തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് പൊലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തുഫാൻ’ ഇനി മുതൽ സ്ഥിര ദൗത്യസംഘമായി (പെർമനന്റ് ടാസ്‌ക് ഫോഴ്‌സ്) മാറ്റാൻ തീരുമാനം. ജില്ലാ-സബ് ഡിവിഷൻ തലങ്ങളിൽ ഇതിനായി പ്രത്യേക ദൗത്യസംഘങ്ങൾ രൂപവത്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാർക്കോട്ടിക് ഡിവൈ.എസ്.പിമാർക്ക് ചുമതല
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ജില്ലാതല ഏകോപന ചുമതല നാർക്കോട്ടിക് ഡിവൈ.എസ്.പിമാർക്കായിരിക്കും. ഇതിനായി 20 പൊലീസ് ജില്ലകളിലും പ്രത്യേക സംവിധാനമൊരുക്കും. പെരുമ്പാവൂരിൽ ലഹരിവിൽപ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളുടെ തല മൊട്ടയടിച്ച സംഭവം ക്രൂരമാണെന്നും ഇത്തരം നിയമം കൈയിലെടുക്കലുകൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
അന്തർസംസ്ഥാന ഏകോപനത്തിന് നോഡൽ ഓഫീസർമാർ
ലഹരി ഉത്പന്നങ്ങളുടെ വരവ് അതിർത്തികളിൽ വച്ചുതന്നെ തടയുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സംയുക്ത ഏകോപനം ശക്തമാക്കും. ഇതിനായി എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിക്കും. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർണായക തീരുമാനം.
പത്ത് എൻ.ഡി.പി.എസ് കോടതികൾ കൂടി
ലഹരി കേസുകളിൽ അതിവേഗം വിചാരണ പൂർത്തിയാക്കാൻ സംസ്ഥാനത്ത് പത്ത് എൻ.ഡി.പി.എസ് (NDPS) കോടതികൾ കൂടി പുതുതായി ആരംഭിക്കും. ഇതിനു പുറമേ തിരുവനന്തപുരത്തും എറണാകുളത്തുമായി രണ്ട് പ്രത്യേക കോടതികൾ കൂടി ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
പുതിയ അന്വേഷണ രീതി വരുന്നു
"ലഹരിമരുന്നുകൾ കേരളത്തിലേക്ക് എത്തുന്ന എല്ലാ വഴികളും അടയ്ക്കുകയാണ് തുഫാന്റെ അടുത്ത ഘട്ടം. ഇതിനായി ഐ.ബി. (ഇന്റലിജൻസ് ബ്യൂറോ) ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ പുതിയ അന്വേഷണ രീതിക്ക് പൊലീസ് രൂപം നൽകും."
-
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































