കണ്ണീരിലാവരുത് വികസനം: 'മഞ്ഞക്കുറ്റി 'ക്കെതിരെയുള്ള മഹാവിജയവും ജനാധിപത്യവും" :ദിവാകരൻ ചോമ്പാല

കണ്ണീരിലാവരുത് വികസനം: 'മഞ്ഞക്കുറ്റി 'ക്കെതിരെയുള്ള മഹാവിജയവും ജനാധിപത്യവും
കണ്ണീരിലാവരുത് വികസനം: 'മഞ്ഞക്കുറ്റി 'ക്കെതിരെയുള്ള മഹാവിജയവും ജനാധിപത്യവും" :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 May 21, 12:28 PM
SAMUDRA
NISH
mannan
mn
BOB
skoda

ജനാധിപത്യം ജനഹിതത്തിന് കീഴടങ്ങുമ്പോൾ

ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ എന്ന തത്വം ഒരിക്കൽക്കൂടി അടിവരയിട്ടുറപ്പിക്കുന്നതാണ് 'മഞ്ഞക്കുറ്റി'ക്കെതിരെ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ മഹാവിജയം. അധികാരത്തിന്റെ ധാർഷ്ട്യത്തിലും വികസനത്തിന്റെ പൊള്ളയായ അവകാശവാദങ്ങളിലും മുഴുകി, സാധാരണക്കാരന്റെ ശബ്ദം കേൾക്കാൻ വിസമ്മതിക്കുന്ന ഭരണകൂടങ്ങൾക്കുള്ള ശക്തമായ താക്കീതാണ് ഈ ജനകീയ മുന്നേറ്റം. ജനവികാരം എന്തെന്ന് മുൻകൂട്ടി തിരിച്ചറിയാൻ കഴിയാതെ പോകുന്ന സർക്കാരുകൾക്ക് ചരിത്രം കാത്തുവെക്കുന്ന സ്വാഭാവികമായ തിരിച്ചടിയാണിത്.


manjaki=uy

ഒരു പദ്ധതിയും ജനങ്ങളുടെ നെഞ്ചത്തു ചവിട്ടിക്കൊണ്ടാകരുത് എന്ന ലളിതമായ പാഠമാണ് ഈ വിജയം ഓർമ്മിപ്പിക്കുന്നത്. വികസനമെന്നത് കേവലം കോൺക്രീറ്റ് നിർമ്മിതികളോ ബൃഹത് പദ്ധതികളോ മാത്രമല്ല; അത് ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധികളെയും മാനിച്ചുകൊണ്ടുള്ളതാകണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ, അവരുടെ ആശങ്കകളെ പരിഹരിക്കാതെ ഏകപക്ഷീയമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴൊക്കെ ഭരണകൂടങ്ങൾക്ക് കാലിടറിയിട്ടുണ്ടെന്ന സത്യം ഇവിടെയും ആവർത്തിക്കപ്പെടുന്നു.


ഈ മഹാവിജയം ഒരു വ്യക്തിയുടെയോ ഒരു കൂട്ടം ആളുകളുടെയോ മാത്രം വിജയമല്ല. മറിച്ച്, തങ്ങളുടെ മണ്ണും ജീവിതവും സംരക്ഷിക്കാൻ ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനം ഒന്നിച്ചണിനിരന്നതിന്റെ നേർച്ചിത്രമാണ്. വിയോജിപ്പുകളെ അടിച്ചമർത്താനും പ്രതിഷേധിക്കുന്നവരെ വികസന വിരോധികളായി ചിത്രീകരിക്കാനും ഭരണകൂട കേന്ദ്രങ്ങൾ ശ്രമിച്ചെങ്കിലും, അതിനെയെല്ലാം അതിജീവിച്ച് ജനഹിതം ജ്വലിച്ചുനിന്നു.


ഇനിയെങ്കിലും യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ആസൂത്രണ മുറികളിലിരുന്ന് ജനങ്ങളുടെ തലേവര നിശ്ചയിക്കുന്ന ബ്യൂറോക്രാറ്റിക് ശൈലിക്ക് മാറ്റം വരണം. ജനവികാരം മാനിച്ചുകൊണ്ട്, തിരുത്തലുകൾക്ക് വിധേയമാകാൻ തയ്യാറാകുന്നതാണ് ജനാധിപത്യത്തിലെ ഉചിതമായ ഭരണശൈലി. തോൽവികളിൽ നിന്ന് പാഠം പഠിക്കാനും ജനഹിതത്തിനൊപ്പം സഞ്ചരിക്കാനും ഈ തിരിച്ചടി സർക്കാരിന് ഒരു വഴികാട്ടിയാകുമെന്ന് പ്രത്യാശിക്കാം.



reetth

ഭരണകൂടത്തിന്റെ വികസന സ്വപ്നങ്ങളും ജനങ്ങളുടെ പ്രായോഗിക ജീവിത യാഥാർത്ഥ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ, ജനാധിപത്യത്തിൽ എപ്പോഴും ജനഹിതത്തിനാണ് മുൻഗണന ലഭിക്കേണ്ടത്. സമീപകാല കേരള രാഷ്ട്രീയത്തെയും സാമൂഹികാന്തരീക്ഷത്തെയും ഏറെ ഉലച്ച കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ ചർച്ചകൾ ഈയൊരു സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഏതൊരു വികസന പദ്ധതിയും വിഭാവനം ചെയ്യപ്പെടേണ്ടത് ജനങ്ങളുടെ കണ്ണീരിന്മേലാകരുത് എന്ന ദൃഢമായ ബോധ്യം ഭരണാധികാരികൾക്കുണ്ടാകുമ്പോഴാണ് ജനാധിപത്യം അർത്ഥപൂർണ്ണമാകുന്നത്.


കെ-റെയിലിന്റെ പേരിൽ കേരളത്തിലെ സാധാരണ ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളും ആശങ്കകളും ചെറുതായിരുന്നില്ല. തങ്ങളുടെ നിനച്ചിരിക്കാത്ത നേരത്ത് വീട്ടുരുപ്പടികൾക്കും കൃഷിയിടങ്ങൾക്കും മുകളിലേക്ക് അതിരടയാളക്കല്ലുകൾ വീണപ്പോൾ, ഒരുകൂട്ടം മനുഷ്യർ അനുഭവിച്ച മാനസിക സംഘർഷം വികസനത്തിന്റെ സാമ്പത്തിക സമവാക്യങ്ങൾ കൊണ്ട് മാത്രം അളക്കാവുന്നതല്ല. സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുമോ എന്ന ഭീതിയിൽ കഴിഞ്ഞിരുന്ന ആ ജനവിഭാഗത്തിന്, പുതിയ ഭരണപരമായ മാറ്റങ്ങളും തീരുമാനങ്ങളും വലിയ തോതിൽ ആശ്വാസം പകരുന്നതാണ്.


mbi


കണ്ണുചിമ്മിത്തുറക്കുന്ന വേഗതയിലാണ് പുതിയ ഗവൺമെന്റ് ഈ വിഷയ ത്തിൽ ഇടപെടുന്നതും ഭരണമാറ്റങ്ങൾ സ്വീകരിക്കുന്നതും എന്നത് സ്വാഗതാർഹമാണ്.

ഫയലുകളുടെ ചുവപ്പുനാടകളിൽ കുരുങ്ങിക്കി ടക്കാതെ, ജനങ്ങളുടെ സ്പന്ദനം അറിഞ്ഞ് അതിവേഗം തീരുമാന ങ്ങളെടുക്കുന്ന ഒരു ശൈലി പുതിയ ഭരണകൂടത്തിൽ ദൃശ്യമാകുന്നുണ്ട്. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും വെറും രാഷ്ട്രീയ പ്രസ്താവനകളിൽ മാത്രം ഒതുങ്ങിപ്പോകാതെ, അവ പ്രാവർത്തികമാക്കാനും ജനങ്ങളോടൊപ്പം നിൽക്കാനുമുള്ള ഈ മനസ്സ് തികച്ചും അഭിനന്ദനാർഹമാണ്. ഭരണത്തിന്റെ ഈ വേഗതയും ജനപക്ഷ നിലപാടും കേവലമൊരു 'ആരംഭശൂരത്വം' ആയി മാറാതിരിക്കാൻ ഗവൺമെന്റ് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തുടക്കത്തിലെ ഈ ആവേശം ഭരണകാലയളവിലുടനീളം നിലനിർത്തിയാൽ മാത്രമേ ജനങ്ങൾക്ക് ഭരണകൂടത്തിലുള്ള വിശ്വാസം ദൃഢമാകൂ.


വികസനം എന്നത് വേഗതയേറിയ ട്രെയിനുകളോ വൻകിട അടിസ്ഥാന സൗകര്യങ്ങളോ മാത്രമല്ല; അത് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തലും അവരുടെ സമാധാനപരമായ നിലനിൽപ്പ് ഉറപ്പാക്കലുമാണ്.


ജനങ്ങളെ അവിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഒരു പദ്ധതിയും ദീർഘകാലം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന തിരിച്ചറിവാണ് ഇവിടെ പ്രധാനം. ശാസ്ത്രീയമായ പഠനങ്ങൾക്കും സുതാര്യമായ ചർച്ചകൾക്കും ജനകീയ പങ്കാളിത്തത്തോടും കൂടി മാത്രമേ ഇനി ഇത്തരം വലിയ പദ്ധതികളിലേക്ക് സംസ്ഥാനം കാൽവെക്കാവൂ.


ഭരണകൂടം തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ തിരിച്ചറിഞ്ഞ്, ജനഹിതം മാനിച്ചുകൊണ്ട് തിരുത്തലുകൾക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മറിച്ച് ജനാധിപത്യപരമായ കരുത്താണ്. ജനപക്ഷത്തുനിന്നുകൊണ്ടുള്ള ഈ മാറ്റത്തെയും നന്മയെയും കേരളത്തിലെ പൊതുസമൂഹം ഇരുകൈയും നീട്ടി സ്വാഗതം ചെയ്യാതിരിക്കില്ല. വരുംദിവസങ്ങളിലും ഈ സുതാര്യതയും ജനങ്ങളോടുള്ള പ്രതിബദ്ധതയും കാത്തുസൂക്ഷിക്കാൻ ഗവൺമെന്റിന് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം


ചിത്രം :പ്രതീകാത്മകം 

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും വന്ദേമാതരവും ജനഗണമനയും - ദിവാകരൻ ചോമ്പാല
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഒരു നഗരത്തിന്റെ സാഹോദര്യം:ഡോ. കെ. കെ. എൻ. കുറുപ്പ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനങ്ങൾ തെളിയിച്ച രാഷ്ട്രീയ അതിജീവനം.  :സത്യൻ മാടാക്കര.
SAMUDRA
m
m
B
b
s