ഓരോ പ്രഭാതവും ഒരു അനുഗ്രഹമാണെന്ന് തിരിച്ചറിയുമ്പോൾ
സന്തോഷം തേടേണ്ടത് പുറത്തല്ല, സ്വന്തം ഉള്ളിൽ
ഓരോ പ്രഭാതവും നമ്മോട് പറയുന്ന രണ്ട് സത്യങ്ങളുണ്ട്.
ഒന്ന് ... നമ്മുടെ പ്രായം ഒരു ദിവസം കൂടി വർധിച്ചിരിക്കുന്നു.
രണ്ട്.... നമ്മുടെ ആയുസ്സിൽ നിന്ന് ഒരു ദിവസം കൂടി കുറഞ്ഞിരിക്കുന്നു.
നമ്മൾ പലപ്പോഴും ആദ്യത്തെ സത്യത്തെ മാത്രം ഓർക്കുന്നു. രണ്ടാമത്തേതിനെ സൗകര്യപൂർവം മറക്കുകയും ചെയ്യുന്നു.എന്നാൽ, ഓരോ പ്രഭാതവും യഥാർഥത്തിൽ നമുക്ക് ലഭിക്കുന്നത് ഒരു ദിവസം കൂടി ജീവിക്കാനുള്ള അവസരമാണ്.
നമ്മോടൊപ്പം ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നടന്നുപോയ എത്രയോ പേർ ഇന്ന് നമ്മോടൊപ്പമില്ല. ഇന്നലെ വരെ സംസാരിച്ചവർ, ചിരിച്ചവർ, സ്വപ്നങ്ങൾ പങ്കുവെച്ചവർ... പലരും ഓർമ്മകളിൽ മാത്രമായി.
അവരുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്നത്തെ ദിവസം നമുക്ക് ലഭിച്ചിരിക്കുന്നത് ഒരു ബോണസ് തന്നെയല്ലേ?
ബോണസ് ലഭിക്കുമ്പോൾ ആരാണ് സന്തോഷിക്കാത്തത്?അങ്ങനെയെങ്കിൽ, ജീവിതത്തോടുള്ള നമ്മുടെ സമീപനത്തിലും ഒരു തീരുമാനം എടുക്കാം:എന്ത് സംഭവിച്ചാലും, ഞാൻ സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കും.കാരണം, സന്തോഷം മറ്റെവിടെയെങ്കിലും കാത്തിരിക്കുന്ന ഒന്നല്ല. അത് നമ്മുടെ ഉള്ളിൽ തന്നെയുള്ള ഒരു അനുഭവമാണ്.
പക്ഷേ, ഉള്ളിലുള്ള ആ സന്തോഷത്തെ തിരിച്ചറിയാതെ നാം അത് പുറത്തു തേടിക്കൊണ്ടിരിക്കുന്നു. പണം, പദവി, അംഗീകാരം, സൗകര്യങ്ങൾ, മറ്റുള്ളവരുടെ പ്രശംസ... ഇവയൊക്കെയാണ് സന്തോഷത്തിന്റെ ഉറവിടമെന്ന് കരുതി ജീവിതത്തിന്റെ വലിയൊരു ഭാഗം നാം ഓടിത്തീർക്കുന്നു.
ഇന്ന് മുതൽ ആ തിരച്ചിലിന് ഒരു ഇടവേള നൽകാം.ഉള്ളതിൽ തൃപ്തി കണ്ടെത്താൻ കഴിയുമ്പോഴാണ് ഉള്ളിൽ നിന്ന് യഥാർഥ സന്തോഷം പുറത്തേക്ക് വരുന്നത്.മറ്റുള്ളവരുടെ ജീവിതവുമായി സ്വന്തം ജീവിതത്തെ നിരന്തരം താരതമ്യം ചെയ്തുകൊണ്ടിരുന്നാൽ ഒരിക്കലും തൃപ്തി ഉണ്ടാകില്ല. കാരണം, താരതമ്യത്തിന് അവസാനമില്ല.
ഒരാൾക്ക് ഉള്ളത് മറ്റൊരാൾക്ക് ഇല്ലായിരിക്കാം. നമുക്ക് ഇല്ലാത്തത് മറ്റൊരാൾക്കുണ്ടാകാം. പക്ഷേ, അതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ മൂല്യം കുറയുന്നില്ല.
നമ്മുടെ ജീവിതം, നമ്മുടെ യാത്രയാണ്.അതുകൊണ്ട്, മനസ്സിൽ എപ്പോഴും സൂക്ഷിക്കേണ്ട ഒരു ചിന്തയുണ്ട്:“ഞാൻ അനുഗ്രഹീതനാണ്.”രാവിലെ കണ്ണുതുറന്നു.ശ്വാസമുണ്ട്.ശരീരം ഉണർന്നിരിക്കുന്നു.
ഒരു ദിവസം കൂടി ജീവിതം നമുക്ക് നീട്ടിക്കിട്ടിയിരിക്കുന്നു.
ഞാൻ ജീവിച്ചിരിക്കുന്നു.ഇതിൽപ്പരം വലിയൊരു സമ്മാനം എന്താണ്?
ജീവിതത്തിലെ പ്രശ്നങ്ങൾ ഇല്ലാതാകണമെന്നില്ല. വിഷമങ്ങളും പരാജയങ്ങളും നഷ്ടങ്ങളും നമ്മെ തേടിയെത്തും. എന്നാൽ അവയ്ക്കിടയിലും ജീവിതത്തെ സ്നേഹിക്കാൻ കഴിയുന്ന മനസ്സാണ് നമ്മെ യഥാർഥത്തിൽ സമ്പന്നരാക്കുന്നത്.
ഓരോ ദിവസവും ഒരു സമ്മാനമായി കാണാൻ കഴിഞ്ഞാൽ, പരാതികൾക്ക് പകരം നന്ദി വളരും.
“എനിക്ക് എന്താണ് ലഭിക്കാത്തത്?” എന്ന ചോദ്യത്തിന് പകരം,
“എനിക്ക് ലഭിച്ചതിന് ഞാൻ എത്രമാത്രം നന്ദിയുള്ളവനാണ്?” എന്ന ചോദ്യം മനസ്സിൽ ഉയരും.
അവിടെയാണ് സന്തോഷത്തിന്റെ തുടക്കം.എന്നാൽ ജീവിതം സ്വന്തം സന്തോഷത്തിൽ മാത്രം ഒതുങ്ങേണ്ടതില്ല.ജീവിച്ചിരിക്കുന്ന ഓരോ ദിവസവും, സമൂഹത്തിലെ സഹജീവികൾക്കായി എന്തെങ്കിലും ചെയ്യാൻ കഴിയണം എന്നൊരു ചിന്ത കൂടി നമ്മിൽ ഉണ്ടാകണം.
ഒരു നല്ല വാക്ക് പറയാം.ഒരാളെ കേൾക്കാം.ആവശ്യമുള്ള ഒരാൾക്ക് കൈത്താങ്ങാകാം.ഒറ്റപ്പെട്ട ഒരാളുടെ അരികിൽ കുറച്ചുനേരം ഇരിക്കാം.കഴിയുന്നിടത്ത് ഒരു ചെറിയ നന്മ ചെയ്യാം.
കാരണം, മറ്റൊരാളുടെ ജീവിതത്തിൽ ഒരു ചെറിയ പ്രകാശമാകാൻ കഴിയുമ്പോഴാണ് നമ്മുടെ ജീവിതത്തിനും കൂടുതൽ അർഥം ലഭിക്കുന്നത്.
നമുക്ക് ലഭിച്ച ഈ ഒരു ദിവസം വെറുതെ കടന്നുപോകേണ്ടതില്ല.ഇന്നത്തെ ദിവസം ഇന്നലെയേക്കാൾ അർഥവത്താക്കാം.നാളെയെക്കുറിച്ചുള്ള അമിതമായ ആശങ്കകൾക്കുപകരം ഇന്നിനെ സ്നേഹിക്കാം.
താരതമ്യങ്ങൾക്കുപകരം തൃപ്തി തിരഞ്ഞെടുക്കാം.പരാതികൾക്കുപകരം നന്ദി പറയാം.
സ്വന്തം സന്തോഷത്തിനൊപ്പം മറ്റൊരാളുടെ സന്തോഷത്തിനും കാരണമാകാം.അപ്പോൾ ഓരോ പ്രഭാതവും ഒരു പുതിയ തിരിച്ചറിവായി മാറും:
“എനിക്ക് ഒരു ദിവസം കൂടി ലഭിച്ചിരിക്കുന്നു.”അതൊരു സാധാരണ ദിവസം മാത്രമല്ല.ജീവിതം തന്ന ബോണസാണ്.ആ ബോണസ് എങ്ങനെ ഉപയോഗിക്കണമെന്ന തീരുമാനം...
നമ്മുടേതാണ്.
'ഭക്ഷ്യശ്രീ ബഹുജന സംഘടന 'കൂടിയാലോചനായോഗം
സെപ്റ്റംബർ 7-ന് കോഴിക്കോട്ട്
കോഴിക്കോട്: 'ശുദ്ധഭക്ഷണം ജന്മാവകാശം' എന്ന സന്ദേശം മുൻനിർത്തി പ്രവർത്തിക്കുന്ന ഭക്ഷ്യശ്രീ ബഹുജന സംഘടനയുടെ പ്രവർത്തനം സംസ്ഥാന തലത്തിൽ ശക്തിപ്പെടുത്തുന്നതിനായുള്ള കൂടിയാലോചനായോഗം സെപ്റ്റംബർ 7 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട്ട് വെച്ച് നടക്കും. കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം രാജാജി റോഡിലുള്ള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. പരിപാടി വിജയിപ്പിക്കുന്നതിനായി എല്ലാവരും മുന്നൊരുക്കങ്ങൾ നടത്തണമെന്നും സമാന ചന്താഗതിക്കാരായ ആളുകളെ പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നും ജനറൽ സെക്രട്ടറി ടി. ശ്രീനിവാസൻ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
9539157337. 6238367746
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
