വിവേകാനന്ദൻ രാജകുടുംബവുമായും അക്കാലത്തെ മറ്റ് പ്രശസ്തരായ ആളുകളുമായും ചർച്ചകൾ നടത്തി. 


ഈ സമയത്താണ് അദ്ദേഹത്തിൻ്റെ ഫോട്ടോ ഒരാൾ എടുക്കുന്നതും, അത് പിന്നീട് തിരുവനന്തപുരം മ്യൂസിയത്തിൻ്റെ ഭാഗമാകുന്നതും. ശേഷം അദ്ദേഹം കന്യാകുമാരിയിലേക്ക് പോവുകയും അവിടെ അദ്ദേഹം മൂന്ന് ദിവസം ധ്യാനിക്കുകയും ചെയ്തു. 


'എഴുന്നേൽക്കൂ, ഉണരൂ, ലക്ഷ്യം കൈവരിക്കുന്നതുവരെ നിൽക്കരുത്'. നമുക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. സ്വാമി വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞു. യുവജനങ്ങൾക്ക് ഇന്നും പ്രചോദനമാകുന്ന വാക്കുകൾ.

courtesy:Indiatoday

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കർക്കിടക രാവുകളിൽ ഒളിച്ചിരുന്ന ആ 'മധുര'ക്കള്ളൻ !
N
NIS
N