മലപ്പുറം വിഭജനവും വയനാട് സർവ്വകലാശാലയും:
ഡോ. കെ.കെ.എൻ. കുറുപ്പിന്റെ ജനകീയ ദൗത്യത്തിന് ചോമ്പാലയിൽ നിന്നും സാമ്പത്തിക പിന്തുണ
കോഴിക്കോട്: മലപ്പുറം ജില്ലയുടെ വിഭജനത്തിനും വയനാട് സർവ്വകലാശാലയുടെ ആരംഭത്തിനുമായി ജനവിധി തേടാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി പ്രമുഖ ചരിത്രകാരനും മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ്.
ഈ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി ചോമ്പാലയിലെ പ്രമുഖ വ്യവസായിയും ഉദാരമതിയുമായ അദ്ദേഹത്തിന്റെ സുഹൃത്ത് സാമ്പത്തിക സഹായം കൈമാറി.
ഡോ. കെ.കെ.എൻ. കുറുപ്പ് നേതൃത്വം വഹിക്കുന്ന ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം ഇൻസ്റ്റിറ്റിയൂട്ടിന്റെ പേരിലാണ് ഗൂഗിൾ പേ വഴി തുക സംഭാവനയായി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി . വടക്കൻ കേരളത്തിന്റെ വികസന കുതിപ്പിന് അനിവാര്യമായ ഈ രണ്ട് ആവശ്യങ്ങൾക്കും പൊതുസമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്കാണ് ഈ തുക വിനിയോഗിക്കുക.
പ്രവർത്തനങ്ങൾ ശുഭസൂചകം: ഡോ. കെ.കെ.എൻ. കുറുപ്പ് തന്റെ ദൗത്യത്തിന് ലഭിച്ച ഈ പിന്തുണ സ്വാഗതാർഹമാണെന്നും വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ ശുഭസൂചകമായ മുന്നൊരുക്കമാണിതെന്നും ഡോ. കുറുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മലപ്പുറം ജില്ലയുടെ വിഭജനം ഭരണപരമായ സൗകര്യത്തിനും വയനാട് സർവ്വകലാശാല ഉന്നതവിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനും അത്യന്താപേക്ഷിതമാണെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











