‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ ഒരു മാസം പിന്നിടുമ്പോൾ, ലഹരിക്കെതിരെ "ഉണർന്ന് പെരുമ്പാവൂർ" എന്ന പ്രഖ്യാപനവുമായി ‘തൂഫാൻ ജാഗരൺ’ ജനകീയ പ്രതിരോധത്തിന് ഇന്ന്അ വിടെ തുടക്കമാവുകയാണ്.
ആസാമിലെ മില്ലുകൾ പൂട്ടിയപ്പോൾ ജീവിതം പ്രതിസന്ധിയിലായ മനുഷ്യരെ നെഞ്ചോട് ചേർത്ത്, മികച്ച ശമ്പളവും സൗകര്യങ്ങളും നൽകി സ്വന്തം പോലെ സ്വീകരിച്ച നാടാണ് പെരുമ്പാവൂർ. കഠിനാധ്വാനം കൊണ്ട് അവരീ മണ്ണിനെ ഒരു 'മിനി ഇന്ത്യ'യാക്കി മാറ്റി.
എന്നാൽ, വിയർപ്പൊഴുക്കി ജീവിക്കുന്ന ഈ മനുഷ്യരെ മറയാക്കി ലഹരിമാഫിയകൾ പിടിമുറുക്കാൻ ശ്രമിക്കുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനെ അഭിസംബോധന ചെയ്യാൻ പെരുമ്പാവൂർ നാളെ ഒന്നിച്ചു കൂടുകയാണ് - ‘തൂഫാൻ ജാഗരണിലൂടെ’.
ഉച്ചയ്ക്ക് 2:00-ന് പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിൽ നിന്ന് ലഹരിവിരുദ്ധ ബഹുജന റാലി ആരംഭിക്കും.
തൂഫാൻ പതാക ഉയർത്തി പെരുമ്പാവൂർ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലും. തുടർന്ന്, വ്യവസായികളെയും സർവ്വകക്ഷികളെയും കേൾക്കുകയും സംവദിക്കുകയും ചെയ്യും. അതിനുശേഷം അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ നേരിട്ടെത്തി അവരോട് സംസാരിക്കും.
കുട്ടികളും മുതിർന്നവരും അതിഥി സഹോദരങ്ങളും ഒരേ മനസ്സോടെ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് നാളെ ‘തൂഫാൻ വാറിയർ'മാരാകും.
എന്നോടൊപ്പം ബെന്നി ബഹനാൻ എം.പി., എം.എൽ.എമാരായ മനോജ് മൂത്തേടൻ, വി.പി. സജീന്ദ്രൻ, മുനിസിപ്പൽ ചെയർപേഴ്സൺ സംഗീത കെ.എൻ തുടങ്ങി എല്ലാ കക്ഷി രാഷ്ട്രീയ-സാമുദായിക-സാമൂഹിക നേതാക്കളും, സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെ എല്ലാ റാങ്കിലുമുള്ള പോലീസ് ഉദ്യോഗസ്ഥരും, മാധ്യമപ്രവർത്തകരും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഈ മഹാകൂട്ടായ്മയിലുണ്ടാകും.
അധ്വാനത്തിന്റെ ‘മിനി ഇന്ത്യ’യെ ലഹരിമുക്തമാക്കാനുള്ള ഈ വലിയ മുന്നേറ്റത്തിൽ സാധിക്കുന്നവരെല്ലാം പങ്കെടുക്കുമല്ലോ.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം
വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group




































