തൃശ്ശൂർ: മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന 'അമൃതശ്രീ' പദ്ധതി സ്ത്രീ ശാക്തീകരണത്തിന്റെയും സ്വയംപര്യാപ്തതയുടെയും ഉദാത്ത മാതൃകയായി മാറിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി എത്തിയ ആറായിരത്തോളം വരുന്ന മാതൃശക്തികൾ പങ്കെടുത്ത അമൃതശ്രീ സംഗമത്തിൽ സാരിയും ധനസഹായവും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പങ്കാളിയാകാൻ കഴിഞ്ഞത് വലിയൊരു സൗഭാഗ്യമായി കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകൃതിക്ഷോഭങ്ങളും സാമ്പത്തിക പ്രതിസന്ധികളും ധീരമായി നേരിട്ട്, സ്വയംതൊഴിൽ പരിശീലനങ്ങളിലൂടെയും പരസ്പര സഹായത്തിലൂടെയും മുന്നേറുന്ന ഈ സഹോദരിമാരുടെ കരുത്ത് സമൂഹത്തിന് തന്നെ മാതൃകയാണ്. സാധാരണക്കാരായ സ്ത്രീകളെ ചേർത്തുപിടിച്ച് അവർക്ക് തണലാകുന്ന പൂജനീയ അമ്മയുടെ കാരുണ്യപ്രവർത്തികൾക്ക് മുന്നിൽ അദ്ദേഹം പ്രണാമം അർപ്പിച്ചു.
പൂജനീയ മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തിൽ നടന്ന ഈ പുണ്യനിമിഷത്തിന് സാക്ഷിയാകാൻ കേരള ആരോഗ്യ-ശാസ്ത്ര സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ ഉൾപ്പെടെയുള്ള പ്രമുഖരും ഒപ്പമുണ്ടായിരുന്നു.
ചിത്രം :തൃശ്ശൂരിൽ നടന്ന അമൃതശ്രീ സംഗമത്തിൽ സുരേഷ് ഗോപി ഗുണഭോക്താക്കൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്യുന്നു. സമീപം കേരള ആരോഗ്യ-ശാസ്ത്ര സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















