ഡിജിറ്റൽ യുഗത്തിൽ ചുമരുകൾ സംസാരിക്കേണ്ട ;
വിവരസാങ്കേതിക വിദ്യ സംസാരിക്കട്ടെ.
ഒരു വീട് എന്നത് വെറും ഇഷ്ടികയും സിമന്റും ചേർന്ന കെട്ടിടമല്ല. ഒരു കുടുംബത്തിന്റെ ജീവിതകാല സമ്പാദ്യവും അധ്വാനവും സ്വപ്നങ്ങളും ചേർന്ന് ഉയരുന്ന അഭയകേന്ദ്രമാണ് അത്. അതുകൊണ്ടാണ് ഓരോ വീട്ടുകാരനും വീടിന്റെ ഓരോ ചുവരും, വാതിലും, ജനലും, പൂമുഖവും അതീവ ശ്രദ്ധയോടെ സംരക്ഷിക്കുന്നത്.
എന്നാൽ ആ സൗന്ദര്യത്തെ മങ്ങലേൽപ്പിക്കുന്ന ഒരു പ്രവണത ഇന്നും സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് തുടരുകയാണ്.
സെൻസസ്, ആരോഗ്യ സർവേ, ഹരിതകർമ്മ സേനയുടെ പരിശോധന, കിണർ ശുചിത്വ പരിശോധന, വിവിധ സർക്കാർ പദ്ധതികൾ... ഇങ്ങനെ പല ആവശ്യങ്ങൾക്കായി വീടുകളിലെത്തുന്ന ചിലസർക്കാർ ജീവനക്കാർ മടങ്ങുന്നതിന് മുമ്പ് വാതിലുകളിലും ജനൽ ഫ്രെയിമുകളിലും ചുവരുക ളിലും ചോക്ക്, മാർക്കർ, പെയിന്റ്, പേന എന്നിവ ഉപയോഗിച്ച് അടയാള ങ്ങൾ കുറിക്കുന്നു.
ഇത് നടപടിക്രമത്തിന്റെ ഭാഗമാണെന്ന പേരിൽ ന്യായീകരിക്കപ്പെടുന്നു ണ്ടെങ്കിലും, യാഥാർഥ്യത്തിൽ അത് ഒരു വ്യക്തിയുടെ സ്വകാര്യസ്വത്തിൽ നടത്തുന്ന അനാവശ്യ ഇടപെടലാണ്.
വീടിന്റെ ചുമർ ,ജനൽ പാളികൾ സർക്കാർ രജിസ്റ്ററല്ല
വീടിന്റെ ചുമർ ഒരു രേഖാപുസ്തകമല്ല. ഓരോ കുടുംബത്തിന്റെയും ഓർമ്മകളും സ്വപ്നങ്ങളും പതിഞ്ഞ ഇടമാണ് അത്.
സ്വന്തം വീട്ടിൽ അനുമതിയില്ലാതെ ആരെങ്കിലും ഒരു വരയെങ്കിലും വരച്ചാൽ ആർക്കെങ്കിലും അത് ഇഷ്ടപ്പെടുമോ?
അങ്ങനെയിരിക്കെ, പൊതുസേവനത്തിന്റെ പേരിൽ ചുവരുകളിൽ കുത്തിവരയ്ക്കുന്നത് എങ്ങനെ അംഗീകരിക്കാനാകും?
പണ്ടുകാലത്ത് കള്ളുഷാപ്പുകളുടെയും ചായ കടകളുടെയും നിരപ്പലക കളിൽ കണക്കുകൾ കുറിച്ചിരുന്ന ശൈലിയെ ഓർമിപ്പിക്കുന്നതാണ് ഇന്ന് പല വീടുകളുടെയും പൂമുഖങ്ങൾ.
സ്മാർട്ട് സിറ്റി, ഡിജിറ്റൽ ഇന്ത്യ, ഇ-ഗവേണൻസ് എന്നൊക്കെ അഭിമാനത്തോ ടെ പറയുന്ന നമുക്ക് ഈ കാഴ്ച ഒട്ടും യോജിക്കുന്നതല്ല.
സാങ്കേതിക പുരോഗതി ചുമരുകളിൽ എഴുതപ്പെടുന്നതല്ല; സംസ്കാരത്തിൽ പ്രതിഫലിക്കേണ്ടതാണ്.
പൊതുജനങ്ങൾക്ക് സേവനം നൽകുന്ന സ്ഥാപനങ്ങൾ ആദ്യം മനസ്സിലാക്കേ ണ്ടത് ഒരു കാര്യമാണ്.
സർക്കാർ സേവനം ജനങ്ങളുടെ അവകാശമാണ്; ജനങ്ങളുടെ സ്വത്തിനെ അനുമതിയില്ലാതെ ഉപയോഗിക്കാനുള്ള അധികാരമല്ല തീർച്ച .
ഒരു സർക്കാർ ജീവനക്കാരൻ ചെയ്യുന്ന ചെറിയൊരു അടയാളപ്പെടുത്തൽ പോലും വീട്ടുടമയുടെ മനസ്സിൽ അസ്വസ്ഥത സൃഷ്ടിക്കാം. അതിനാൽ നടപടിക്രമങ്ങൾ മനുഷ്യകേന്ദ്രിതവും സംസ്കാരസമ്പന്നവുമാകണം.
ഒരു വരി എഴുതാൻ ഒരു നിമിഷം മതി; അത് മായ്ക്കാൻ പലപ്പോഴും മാസങ്ങൾ വേണ്ടിവരും
പരിഹാരം വളരെ ലളിതം
ഈ പ്രശ്നം അവസാനിപ്പിക്കാൻ സർക്കാരിനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ വലിയ ചെലവൊന്നും വേണ്ട.
ഓരോ പഞ്ചായത്തും മുനിസിപ്പാലിറ്റിയും ഒരേ മാതൃകയിലുള്ള 'ഹൗസ് ഇൻഫർമേഷൻ പ്ലാക്ക്' നിർബന്ധമാക്കാം.
അതിൽ—
വാർഡ് നമ്പർ
വീട്ടുനമ്പർ
കെട്ടിട നമ്പർ
ആവശ്യമായ പരിശോധനാ സ്റ്റിക്കറുകൾ പതിപ്പിക്കാനുള്ള പ്രത്യേക സ്ഥലം
എന്നിവ ഉൾപ്പെടുത്താം.
വരുന്ന എല്ലാ വകുപ്പുകൾക്കും അതിൽ മാത്രമേ രേഖപ്പെടുത്താവൂ എന്ന നിർദേശം നൽകിയാൽ വീടുകളുടെ ചുവരുകൾ എന്നും വൃത്തിയായി നിലനിൽക്കും.
ഡിജിറ്റൽ കേരളത്തിന് ഡിജിറ്റൽ പരിഹാരവും വേണം
ഒരു ക്യൂ.ആർ. കോഡ് ഉൾപ്പെടുത്തിയ ഫലകം സ്ഥാപിച്ചാൽ ഉദ്യോഗസ്ഥർ മൊബൈൽ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാനും പരിശോധനാ രേഖകൾ അപ്ഡേറ്റ് ചെയ്യാനും കഴിയും.
അങ്ങനെ ചുവരിൽ ഒരു വര പോലും എഴുതാതെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ സാധിക്കും.
ഡിജിറ്റൽ യുഗത്തിൽ ചുവരുകൾ സംസാരിക്കേണ്ട; വിവരസാങ്കേതിക വിദ്യ സംസാരിക്കട്ടെ.
മാറേണ്ടത് ലക്ഷ്യമല്ല; രീതിയാണ്
സർക്കാർ പരിശോധനകളും സർവേകളും നിർബന്ധമായും നടക്കണം. എന്നാൽ അവ നടപ്പാക്കുന്ന രീതി കാലത്തിനനുസരിച്ച് മാറണം.
ജനങ്ങളുടെ സ്വത്തിനോടുള്ള ആദരവും അവരുടെ സ്വകാര്യതയോടുള്ള ബഹുമാനവും പൊതുഭരണത്തിന്റെ അടിസ്ഥാന മൂല്യങ്ങളാകണം.
ചുവരുകളിലെ കുത്തിവരകൾ അവസാനിപ്പിക്കുന്നത് ഒരു ചെറിയ ഭരണപരിഷ്കാരമല്ല; അത് ഒരു വലിയ സാംസ്കാരിക മാറ്റത്തിന്റെ തുടക്കമാണ്.
ഭിത്തികളെ മുറിവേൽപ്പിക്കുന്ന കാലഹരണപ്പെട്ട രീതികൾ അവസാനിപ്പിക്കാൻ സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇനിയെങ്കിലും മുന്നോട്ടുവരണം.
വിനയപൂർവ്വം -ദിവാകരൻ ചോമ്പാല
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































