ചോമ്പാല : വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അനിഷ്‌ട സംഭവങ്ങള്‍ അനുദിനം വര്‍ധിക്കുന്നതായാണ് വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നത് .കാടിറങ്ങുന്ന കാട്ടാനയും കാട്ടുപന്നിയും കുരങ്ങുമെല്ലാം വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരെ ആശങ്കയിലാക്കുന്നതോടോപ്പം കൃഷി നശിപ്പിക്കുന്നതുമെല്ലാം പതിവ് കാഴ്ചയായിത്തീർന്നിരിക്കുന്നു
കാട്ടിനുള്ളില്‍ ജല ലഭ്യത കുറഞ്ഞതും ഭക്ഷണക്ഷാമം നേരിടുന്ന തുമാണ് മൃഗങ്ങള്‍ ജനവാസമേഖലയില്‍ എത്താന്‍ കാരണമെന്നാണ് നിഗമനം
ഒരർത്ഥത്തിൽ പറഞ്ഞാൽ 'ആഗോളതാപന അഭയാര്‍ഥികള്‍ ' ആണ് ഇത്തരം കാട്ടുമൃഗങ്ങൾ .
ഇന്ന് രാവിലെ കണ്ടകാഴ്ച്ച !
അഴിയൂർ പഞ്ചായത്തിലെ ശ്രീനാരായണഗുരു പഠനകേന്ദ്രം റോഡിലെ പൂർണോദയം എന്ന വീടിന്റെ ടെറസ്സിലേയ്ക്ക് തൊട്ടടുത്ത തെങ്ങിൽ നിന്നും ഏതാനും കുരങ്ങന്മാർ ഓലത്തുമ്പിലൂടെ ചാടിയിറങ്ങുന്നു ,ഒരു ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ കുരങ്ങന്മാർ തൊട്ടടുത്തുള്ള ഗിൽബർട്ട് മാസ്റ്ററുടെ വീടിന്റെ ടെറസ്സിലേക്കും അടുത്തുള്ള തെങ്ങിലിലേയ്ക്കും മറ്റും ചാടിയിറങ്ങുന്നതായാണ് കാഴ്ച്ച .
പിന്നീട് കുരങ്ങന്മാർ എങ്ങോട്ട് പോയെന്നു വ്യക്തമല്ല .എന്തായാലും ഈ പരിസരങ്ങളിൽതന്നെ ചുറ്റിപ്പറ്റിക്കാണാതിരിക്കില്ല തീർച്ച .
നാട്ടുകാർ കരുതുക .വെള്ളവും ഭക്ഷണവുമില്ലാതെ വലയുന്ന കുരങ്ങന്മാർ നമ്മുടെ വീടകങ്ങളിലേയ്ക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളായി എത്തിക്കൂടെന്നില്ല .രാത്രികാലങ്ങളിൽ തുറന്നിട്ട ജാലകങ്ങളിലൂടെ നുഴഞ്ഞുകയറാനും സാധ്യതയേറെ (ചിത്രം :പ്രതീകാത്മകം )
ഭക്ഷണത്തിന് രുചി പകരാൻ മാത്രമല്ല
സൗന്ദര്യം വർദ്ധിപ്പിക്കാനും മുടിഴയകിനും
വെളിച്ചെണ്ണ ഏറെ മുന്നിൽ !
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group