ആക്രമമില്ലാത്ത ലോകത്തേക്ക് ജനതയെ നയിച്ച് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

ആക്രമമില്ലാത്ത ലോകത്തേക്ക് ജനതയെ നയിച്ച് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ആക്രമമില്ലാത്ത ലോകത്തേക്ക് ജനതയെ നയിച്ച് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
Share  
എഴുത്ത്

News desk

2026 May 25, 12:20 PM
SAMUDRA
NISH
mannan
mn
BOB
skoda


‘ആക്രമമില്ലാത്ത ഒരു ലോകം കാണാനുള്ള തീക്ഷ്ണമായൊരു ആശയം എനിക്കുണ്ട്. ഇതൊരു സാങ്കൽപ്പിക ആശയമായി തോന്നിയേക്കാം. പക്ഷേ, നമ്മൾ സ്വപ്നം കാണേണ്ടതുണ്ട്. നമ്മൾ അവിടെ എത്തുക തന്നെ ചെയ്യും.’ - ഗുരുദേവ് പറയുന്നു.


ധ്രുവീകരിക്കപ്പെട്ട ലോകത്ത് 70 വയസ്സുള്ള ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ യുക്തിയുടെ ശബ്ദമായി നിലനിൽക്കുന്നത് എന്തുകൊണ്ട്?


തീഹാർ, ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിൽ. സമയം രാവിലെ 6 മണി. 5,000 തടവുകാർ ചമ്മംപടിഞ്ഞിരുന്ന്, ഒരേ താളത്തിൽ ശ്വാസോച്ഛ്വാസം ചെയ്യുന്നു. ജയിൽ പരിസരം സമാധാനത്തിന്റെ സമുദ്രമായി മാറിയ പോലെ! മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത വിധം തടവുകാർ പരസ്പരം ബന്ധപ്പെടാൻ തുടങ്ങുന്നു. ഇരയെ സുഖപ്പെടുത്തി കഴിയുമ്പോൾ, കുറ്റവാളി അപ്രത്യക്ഷനാകും.


ഈ തത്ത്വചിന്ത ലോകമെമ്പാടുമുള്ള 800,000-ത്തിലധികം തടവുകാർക്ക് പുതുജീവിതം ആരംഭിക്കാനും മനസ്സിനെ ശാന്തമാക്കാനും വികാരങ്ങൾ നിയന്ത്രിക്കാനും ഉള്ളിൽ സ്വാതന്ത്ര്യം കണ്ടെത്താനുമുള്ള അവസരം നൽകിയിട്ടുണ്ട്.


സഹിക്കാൻ ബുദ്ധിമുട്ടായ വൈകാരിക അവസ്ഥകളുമായി പൊരുത്തപ്പെടുന്നു. പ്രത്യേക ആർട്ട് ഓഫ് ലിവിംഗ് പ്രോഗ്രാമിന്റെ ഭാഗമായി 2013 ലാണgroup ഇത് സംഭവിിക്കുന്നത്.


മറ്റു പലരെയും പോലെ തന്റെത് മാനസിക പ്രശ്നമായിരുന്നു എന്ന് തടവുകാരിലൊരാളായ രാജേഷ് (യഥാർത്ഥ പേരല്ല) പറയുന്നു. "ഞാൻ ജയിലിലായതിനു പിന്നാലെ, പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ മാതാപിതാക്കൾ മരിച്ചത്." വിഷാദരോഗവുമായി മല്ലിട്ട അദ്ദേഹം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു.


"എന്നാൽ പ്രോഗ്രാം ചെയ്തതിന് ശേഷം, എന്റെ മനസ്സ് സ്വതന്ത്രമാണ്, എനിക്ക് നല്ല സമാധാനം തോന്നുന്നു." ജയിലിൽ മോചിതനായ ശേഷം ഒരു നല്ല ജീവിതം നയിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്.


"ഓരോ കുറ്റവാളിയിലും സഹായത്തിനായി നിലവിളിക്കുന്ന ഒരു ഇരയുണ്ട്", ആഗോള ആത്മീയ ഗുരുവും മാനുഷികസ്നേഹിയായ വഴികാട്ടിയുമായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ പറയുന്നു. "നിങ്ങൾ ആ സ്വപ്നം അദ്ദേഹത്തെ ഏറ്റവും തീവ്രമായ സംഘർഷ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി, തെറ്റുചെയ്തുവെന്ന് വിശ്വസിച്ച ആളുകളുടെ ഹൃദയങ്ങൾ തുറന്നു."


2017-ൽ, ബെംഗളൂരുവിൽ ഗുരുദേവ് ആദ്യത്തെ ‘പൈഗാം ഇ മൊഹബ്ബത്ത്’ന് ആതിഥേയത്വം വഹിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളുടെ കുടുംബങ്ങൾ, ഏറ്റുമുട്ടലുകൾക്ക് ഇരയായവർ, ജീവൻ ബലിയർപ്പിച്ച സൈനികർ ഉൾപ്പെടെ അവിടെ 200-ഓളം കുടുംബങ്ങൾ ഒത്തുചേർന്നു. ഭിന്നതകൾക്കപ്പുറം ദുഃഖം പങ്കുവെച്ച അപൂർവ്വ നിമിഷമായിരുന്നു അത്. രാഷ്ട്രീയ അജണ്ടകൾക്കപ്പുറം, ഗുരുദേവ് പുലർത്തുന്ന മാനുഷിക മൂല്യങ്ങൾ കാരണം ആളുകൾ അദ്ദേഹത്തെ വിശ്വസിക്കുന്നുവെന്ന് വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി പോലും അഭിപ്രായപ്പെട്ടു.


നൂറ്റാണ്ടുകളായി നീണ്ടുനിന്ന സംഘർഷത്തിൽ നിന്ന് സമാധാനപരമായ ഒരു പരിഹാരം കണ്ടെത്തുന്നതിനായി, അയോധ്യ രാമക്ഷേത്ര തർക്കത്തിലെ എല്ലാവരുമായും ഗുരുദേവ് നിരന്തരം ഇടപെട്ടു. ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വികാരങ്ങളെ അംഗീകരിച്ചതിനൊപ്പം ചർച്ചകൾക്കും ഉൾക്കൊള്ളലിനും വിശ്വാസം വളർത്തുന്നതിലും അദ്ദേഹം ഊന്നൽ നൽകി.


ഛത്തീസ്ഗഡിൽ നക്സൽ ബാധിത പ്രദേശങ്ങളിൽ സൗജന്യ സ്കൂളുകൾ ആരംഭിച്ചതിനൊപ്പം ആക്രമം ഇല്ലാത്തതും സുസ്ഥിര സമാധാനവും വികാസവും കൊണ്ടുവരാനുള്ള ശ്രമത്തിൽ ഗുരുദേവും അദ്ദേഹത്തിന്റെ സന്നദ്ധപ്രവർത്തകരായ അധ്യാപകരും തീവ്രവാദ ഗ്രൂപ്പുകളുമായി ചർച്ച നടത്തി. റായ്പൂരിൽ നടന്ന ഒരു മഹാ സമ്മേളനത്തിൽ, നക്സൽ യുവാക്കളോട് ആയുധങ്ങൾ താഴെ വച്ച് വികസനത്തിന്റെ പാതയിൽ ചേരാൻ ഗുരുദേവ് അഭ്യർത്ഥിച്ചു.


ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ കലാപം വളരെക്കാലമായി സമാധാനം തകർത്തിരുന്നു. എന്നാൽ ഗുരുദേവിൻ്റെ സ്ഥിരോത്സാഹവും വിമത ഗ്രൂപ്പുകളുമായി നടത്തിയ ഇടപെടലും ഫലം കണ്ടു.


ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ കലാപം വളരെക്കാലമായി സമാധാനം തകർത്തിരുന്നു. എന്നാൽ ഗുരുദേവിൻ്റെ സ്ഥിരോത്സാഹവും വിമത ഗ്രൂപ്പുകളുമായി നടത്തിയ ഇടപെടലും ഫലം കണ്ടു. 2015 ൽ, സമാധാനത്തിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത് 67 ഗ്രൂപ്പുകൾ ഗുവാഹത്തി പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. കഴിഞ്ഞ വർഷം, ഉൾഫയിൽ നിന്നുള്ള 231 പേർ ഉൾപ്പെടെ 700 മുൻ ഗറില്ലാ പോരാളികൾ പുനരധിവാസത്തിനായി ആർട്ട് ഓഫ് ലിവിംഗ് ഇന്റർനാഷണൽ സെന്ററിൽ എത്തി. അവരിൽ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടും വീണ്ടും ആക്രമത്തിലേക്ക് ഉൾപ്പെട്ട മുൻ ജില്ലാ ചുമതലയുള്ള ആർ. ഡെകയും ഉണ്ടായിരുന്നു. ഇത്തവണ, തനിക്ക് ആക്രമം തുടരാൻ കഴിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. "ഞാൻ ഒരുപാട് കരഞ്ഞു. ജീവിതം എന്താണെന്ന് ഒടുവിൽ എനിക്ക് മനസ്സിലായി", അവർ എന്നെ സ്നേഹത്താൽ ബഹുമാനിക്കുന്നു." ഡെക പറയുന്നു.



guru_1779691366

കൊളംബിയയിലെ ഇടപെടലുകൾ

ഇന്ത്യയ്ക്ക് പുറത്ത്, ഒരുപക്ഷേ ഗുരുദേവന്റെ ഏറ്റവും അധികം ഇടപെടലുകൾ നടത്തിയത് കൊളംബിയയിലാണ്. 2,00,000-ത്തിലധികം പേരുടെ ജീവൻ അപഹരിച്ച 53 വർഷത്തെ ആഭ്യന്തരയുദ്ധത്തിനുശേഷം, സർക്കാരും എഫ്.എ.ആർ.സി (FARC) വിമതരും പരസ്പരം വിശ്വസിക്കാതെയായി. ചർച്ചകൾക്കുള്ള സാധ്യതകൾ അടഞ്ഞു.


2016 ലെ ചരിത്രപരമായ സമാധാന ഉടമ്പടിയിലേക്ക് നയിച്ച ഒരു ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിക്കാൻ അദ്ദേഹം അവരെ പ്രേരിപ്പിച്ചു. പിന്നീട് മുൻ പ്രസിഡന്റ് ജുവാൻ മാനുവൽ സാന്റോസ് ഇത് അംഗീകരിച്ചു.


"എഫ്.എ.ആർ.സിയോട് ആനുകൂല്യത്തോടെ പൊതുമര്യാദയുണ്ട്." വിഷയവുമായി ഏറെ അടുത്തുനിൽക്കുന്ന ഒരാൾ പറഞ്ഞു. 'അവരുടെ ഭാഗത്തുനിന്നും നിരവധി പേർ ഇരകളായതിനാൽ, അവർക്ക് ഏറെ പകയുണ്ടായിരുന്നു. അവരെ ഇരകളായി ഗുരുദേവ് കണ്ടു. അത് അവരുടെ ഹൃദയങ്ങളെ കീഴടക്കി.'


യുദ്ധത്തിന്റെ നിഴലിൽ നഗരങ്ങൾ തകർന്നടിഞ്ഞപ്പോൾ, ഗുരുദേവ് യുക്രെയ്നിന്റെ ദുരിതത്തിലേക്ക് എത്തി. 2022 മുതൽ, ആർട്ട് ഓഫ് ലിവിംഗ് വളന്റിയർമാർ സൈനികർക്കും കുടിയൊഴിക്കപ്പെട്ട സാധാരണക്കാർക്കും വേണ്ടി ട്രോമ റിലീഫ് വർക്ക്ഷോപ്പുകൾ നടത്തുന്നു.


‘സമ്മർദ്ദത്തെ അതിജീവിക്കുന്നതിന് സുദർശനക്രിയ,

ശ്വാസനവ്യായാമങ്ങൾ, ധ്യാനം തുടങ്ങിയവ ആർട്ട് ഓഫ് ലിവിംഗ് ഉപയോഗിക്കുന്നു. ആളുകൾ ഇവ ശീലിക്കുമ്പോൾ, കടുത്ത സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയുന്നതായി ഞങ്ങൾ മനസ്സിലാക്കി’, 2014 മുതൽ യുക്രെയ്ൻ സൈന്യത്തിൽ ധാർമ്മിക, മാനസിക പിന്തുണ നൽകുന്ന വിരമിച്ച സൈനിക ഉദ്യോഗസ്ഥയായ നതാലിയ പറയുന്നു.


ഈ സംഘർഷങ്ങളിൽ, അവർക്കൊപ്പം ഇരിക്കുക, മനസ്സിനെ മാറ്റിമറിക്കുന്ന പരിശീലനം എന്തെങ്കിലും നൽകുക, ഫലമില്ലെങ്കിൽ പോലും അവരുമായി ഇടപെടുക എന്നിവയാണ് ഗുരുദേവിന്റെ പ്രവർത്തനം. ഗുളികകളില്ലാതെ ഇപ്പോൾ ഉറങ്ങാൻ കഴിയുന്ന കീഴടങ്ങിയ ഒരു തീവ്രവാദി, വ്യക്തമായി ചിന്തിക്കാൻ കഴിയുന്ന രീതിയിൽ ശാന്തനായ ഒരു തടവുകാരൻ, ആഴ്ചകളോളമുള്ള ഭയത്തിന് സമാധാനത്തോടെ കഴിയുന്ന ഒരു അയലാത്ത് കുട്ടി, ഇവ കണ്ണിന് അദൃശ്യമായ നാഴികക്കല്ലുകളാണ്. എന്നിരുന്നാലും അവ സമാധാനത്തിന്റെ അലകൾ സൃഷ്ടിക്കുന്നു.


വിഭജിക്കപ്പെട്ട ലോകത്ത്, വിശ്വാസത്തിന്റെ ശബ്ദങ്ങൾ

ആന്തരിക പരിവർത്തനത്തിനും സംയോജനത്തിനുമുള്ള ഗുരുദേവന്റെ നിശ്ശബ്ദവും സ്ഥിരവുമായ പ്രതിബദ്ധത വിവിധ പ്രത്യയശാസ്ത്രങ്ങളുള്ള, വിവിധ ഭുവനങ്ങളിലുള്ള നേതാക്കളുടെ ആദരവ് പിടിച്ചുപറ്റി.


"ഒരു ശാസ്ത്രജ്ഞന്റെ മനസ്സിനെ ഗുരുദേവന്റെ ആത്മീയ ശക്തിയുമായി" സംയോജിപ്പിക്കാൻ കഴിയുമെങ്കിൽ, നമുക്ക് "മനോഹരവും സന്തുഷ്ടവും സമൃദ്ധവുമായ ഒരു ലോകം" നിർമ്മിക്കാൻ കഴിയുമെന്ന് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം ഒരിക്കൽ നിരീക്ഷിച്ചു. സൗഹൃദപരവും സഹകരണപരവും കാരുണ്യപൂർണ്ണവുമായ ഒരു സമൂഹത്തെക്കുറിച്ചുള്ള ആർട്ട് ഓഫ് ലിവിംഗ് ദർശനത്തെ ഒരു മഹത്തായ ദൗത്യം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.


മുൻ രാഷ്ട്രപതിയായ പ്രണബ് മുഖർജി ഗുരുദേവിനെ “സ്നേഹം, കാരുണ്യം, സേവനം എന്നിവയിൽ ജീവിതവും സന്ദേശവും കേന്ദ്രീകരിക്കുന്ന ഒരു അപൂർവ്വ മനുഷ്യൻ” എന്നു വിശേഷിപ്പിച്ചു. അദ്ദേഹം തന്റെ പ്രവർത്തനത്തിലൂടെ ഇന്ത്യയെ ആഗോള ഭൂപടത്തിൽ കൊണ്ടുവന്നു എന്നും പ്രണബ് മുഖർജി ചൂണ്ടിക്കാട്ടി.


ഗുരുദേവന്റെ "ആത്മീയ ആയുധങ്ങൾ" ലോകമെമ്പാടുമുള്ള ആളുകളെ സഹായിക്കുകയും സുഖപ്പെടുത്തുകയും ചെയ്തതായി കെ.ആർ. നാരായണനും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം അടൽ ബിഹാരി വാജ്പേയിയെപ്പോലുള്ള നേതാക്കൾ ആർട്ട് ഓഫ് ലിവിംഗ് യുവാക്കൾക്കിടയിൽ ആത്മീയതയെ പുനരുജ്ജീവിപ്പിക്കാനും സേവന മനോഭാവമുള്ള പരമ്പരയെ പ്രചോദിപ്പിക്കാനുമുള്ള ഒരു മാർഗ്ഗമായാണ് കണ്ടത്.


ഇന്ത്യയ്ക്ക് പുറത്ത്, അന്നത്തെ സെനറ്ററും പിന്നീട് യു.എസ് പ്രസിഡന്റുമായ ജോ ബൈഡൻ പറഞ്ഞത്, സമാധാനം പ്രോത്സാഹിപ്പിക്കുക, ആക്രമത്തെയും ആസൂത്രിതയെയും ചെറുക്കുക, യുവാക്കളെ ശാക്തീകരിക്കുക തുടങ്ങിയ തന്റെ പൊതുജീവിതത്തിന്റെ കാതലായ വിഷയങ്ങളിൽ ആർട്ട് ഓഫ് ലിവിംഗ് ഇടപെടുന്നുണ്ട് എന്നാണ്. മതങ്ങൾ, സംസ്കാരങ്ങൾ, പശ്ചാത്തലങ്ങൾ എന്നിവയെ മറികടക്കുന്ന, ഇന്നത്തെ ലോകത്ത് ചെയ്യാൻ വളരെ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണിതെന്നനും അദ്ദേഹം അഭിപ്രായപ്പെട്ടു.


ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ സ്ഥാപകനായ ഡോ. പീറ്റർ ഈഗൻ, തന്റെ ആഗോള അഴിമതി വിരുദ്ധ പ്രസ്ഥാനം ഗുരുദേവന്റെ പ്രവർത്തനങ്ങളാൽ ‘തുടർന്നുനടത്തപ്പെടുകയും ശക്തിപ്പെടുത്തപ്പെടുകയും പ്രചോദനം നൽകപ്പെടുകയും ചെയ്തു’ എന്നു പറഞ്ഞു. മതങ്ങൾ വിഭജിക്കാനല്ല, ഒന്നിപ്പിക്കാനാണ് എന്ന് നിരവധി വിശ്വാസ-സാമൂഹിക നേതാക്കളും പറഞ്ഞിട്ടുണ്ടെന്നും ഗുരുദേവന്റെ സന്ദേശം സ്നേഹം, കാരുണ്യം, സേവനം എന്നിവയുടെ പൊതു അടിത്തറ പുനഃസ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

45 വർഷത്തെ സന്നദ്ധസേവന പ്രസ്ഥാനം

‘ആന്തരിക സമാധാനത്തിന് മാത്രമേ ബാഹ്യ സമാധാനം കൊണ്ടുവരാൻ കഴിയൂ,’ ഗുരുദേവ് പലപ്പോഴും പറയാറുണ്ട്. ഷിയോഗായിൽ 10 ദിവസത്തെ മൗനവ്രതത്തിന് ശേഷം ഗുരുദേവ് തിരിച്ചറിഞ്ഞ സുദർശൻ ക്രിയ പോലുള്ള ശക്തമായ ശ്വസന പരിശീലനം ഉപയോഗിച്ച്, ഇത് ഒരു അനുഭവ യാഥാർത്ഥ്യമായി മാറി. യേൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്കായി നടത്തിയ വ്യത്യസ്ത വെൽനസ് ഇടപെടലുകളെ താരതമ്യം ചെയ്ത ഒരു പഠനത്തിൽ, സുദർശന ക്രിയ ഏറ്റവും ശക്തമായ മാറ്റം നൽകിയതായി കണ്ടെത്തി. പങ്കെടുക്കുന്നവരിൽ കുറഞ്ഞ സമ്മർദ്ദവും വിഷാദവും, മെച്ചപ്പെട്ട മാനസികാരോഗ്യവും കൂടുതൽ ശ്രദ്ധയും, കൂടുതൽ പോസിറ്റീവ് വികാരങ്ങൾ, ശക്തമായ സാമൂഹിക ബന്ധം എന്നിവ റിപ്പോർട്ട് ചെയ്തു.


ഇതെല്ലാം ആരംഭിച്ചത് ഒരു സൗജന്യ സ്കൂളിലാണ്. 21 വയസ്സുള്ളപ്പോൾ, അർത്ഥവും സ്ഥാനവും കൈവരിച്ച ശേഷം ഗുരുദേവന്റെ ഉള്ളിൽ നിശ്ശബ്ദവും എന്നാൽ ശക്തവുമായ ഒരു ചോദ്യം ഉയർന്നു വന്നു, ‘മറ്റുള്ളവർക്ക് എന്നെക്കൊണ്ട് ഉപകാരമില്ലെങ്കിൽ, ഇതെല്ലാം ഉണ്ടായിരിക്കുന്നതിൽ എന്താണ് അർത്ഥം?’


താമസിയാതെ, നിർമ്മാണ തൊഴിലാളികളുടെ പാവം ഉപേക്ഷിച്ച കുട്ടികളെ അദ്ദേഹം ശ്രദ്ധിച്ചു. അവരിൽ 200 പേരുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് ഒരു സ്കൂൾ ആരംഭിച്ചു. അങ്ങനെ ആർട്ട് ഓഫ് ലിവിംഗിന്റെ ആദ്യത്തെ സൗജന്യ സ്കൂളുകളിൽ ഒരെണ്ണം പിറന്നു. 22 സംസ്ഥാനങ്ങളിലായുള്ള ഇന്ത്യയിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന ഒരു സംരംഭത്തിന്റെ തുടക്കമായി. ഈ സംരംഭം 1,356 സ്കൂളുകളിലായി 1,20,000-ത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി.

ആദ്യ ട്രസ്റ്റിന്റെ രൂപീകരണം

ആർട്ട് ഓഫ് ലിവിംഗിന്റെ ആദ്യ നാളുകളിൽ, ട്രസ്റ്റിന്റെ രൂപീകരണം ബന്ധിതതയുടെയും വിശ്വാസത്തിന്റെയും അപൂർവ്വ സംഗമമായി മാറി. അതിന്റെ ആദ്യ ട്രസ്റ്റികളിൽ മുൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് പി.എൻ. ഭഗവതിയും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ഉണ്ടായിരുന്നു. ഒരാൾ വലിയ ആത്മീയവാദിയായി അറിയപ്പെട്ടിരുന്നു, മറ്റൊരാൾ ഒരു ഉറച്ച യുക്തിവാദിയായിരുന്നു. എന്നിരുന്നാലും ഇരുവരും ഗുരുദേവന്റെ ദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു.


ഒരു ആത്മീയ അധ്യാപകൻ എന്ന നിലയിൽ, അക്കാലത്ത് പലപ്പോഴും മതത്തിന്റെ ലേബലിൽ മാത്രം ഒതുങ്ങി നിന്നിരുന്ന യോഗയുടെയും ധ്യാനത്തിന്റെയും പുരാതന പാരമ്പര്യങ്ങളെ ഗുരുദേവ് പുനരുജ്ജീവിപ്പിച്ചു. ആധുനിക ജീവിതത്തിൽ ഇവ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന പ്രോഗ്രാമുകൾ അദ്ദേഹം രൂപകൽപ്പന ചെയ്തു.


ആ യാത്ര നാല് പതിറ്റാണ്ട് പിന്നിട്ടപ്പോൾ ഐക്യരാഷ്ട്രസഭ ഡിസംബർ 21 ലോക ധ്യാന ദിനമായി പ്രഖ്യാപിച്ചു. ഈ അവസരത്തിൽ, ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് തത്സമയ ആഗോള ധ്യാനം നയിക്കാനും മുഖ്യ പ്രഭാഷണം നടത്താനും ഗുരുദേവനെ ക്ഷണിച്ചു.


ഈ വർഷം 70 വയസ്സ് തികയുമ്പോൾ, സമാധാനപരവും സമൃദ്ധവും അക്രമരഹിതവും സമ്മർദ്ദരഹിതവുമായ ഒരു ലോകം സൃഷ്ടിക്കുന്നതിൽ അചഞ്ചലമായ ബോധ്യത്തോടെ എല്ലാ വർഷവും 40 ഓളം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഗുരുദേവ്, ദുരന്ത നിവാരണം, ആഗോളതലത്തിൽ സമ്മർദ്ദ ലഘൂകരണം, ഗ്രാമീണ വികസനം, നദി പുനരുജ്ജീവിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണം, സമാധാന നിർമ്മാണം എന്നിവയിലൊക്കെക്കൂടി പ്രവർത്തനം വ്യാപിപ്പിച്ചു.


ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതാണ്, ഒരിക്കലും അത് നൽകപ്പെടേണ്ടതല്ല,’ ഗുരുദേവ് പറയുന്നു.


ഗുരുദേവന്റെ ഇടപെടൽ ഇന്ത്യയിലെ ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ജലക്ഷാമം ദുരിതത്തിലാക്കുന്ന സമയത്ത്, ആർട്ട് ഓഫ് ലിവിംഗിന്റെ നദി പുനരുജ്ജീവന പദ്ധതി രാജ്യത്തുടനീളമുള്ള 75 നദികളെയും അരുവികളെയും പുനരുജ്ജീവിപ്പിച്ചു. ഈ സംരംഭം 3.4 കോടി ആളുകൾക്ക് പ്രയോജനം ചെയ്തു. 175 ബില്യൺ ലിറ്റർ ജലം സംരക്ഷിച്ചു, 59,000 ചതുരശ്ര കിലോമീറ്ററിലധികം ഭൂമി പുനഃസ്ഥാപിച്ചു. ഇതിലൂടെ ജലവിതാനവും കാർഷിക വരുമാനവും ഉയർത്തി.


അപകടകരമായ രാസവസ്തുക്കൾ, കടക്കെണി, മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയൽ എന്നിവ കാരണം പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്ന കർഷകർക്കിടയിൽ നടത്തിയ പ്രവർത്തനങ്ങളും പ്രാധാന്യമർഹിക്കുന്നു. പ്രകൃതിസൗഹൃദ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും രാസവസ്തുക്കളുടെ ആശ്രയം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങൾ മൂന്ന് ദശലക്ഷത്തിലധികം കർഷകരിലേക്ക് എത്തിയിട്ടുണ്ട്. ഇത് വിളവ് മെച്ചപ്പെടുത്താനും വരുമാനം വർദ്ധിപ്പിക്കാനും കാർഷിക ദുരിതങ്ങൾ പരിഹരിക്കാനും സഹായിച്ചു.


സമാന്തരമായി, വനവൽക്കരണ സംരംഭങ്ങൾ ലോകമെമ്പാടും 100 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലേക്ക് നയിച്ചു.


“ഞാൻ വീണ്ടും വീണ്ടും കണ്ടതും അതാണ്,” ആചാര്യ രത്നാനന്ദ് ഒരിക്കൽ തന്റെ മകനെക്കുറിച്ച് പറഞ്ഞു. “അദ്ദേഹം വായ കൊണ്ട് മാത്രമല്ല സംസാരിക്കുന്നത്. അവൻ ഹൃദയത്തിൽ നിന്ന് സംസാരിക്കുന്നു. ആരു കേൾക്കുന്നു എന്നത് പരിഗണിക്കാതെ ഹൃദയത്തിൽ നിന്ന് വരുന്നത് എല്ലാ ഹൃദയങ്ങളിലും എത്തുന്നു.”

സമ്പാദകൻ :ദിവാകരൻ ചോമ്പാല 

courtesy :KalaKaumudi 

vasthu-nirmman-cover


വാസ്‌തുശാസ്‌ത്രം പഠിക്കാം സൗജന്യമായി :ഡോ .നിശാന്ത് തോപ്പിൽ


തൃശ്ശൂർ :ജീവിതത്തിലെ സാമ്പത്തികവും ശാരീരികവും മാനസികവുമായ വെല്ലുവിളികൾക്ക് ശാശ്വത പരിഹാരം തേടുന്നവർക്കായി ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ആചാര്യൻ ഡോ. നിശാന്ത് തോപ്പിൽ (M.Phil, Ph.D) നയിക്കുന്ന പ്രത്യേക വാസ്തു ശാസ്ത്ര പഠനപരിശീലനത്തിൽ സൗജന്യപ്രവേശനം . 'വാസ്തു ഭാരതി' എന്ന് പേരിട്ടിരിക്കുന്ന ഈ ഓൺലൈൻ കോഴ്സ് 2026 മെയ് 29 മുതൽ 31 വരെ മൂന്നു ദിവസങ്ങളിലായാണ് നടക്കുന്നത്.


https://mediafacekerala.com/architecture/18285


https://www.youtube.com/shorts/fLZDwX7vibQ




MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും സര്‍ക്കാര്‍ മാറിയതോടെ  ഖദര്‍ 'മൂഡില്‍' കേരളം :ടി.ബി. ലാല്‍
SAMUDRA
m
m
B
b
s