ചില മനുഷ്യർ ഈ ലോകത്തുനിന്ന് വിടപറഞ്ഞാലും അവർ തെളിച്ച വെളിച്ചം ഒരിക്കലും അണയാറില്ല. അത്തരത്തിലൊരു നിസ്വാർത്ഥ പൊതുപ്രവർത്തകനായിരുന്നു തട്ടോളിക്കരയുടെ സ്വന്തം എം.കെ. കൃഷ്ണൻ മാസ്റ്റർ.
ഇന്ന് അദ്ദേഹത്തിന്റെ ഏഴാം ചരമവാർഷിക ദിനം.
ജീവിതത്തിൽ സ്ഥാനമാനങ്ങളോ പ്രശസ്തിയോ സമ്പത്തോ തേടാതെ, മനുഷ്യരുടെ കണ്ണീരൊപ്പുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദൗത്യം. സഹായം തേടി ആരെങ്കിലും സമീപിച്ചാൽ അവരുടെ വേദന സ്വന്തം വേദനയായി ഏറ്റെടുത്ത് പരിഹാരം കണ്ടെത്താൻ ആദ്യം മുന്നിട്ടിറങ്ങിയത് തട്ടോളിക്കരയിലെ തിരൂകൊയിലോത്ത് കൃഷ്ണൻ മാസ്റ്ററായിരുന്നു. ഒരു നിർധന കുടുംബത്തിന്റെ ചികിത്സയ്ക്കായാലും, ഒരു വിദ്യാർഥിയുടെ പഠനത്തിനായാലും, ഒരു പെൺകുട്ടിയുടെ വിവാഹത്തിനായാലും, ഒരു റോഡിന്റെ നിർമ്മാണത്തിനായാലും അദ്ദേഹം സ്വന്തം സമയവും പ്രയത്നവും സമർപ്പിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹം ജനഹൃദയങ്ങളിൽ ഒരു പൊതുപ്രവർത്തകൻ മാത്രമായിരുന്നില്ല, പ്രതിസന്ധികളിലെ ആശ്രയമായിരുന്നു.
"സത്യം വദ... ധർമ്മം ചര..."
എന്ന സന്ദേശം ജീവിതത്തിലുടനീളം നെഞ്ചേറ്റിയ അദ്ദേഹം, വാക്കുകളേക്കാൾ പ്രവർത്തനത്തിലൂടെയാണ് മനുഷ്യസ്നേഹം എന്താണെന്ന് സമൂഹത്തെ പഠിപ്പിച്ചത്. രാഷ്ട്രീയത്തിനുമപ്പുറം മനുഷ്യനെ സ്നേഹിച്ച അദ്ദേഹത്തിന് കക്ഷിഭേദങ്ങൾക്കതീതമായി സുഹൃത്തുക്കളും ആരാധകരുമുണ്ടായിരുന്നു.
കരിയാട് നമ്പ്യാർസ് സ്കൂളിലെ അധ്യാപകൻ, സഹകാരി, കിസാൻ ജനതാ നേതാവ്, ക്ഷേത്ര കമ്മിറ്റി പ്രവർത്തകൻ, സാമൂഹിക സംഘാടകൻ എന്നിങ്ങനെ ഏത് മേഖലയിൽ പ്രവർത്തിച്ചാലും അദ്ദേഹത്തിന്റെ മുഖമുദ്ര നിസ്വാർത്ഥ സേവനമായിരുന്നു. ആർട്ട് ഓഫ് ലിവിങ്ങിന്റെ ആശയങ്ങൾ സാധാരണക്കാരിലേക്കെ ത്തിക്കാനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സ്വന്തം ചെലവിൽ പരിശീലനാവസരങ്ങൾ ഒരുക്കാനും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.
ഇന്ന് അദ്ദേഹത്തിന്റെ ഭൗതികസാന്നിധ്യം ഇല്ലെങ്കിലും, അദ്ദേഹം തെളിച്ച സേവനത്തിന്റെ പ്രകാശം ഇന്നും തട്ടോളിക്കരയുടെയും ചോമ്പാലയുടെയും ഹൃദയങ്ങളിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു. പൊതുപ്രവർത്തനം അധികാരത്തിനല്ല, മനുഷ്യർക്കുവേണ്ടിയാണെന്ന് ജീവിതംകൊണ്ട് തെളിയിച്ച ആ മഹനീയ വ്യക്തിത്വത്തിന് സ്നേഹപൂർവ്വം പ്രണാമം.
ചോമ്പാലയുടെയും ഏറാമലയുടെയും ഉൾനാടൻ പ്രദേശങ്ങളിലെ പ്രാദേശിക വികസനപാതയിൽ ഇന്നും കാണുന്ന പല നേട്ടങ്ങൾക്കും പിന്നിൽ അദ്ദേഹത്തിന്റെ നിശ്ശബ്ദമായ അധ്വാനമുണ്ട്. സമര്പ്പണമുണ്ട് ,ദുരിതമനുഭവിക്കുന്നവരുടെ വീടുകളിലേക്ക് പുലർച്ചെ തന്നെ സഹായം തേടി ഇറങ്ങുന്ന അദ്ദേഹത്തിന്റെ രൂപം ഇന്നും പലരുടെയും ഓർമ്മകളിൽ മായാതെ നിൽക്കുന്നു. അതുകൊണ്ടാണ് വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തെ സ്നേഹിച്ചവരുടെ മനസ്സിൽ ആ ശൂന്യത ഇന്നും നികയാതെ തുടരുന്നത്.
"സത്യം വദ... ധർമ്മം ചര..." എന്ന സന്ദേശം ജീവിതത്തിലുടനീളം നെഞ്ചേറ്റിയ അദ്ദേഹം, വാക്കുകളേക്കാൾ പ്രവർത്തനത്തിലൂടെയാണ് മനുഷ്യസ്നേഹം എന്താണെന്ന് സമൂഹത്തെ പഠിപ്പിച്ചത്. രാഷ്ട്രീയത്തിനുമപ്പുറം മനുഷ്യനെ സ്നേഹിച്ച അദ്ദേഹത്തിന് കക്ഷിഭേദങ്ങൾക്കതീതമായി സുഹൃത്തുക്കളും ആരാധകരുമുണ്ടാ യിരുന്നു.
മനുഷ്യസ്നേഹവും സേവനവും കരുണയും ചേർത്ത് ജീവിതം എഴുതിയ ആ മഹത് വ്യക്തിത്വത്തിന് മുന്നിൽ ഈ ദിനത്തിൽ ആദരപൂർവം പ്രണാമം അർപ്പിക്കുന്നു.
കാലം മായ്ക്കാത്ത ചില ഓർമ്മകളുണ്ട്...
തലമുറകൾ മറക്കാത്ത ചില മനുഷ്യരുമുണ്ട്...
അത്തരത്തിലൊരു മഹനീയനാണ് എം.കെ. കൃഷ്ണൻ മാസ്റ്റർ.
ആദരാഞ്ജലികൾ...:ദിവാകരൻ ചോമ്പാല
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































