വലിയമനസ്സുള്ള ചെറിയ മനുഷ്യൻ : ദിവാകരൻ ചോമ്പാല

വലിയമനസ്സുള്ള ചെറിയ മനുഷ്യൻ : ദിവാകരൻ ചോമ്പാല
വലിയമനസ്സുള്ള ചെറിയ മനുഷ്യൻ : ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2024 Jul 09, 01:18 PM
VASTHU
MANNAN

 വലിയമനസ്സുള്ള

ചെറിയ മനുഷ്യൻ


:ദിവാകരൻ ചോമ്പാല

ദീർഘകാല പരിചയമോ ഇടപെടലുകളോ ആത്മബന്ധമോ ഒന്നുമില്ലാത്ത ഒരാളുടെ ചരമവാർത്ത വായിക്കുമ്പോൾ വായനക്കാരന് അളവിലേറെ ദുഃഖം തോന്നുന്നത് അത്യപൂർവം .

ചെന്നൈയിലെ വൻകിട വ്യവസായിയും മയ്യഴിപ്പുഴയുടെ തീരത്തോട് ചേർന്ന് മലയാളകലാഗ്രാമം എന്ന അതി മഹത്തായ ആശയത്തിൻറെ ഉപജ്ഞാതാവും സ്ഥാപകനുമായ ശ്രീ .എ പി കുഞ്ഞിക്കണ്ണൻ എന്ന നാട്ടുമ്പുറത്തുകാരൻ ,കലാസ്നേഹി അതിലേറെ മനുഷ്യസ്നേഹിയായ ശ്രീ .എ .പി .കുഞ്ഞിക്കണ്ണൻ എന്ന വലിയ മനസ്സുള്ള ചെറിയ മനുഷ്യൻ ഓർമ്മയായു വാർത്ത ഒരു വർഷം മുൻപ് വായിച്ചപ്പോൾ ഒരുപാട് ദുഃഖം തോന്നി .

 

യാതൊരുവിധ അടുപ്പമോ വ്യക്തിബന്ധമോ ഇല്ലാത്ത എ പി എന്ന മനുഷ്യസ്നേഹിയെ ആദ്യമായി കാണുന്നത് മദ്രാസ് രാസപ്പച്ചെട്ടി സ്ട്രീറ്റിലെ കാശ്‌മീർ ലോഡ്‌ജിൽ വെച്ച് .45 വർഷങ്ങൾക്ക് മുൻപ്.


 ബിസിനസ്സ് ആവശ്യവുമായി അന്ന് മദ്രാസിൽ പോകുമ്പോൾ എൻറെ കൂടെ മദ്രാസിലെ നഗരക്കാഴ്ചകളും സിനിമാ ഷൂട്ടിങ്ങുകളും കാണാനുള്ള ആഗ്രഹവുമായി എന്റെ ബന്ധുക്കൾ കൂടിയായ രണ്ട് യുവാക്കൾ കൂടിചേർന്നു .

ഒന്ന് അഴിയൂരിലെ ആർ കെ കൃഷ്‌ണരാജിന്റെ മകൻ മനോജ് ( അദ്ദേഹം ഇന്ന് തലശ്ശേരിയിലെ ആർ കെ ഫോട്ടോ സ്റുഡിയ ഉടമ ) ,മറ്റൊരാൾ അഴിയൂരിലെ അനിൽകുമാർ ( അദ്ദേഹം ഇന്ന് ഐ ടി ഐ യിൽ അധ്യാപക ജോലിയിൽ നിന്നും വിരമിച്ചു കഴിയുന്നു ).

ഞങ്ങൾ മൂന്നുപരും മദ്രാസ് മൈലിൽ യാത്രക്കായി മാഹി റയിൽവേ ഫ്‌ളാറ്റ് ഫോമിൽ നിൽക്കുമ്പോഴാണ് തികച്ചും യാദൃശ്ചികമായി ചൊക്ളി സ്വദേശി കായക്കൽ കൃഷ്ണേട്ടനെ കണ്ടുമുട്ടുന്നത് .കുശലം പറച്ചിലിനിടയിൽ മദ്രാസിൽ ചെന്നാൽ താമസിക്കാൻ നല്ലൊരിടം ശരിയാക്കിത്തരാമെന്ന പറച്ചിലോടെ തറയിൽ കിടന്ന ഒഴിഞ്ഞ സിഗരറ്റ്പാക്കറ്റ് കീറി ഒരു ഫോൺ നമ്പർ എഴുതിത്തന്നു .

ഒപ്പം ''ഞാൻ തന്നതാണെന്ന് പറഞ്ഞാൽ മതി'' എന്നൊരു കൂട്ടിപ്പറച്ചിലും കൃഷ്ണേട്ടന്റെ വക .

 ആ കാലങ്ങളിലെല്ലാം മദ്രാസിൽ ചെന്നാൽ ടി നഗറിലെ ഗുഡ് ലക്ക് ലോഡ്‌ജ്‌ എന്നൊരിടത്തായിരുന്നു ഞാൻ പതിവായി തങ്ങാറുള്ളത് .

 അത്യാവശ്യം തെറ്റില്ലാത്ത സൗകര്യങ്ങളുള്ള ഒരിടം . അന്യായമായ ചാർജ്ജുമില്ല.

 സിനിമ നടനും തിരക്കഥാകൃത്തുമായ ഗോവിന്ദൻ കുട്ടിയും മറ്റും അക്കാലങ്ങളിൽ തങ്ങിയിരുന്നതും ഇവിടെത്തന്നെ .കണ്ണൂർ സ്വദേശി ജെ ജെ പാണ്ഡ്യ എന്ന ജനാർദ്ദനൻ പാണ്ഡ്യ എന്ന സുഹൃത്തിനൊപ്പ മായിരുന്നു വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഞാനിവിടെ തങ്ങുന്നത് , സിനിമ നടൻ ഗോവിന്ദൻ കുട്ടിയുടെ തൊട്ടടുത്ത മുറിയിൽ .പിന്നീട് മദ്രാസിൽ ചെല്ലുമ്പോഴെല്ലാം ഇവിടെ താമസിക്കുന്നതും പതിവ് ,

എന്നിരുന്നാലും കായക്കൽ കൃഷ്ണേട്ടൻ ഒരു തുണ്ട് കടലാസ് തന്നിട്ട് മാനിക്കാത്തത് ശരിയല്ലല്ലോ എന്ന് കരുതി മദ്രാസ് സ്റ്റേഷന് പുറത്തുനിന്നും ഈ നമ്പറിൽ വിളിച്ചു .

കാശ്‌മീർ ലോഡ്‌ജ് .രാസപ്പച്ചെട്ടി സ്ട്രീറ്റിലാണെന്നു മനസ്സിലായി .

സൈക്കിൾ റിക്ഷയിൽ ഞങ്ങൾ മൂന്ന്പേരും കാശ്‌മിർ ലോഡ്‌ജിൽ ചെന്നു .

 കൗണ്ടറിൽ മുതലാളിയില്ല .മുണ്ടും മുറിക്കയ്യൻ ബനിയനുമിട്ട് നിൽക്കുന്ന റൂം ബോയിയോട്

 തമിഴിൽ ഞാൻ പറഞ്ഞു '' മുതലാളിയെ ഒന്നുകാണണമല്ലോ ?

''എന്താകാര്യം? ഞാനാണ് മുതലാളി '' മലയാളത്തിൽ മറുപടി 

ക്ഷമിക്കണം എന്ന് പറഞ്ഞുകൊണ്ട് ഞാൻ തൊഴുതുപോയി .

വേഷംകൊണ്ട് ഒരാളെ വിലമതിക്കരുതെന്ന് പറയാറുള്ളത് എത്രസത്യം .

നാട്ടിൽ നിന്നും വരുന്നു .കായക്കൽ കൃഷ്ണേട്ടൻ വന്നു കാണാൻ പറഞ്ഞു .

പറഞ്ഞുതീരുന്നതിന് മുൻപേ മേശപ്പുറത്തെ കോളിംഗ് ബെല്ലിൽ അദ്ദേഹം വിരലമർത്തി .

മുകളിലത്തെ ഫ്ളോറിൽ ഞങ്ങൾക്ക് റൂം ശരിയാക്കാൻ നിർദ്ധേശം നൽകി,.

റൂമിൽ ഞങ്ങൾ കുളിച്ചു തീരുമ്പോഴേക്കും രാവിലത്തെ ഭക്ഷണം റൂമിലെത്തി .

 റൂംബോയിക്ക് റൂം നമ്പർ മാറിപ്പോയോ എന്ന ശങ്കയോടെ ഞാൻ തിരുത്തി

'' ഞാൻ ഭക്ഷണം ഓർഡർ ചെയ്‌തില്ലല്ലോ ''?.

 മുതലാളി പറഞ്ഞിട്ടാണെന്ന് തമിഴിൽ മറുപടി .

നാലഞ്ചുദിവസം ഞങ്ങൾ അവിടെ തങ്ങി.


നാട്ടിലേയ്ക്ക് തിരിയിച്ചുവരുന്നദിവസം ഹോട്ടൽ വാടക കൊടുക്കാൻ ഞാൻ പോക്കറ്റിൽ കൈവെക്കുമ്പോഴേക്കും എ .പി .കുഞ്ഞിക്കണ്ണൻ എന്ന മുതലാളി എന്റെ കൈ തടഞ്ഞു .

മാത്രമല്ല ഇനി എപ്പോൾ മദ്രാസിൽ വന്നാലും സ്വന്തം വീടുപോലെ ഇങ്ങോട്ടുവരാം എന്നൊരുപദേശവും .

നിന്ന നിൽപ്പിൽ ത്തന്നെ റെയിവേസ്റ്റേഷനിൽ ആർക്കോ അദ്ധേഹം ഫോൺചെയ്തു .

അരമണിക്കൂറിനകം ഒരുപോർട്ടർ സൈക്കിളിൽ ഞങ്ങൾക്കുള്ള മൂന്ന് ടിക്കറ്റുമായി കാശ്‌മീർ ഹോട്ടലിലെത്തി.

തികച്ചും അപരിചിതനായ ഒരാൾ നാട്ടുകാരാണ് എന്ന പരിധിവെച്ചായിരുന്നു ഞങ്ങളോട് ഈ സ്നേഹം പങ്കുവെച്ചത്

നന്ദിപറയാൻ വാക്കുകളില്ലാതെയാണ് ഞങ്ങൾ അന്ന് മടങ്ങിയത്.

പിന്നീട് മദ്രാസിൽ ചെന്നപ്പോഴെല്ലാം കാശ്‌മീർ ലോഡ്‌ജിൽ തങ്ങിയിട്ടുണ്ട് .

ഒരതിഥിതിയെപ്പോലെ .ഒരടുത്ത ബന്ധുവിനെപ്പോലെ .പിന്നീട് ഒരിക്കലും ഞാൻ റൂം വാടക വെച്ച് നീട്ടിയിട്ടില്ല .

മുൻകാലബന്ധമില്ലാത്ത ഒരാളിൽ നിന്നും ഇത്രയേറെ സ്നേഹവും കരുതലും ലഭിക്കുന്നത് അപൂർവ്വം .ജീവിതത്തിൽ ആദ്യം .ഒരുപക്ഷെ കായക്കൽ കൃഷ്‌ണനോടുള്ള അടുപ്പമാവാം കാരണം .


മുപ്പത് വർഷങ്ങൾക്ക് മുൻപ് മാഹി മലയാള കലാഗ്രാമത്തിൻെറ ഉദ്ഘാടന ദിവസമാണ്ശ്രീ .എ പി കുഞ്ഞിക്കണ്ണനെ നാട്ടിൽ വെച്ച് കാണുന്നത് .

അന്ന് എം വി ദേവൻ മാസ്റ്ററെ പരിചയപ്പെടുത്തിത്തന്നതും അദ്ദേഹംതന്നെ.

 ഏകദേശം ഇരുപതിലേറെ വർഷങ്ങൾക്ക് മുപ് ഞാൻ എ .പി കുഞ്ഞിക്കണ്ണേട്ടനെ മദ്രാസിൽ വിളിച്ചിരുന്നു ,

മാഹി മലയാള കലാഗ്രാമത്തിൽ ആർട് ഓഫ് ലിവിംഗ് പരിശീലങ്ങൾക്ക് അവസരം ഒരുക്കിത്തരാനുള്ള അപേക്ഷയുമായി .

 എം വി ദേവൻ മാസ്റ്ററെയും ആക്കൂൽ ജയരാജനെയും പോയിക്കാണാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി ,തികച്ചും അനുകൂലവും സ്വീകാര്യവുമായ നിലയിലായിരുന്നു ഈ രണ്ടുകൂട്ടരും എന്നോട് പെരുമാറിയത് , മയ്യഴിയിൽ ആദ്യമായി കാലാഗ്രാമത്തിലെ ഹാളിൽ ആർട് ഓഫ് ലിവിംഗ് പരിശീലനത്തിന് വേദിയൊരുങ്ങിയതങ്ങിനെ .തികച്ചും സൗജന്യമായി . 


പ്രദേശത്തെ ഒരുപാടുപേർ കലാഗ്രാമത്തിലെ ഹാളിൽ നിന്നും അക്കാലത്ത് ആർട് ഓഫ് ലിവിംഗ് പരിശീലനം പൂത്തിയാക്കിയിട്ടുമുണ്ട്.

എ .പി .എന്ന വലിയമനസ്സുള്ള ചെറിയ മനുഷ്യൻ്റെ ഒന്നാം ചരമവാർഷികദിനത്തിൽ തികഞ്ഞ ആദരവോടെ ,കൃതജ്ഞതയോടെ .നിറഞ്ഞമനസ്സോടെ പോയകാലത്തിലെ ചില ഓർമ്മക്കാഴ്ചകൾ പങ്കുവെക്കുന്നു. ഒപ്പം ദേവൻ മാസ്റ്ററെയും ആക്കൂൽ ജയരാജനെപ്പോലുള്ളവരെയും സ്‌മരിക്കുന്നു .

df

വര : കടപ്പാട് >പ്രശാന്ത് ഒളവിലം 

mannan-coconu-oil--new

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2