
കോവുക്കൽ കടവിലെ ചായക്കട ; എൺപത്തിയഞ്ചാം വാർഷികാഘോഷനിറവിൽ.
ചോമ്പാല :കല്ലാമലയിലെ കോവുക്കൽ കടവിൽ രണ്ടു തലമുറകളിലൂടെ കടന്നുവന്ന വി .എം.ദാമോദരൻറെ ചായക്കടയുടെ എൺപത്തിയഞ്ചാം വാർഷികാഘോഷംകോഴിക്കോട് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലറും ചരിത്രഗവേഷകനും'ഭക്ഷ്യശ്രീ' ബഹുജന സംഘടനയുടെ സംസ്ഥാന ചെയർമാനുമായ ഡോ.കെ.കെ .എൻ .കുറുപ്പിൻ്റെ നേതൃത്വത്തിൽ ആഘോഷപൂർവ്വം നടന്നു .

അഡ്വ .എ .എം .സന്തോഷിൻ്റെ അദ്ധ്യക്ഷതയിൽ കോവുക്കൽ കടവിലെ കടവ് റിസോർട്ട്മിനി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷച്ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ പ്രൊഫ .ഇ .ഇസ്‌മായിൽ , പ്രകാശൻ. ജെ .പി എന്നിവർ ദാമോദരനെ പൊന്നാടയണിയിച്ചു.

ഡോ .കെ .കെ .എൻ .കുറുപ്പും, പ്രൊഫ ( റിട്ട ) മാലിനിക്കുറുപ്പും ചേർന്ന് ദാമോദരനെ നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി കീർത്തിഫലകം നൽകിആദരിച്ചു .
ഉപഹാരസമർപ്പണവും നിർവ്വഹിച്ചു.

കുട്ടിക്കാലം മുതൽക്കേ ഈ കടവിലും പുഴയോരത്തും ദാമോദരനെന്ന ദാമുവിനോപ്പം തോണിതുഴഞ്ഞുംപുഴയിൽ നീന്തിയും കളിച്ചുവളർന്ന ഡോ. കെ.കെഎൻ.കുറുപ്പ്നീണ്ടവർഷങ്ങൾക്ക്ശേഷവും ഗൃഹാതുര ത്വമുണർത്തുന്ന ഓർമ്മകളുമായി ദാമുവിനെ ആദരിക്കാൻ കുടുംബസമേതം കൊച്ചിയിൽ നിന്നും കോവുക്കൽ കടവിലെ സ്വന്തം വീടായ പൂമാലിക യിൽ നേരത്തെതന്നെ എത്തിച്ചേരുകയുണ്ടായി .
''ചായക്കടകൾ വെറുമൊരു ചായ കുടിക്കുന്ന സ്ഥലം മാത്രമല്ല, അവ ഓരോ ഗ്രാമത്തിന്റെയും ഹൃദയമാണ്. അതിരാവിലെ മുതൽ സജീവമാകുന്ന ഈ കടകൾ ഗ്രാമീണരുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നതിൽതർക്കമില്ല .
തിരക്കുകളിൽ നിന്ന് മാറി ശാന്തമായ ഒരിടം. ഇവിടെയെത്തുന്നവർക്ക് പരസ്പരം സംസാരിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും സാധിക്കുന്നു. ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ച ഇവിടെ കാണാം.''
ഡോ .കെ കെ എൻ കുറുപ്പ് പ്രഭാഷണത്തിൽ വ്യക്തമാക്കി .
കുട്ടമത്ത് ആയുർവ്വേദ ഗവേഷണ കേന്ദ്രം വകയായി പരമ്പരാഗത ആയുർവ്വേദ ഔഷധ നിർമ്മാതാവ് രാമകൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു .

വാർഡ് മെമ്പർ ജയചന്ദ്രൻ ,എം. പി .ബാബു .ശ്രീനിവാസൻ. ടി .( ചെയർമാൻ മഹാത്മദേശസേവ ട്രസ്റ്റ്) , സത്യൻ മാടാക്കര (എഴുത്തുകാരൻ ),രവീന്ദ്രൻ കൊടക്കാട് ( ജൈവ കർഷകൻ) ,ഗോപകുമാർ, യു .കെ .എം .അബ്ദുൽ ഗഫുർ ,ഭരതൻ ചാപ്പയിൽ, വിജിത്ത് .വി .എം , രാമകൃഷ്‌ണൻ
ദിവാകരൻ ചോമ്പാല തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .

ചടങ്ങിനുശേഷം തികച്ചും ഗ്രാമീണവും പാരമ്പരാഗതവുമായ വിഭവങ്ങൾ ഒരുക്കിക്കൊണ്ടുള്ള തേയില സൽക്കാരവും നടന്നു.

കോവുക്കൽ കടവ് ; ഗ്രാമീണ സംസ്കാരത്തിൻ്റെ ജീവിക്കുന്ന ഓർമ്മപ്പെടുത്തലുകൾ
:ദിവാകരൻ ചോമ്പാല
ആധുനിക ജീവിതശൈലിയിലെ മാറ്റങ്ങളും ഗതാഗത സൗകര്യങ്ങളുടെ വളർച്ചയും വികസനവും അനുദിനം വർദ്ധിച്ചതോടെ നമ്മുടെ നാട്ടിൻപുറങ്ങളിലെ പുഴയോരങ്ങളിലുണ്ടായിരുന്നു കടവുകൾ വിസ്മൃതിയിൽ മുങ്ങിത്താഴ്ന്ന പോയ അവസ്ഥയിൽ .
എന്നാൽ ചിലയിടങ്ങളിൽ ഇപ്പോഴും സജീവമായ സാമൂഹിക കേന്ദ്രമായി കടവുകൾ അവശേഷിക്കുന്നു എന്ന നേർക്കാഴ്ചയാണ് അഴിയൂർ പഞ്ചായത്തിലെ കോവുക്കൽ കടവിനുള്ളത്.

കോവ്ക്കൽ കടവിൻ്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന കണ്ണൻ മൂപ്പന്റെ ചായക്കട കാലാന്തരത്തിൽ പഴയ തനിമ നിലനിർത്തിക്കൊണ്ട് മകൻ ദാമോദരൻ മുടക്കമില്ലാതെ ഇപ്പോഴും നടത്തിവരുന്നു .
തൊട്ടടുത്തുതന്നെ പുഴവക്കിൽ ദാമുവിൻറെ വീട് .
മറുവശത്ത് ആധുനിക സൗകര്യങ്ങളുമായി ആതിഥേയ നിറവിൽ ,കേരളീയ തനിമയിൽ ലാളിത്യ സുന്ദരമായ കടവ് റിസോർട്ട് പുഴയിൽ നിഴൽ വീഴ്ത്തി തലയെടുപ്പോടെ നിൽക്കുന്നു .

മഹാകവികളും സംസ്കൃത പണ്ഡിതന്മാരും ആയുർവേദ ചികിത്സകരും ജ്യോതിഷ പണ്ഡിതന്മാരുടെയും മറ്റും ജന്മംകൊണ്ട് പുണ്യം നേടിയകുട്ടമത്ത് കോവ്ക്കൽ തറവാടിനോട് ചേർന്ന് പൂമാലികയിലാണ് ഇളം തലമുറക്കാരൻ ഡോ .കെ കെ എൻ കുറുപ്പ് ജനിച്ചുവളർന്നതും പ്രശസ്ഥനായതും .

ഡോ .കെ കെ എൻ കുറുപ്പ് ജനിച്ചുവളർന്ന കോവുക്കൽ തറവാടും പൂമാലികയും ഈ പുഴയോരത്തോട് ചേർന്നുതന്നെ.
കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രമുഖ ചരിത്ര ഗവേഷകനും ഭക്ഷ്യശ്രീ എന്ന ബഹുജന സംഘടനയുടെ സംസ്ഥാന ചെയർമാനുമായ ഡോക്ടർ കെ കെ എൻ കുറുപ്പ് അഴിയൂർ പഞ്ചായത്തിലെ പരമോന്നത വ്യക്തിത്വങ്ങളിൽ ഒരാളായി ജീവിക്കുന്നതും ഇവിടെത്തന്നെ .
കോവുക്കൽ കടവിൽ നിന്നും തോണിയിൽ കയറി അക്കരെ കരിയാട് നമ്പ്യാർ സ്കൂളിൽ പോയി പഠനം തുടങ്ങിയ കുട്ടിക്കാലം 85 വയസ്സിൻ്റെ നിറവിലെത്തിയ കെ എൻ കുറുപ്പ് സാർ ഇന്നും ഓർമ്മിക്കുന്നു .
വാഴയിൽ പീടികയിൽ കുഞ്ഞിരാമൻനായർ മാസ്റ്ററെപ്പോലുള്ള പലരും തോണിയിൽ പുഴ മുറിച്ചു കടന്ന് അക്കരെ ചെന്ന് പഠിച്ചവവർ .കെ കെ എൻ കുറുപ്പ് സാറിൻ്റെ സഹോദരിയുടെ ഭർത്താവ് കുഞ്ഞുണ്ണി മാഷും കുട്ടിക്കാലത്ത് പഠിച്ചത് കരിയാട് നമ്പ്യാർ സ്കൂളിൽ .
ഇതേപോലെ എത്രയോപേർ .അവരിൽ പലരും ഇന്നില്ല. കടന്നു പോയ കാലത്തിൻ്റെ ഓർമ്മകൾ അക്കമിട്ട് നിരത്താനുള്ള നിരപ്പലകയായി കോവുക്കൽ കടവിൽ ദാമുവിൻറെ ചായപ്പീടിക ഇന്നുമിവിടെയുണ്ട് .അച്ഛൻ കണ്ണൻ മൂപ്പൻ എൺപതിലധികം വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച ഈ ചായക്കട കാലത്തിനും കാലവർഷക്കെടുതിക്കും കെടുത്താനാവാത്ത കെടാവിളക്കായി ഇന്നും ഈ കടവിലുണ്ട് .
കോടഞ്ചേരി ആണ്ടി ,പടിഞ്ഞാറേ കോവുമ്മൽ കൃഷ്ണൻ തുടങ്ങിയ ഒരു കൂട്ടം കടത്തു കാരുടെ പേരുകൾ ഡോക്ടർ കെ കെ എൻ കുറുപ്പ് ഓർത്തെടുത്തുപറഞ്ഞു . അവരാരും തന്നെ ഇനി ജീവിച്ചിരിപ്പില്ല .സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇവരൊക്കെയായിരുന്നു മറുകരയെത്താൻ പങ്കായമിട്ടവർ .
കടവിനോട് ചേർന്ന് പുഴയിറമ്പിൽ തൊണ്ട് തല്ലിയ സ്ത്രീത്തൊഴിലാളികളിൽ ബഹുഭൂരിഭാഗവും ഇന്നില്ല .കുടിൽ വ്യവസായമെന്നനിലയിൽ ചൂടി പിരിച്ച്കയറുണ്ടാക്കാൻ പരിപാടിയാരംഭിച്ച അത്തോളി കേളപ്പൻ കുരുക്കളും ഇന്നില്ല.
ഒരർത്ഥത്തിൽ പറഞ്ഞാൽ ജാതിവിരുദ്ധ സാംസ്കാരിക കേന്ദ്രം കൂടിയായിരുന്നു ഇവിടം.
1986 കാലഘട്ടങ്ങളിൽ ഡോ കെ കെ എൻ കുറുപ്പിൻറെ ഇടപെടലിലൂടെ ഫിഷർമെൻ വില്ലേജിൽ പെടുത്തി അന്നത്തെ കളക്ടർ യു. ജയനാരായണൻ കടവിനോട് ചേർന്ന് ചിറയിൽ പീടിക ഭാഗത്തേക്കുള്ള റോഡ് ടാറിട്ട കിട്ടിയതും കെ കെ എൻ കുറുപ്പ് സാർ അഭിമാനപൂർവ്വം സ്മരിക്കുന്നു .
കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിലെ ചായക്കടകൾ ഒരർത്ഥത്തിൽ പറഞ്ഞാൽ പ്രദേശത്തെ ഒരു സാംസ്കാരിക കേന്ദ്രമാണെന്ന് പറഞ്ഞാൽ തെറ്റാവില്ല
ചായക്കടകൾ വെറുമൊരു ചായ കുടിക്കുന്ന സ്ഥലം മാത്രമല്ല, അവ ഓരോ ഗ്രാമത്തിന്റെയും ഹൃദയമാണ്. അതിരാവിലെ മുതൽ സജീവമാകുന്ന ഈ കടകൾ ഗ്രാമീണരുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാനിന്നതിൽ തർക്കമില്ല .
തിരക്കുകളിൽ നിന്ന് മാറി ശാന്തമായ ഒരിടം. ഇവിടെയെത്തുന്നവർക്ക് പരസ്പരം സംസാരിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും സാധിക്കുന്നു. ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ച ഇവിടെ കാണാം.
കടുപ്പത്തിലുള്ള ചായ, ചൂടുള്ള പരിപ്പുവട, പഴംപൊരി, ഉഴുന്നുവട, ബോണ്ട, സുഖിയൻ തുടങ്ങിയ പലഹാരങ്ങൾ ഇവിടെ ലഭിക്കും.
ഓരോ ചായക്കടയ്ക്കും അതിൻ്റേതായ തനത് രുചിക്കൂട്ടുകളും പ്രാദേശിക വകഭേധങ്ങളും കാണും
രാഷ്ട്രീയ, സാമൂഹിക, പ്രാദേശിക വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വേദിയാകുന്ന ഇടം കൂടിയാണിവിടം .
പത്രവായനയും നാട്ടുവർത്തമാനങ്ങളും ഇവിടെ സാധാരണമാണ്. പ്രഭാതഭക്ഷണത്തിനും സായാഹ്ന ലഘുഭക്ഷണത്തിനും ആളുകൾ ഇവിടെ ഒത്തുകൂടുന്നു.പണപ്പയറ്റ് നടത്താറുള്ളതും പഴയ കാലത്തെ സിനിമകളുടെ പരസ്യബോർഡുകൾ പതിവായി വെക്കാറുള്ളതും ചായക്കടക്കാരന് സിനിമ കാണാൻ ഫ്രീ പാസ്സ് നല്കിയിരുന്നതും പഴയകഥ .
പലർക്കും ബാല്യകാല സ്മരണകൾ ഉണർത്തുന്ന ഒരിടം കൂടിയാണ് ഈ ചായക്കടകൾ. പഴയകാല സിനിമകളിലും സാഹിത്യത്തിലും ഉൾനാടൻ ചായക്കടകൾക്ക് വലിയ സ്ഥാനമുണ്ട്.
കാലം മാറിയതനുസരിച്ച് ഉൾനാടൻ ചായക്കടകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും, പല ഗ്രാമങ്ങളിലും ഇന്നും അവ തങ്ങളുടെ തനിമ നിലനിർത്തി മുന്നോട്ട് പോകുന്നു. കേരളത്തിന്റെ ഗ്രാമീണ സംസ്കാരത്തെ അടുത്തറിയാൻ ഈ ചായക്കടകൾ ഒരു മികച്ച വഴിയാണ്.
ഗ്രാമീണർക്ക് ഒത്തുചേരാനും വിശേഷങ്ങൾ പങ്കുവെക്കാനും രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ ചർച്ച ചെയ്യാനുമുള്ള ഒരിടമാണ് ഇത്തരം ചായക്കടകൾ . പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമാണ് കൂടുതൽ ആളുകൾ ഇവിടെ എത്തുന്നത്.
പത്രങ്ങളും റേഡിയോയും ലഭ്യമല്ലാത്ത കാലത്ത്, ഗ്രാമങ്ങളിലെ വാർത്തകൾ പ്രധാനമായും കൈമാറ്റം ചെയ്യപ്പെട്ടിരുന്നത് ചായക്കടകളിലൂടെയായിരുന്നു. ഇപ്പോഴും പല വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും വിവര കൈമാറ്റങ്ങളും ഇവിടെ നടക്കുന്നു.
യാത്രക്കാർക്കും ദിവസേനയുള്ള ജോലികൾ ചെയ്യുന്നവർക്കും ഒരു ചെറിയ ഇടവേളയെടുക്കാനും ചായ കുടിച്ച്നേടാനുമുള്ള ഒരിടം.
ഒരു ചെറിയ സംരംഭമെന്ന നിലയിൽ, ചായക്കടകൾ പലർക്കും വരുമാനം നേടാൻ സഹായിക്കുന്നു.
സാധാരണയായി വലിയ ആർഭാടങ്ങളില്ലാത്ത ചെറിയ കടകളായിരിക്കും ഇത്. മരബഞ്ചുകളും മേശകളുമായിരിക്കും പ്രധാനമായും ഉണ്ടാകുക.
കടയുടമയും ഉപഭോക്താക്കളും തമ്മിൽ നല്ല സൗഹൃദബന്ധം നിലനിൽക്കാറുണ്ട്.
ചില ചായക്കടകൾ അതിരാവിലെ മുതൽ രാത്രി വൈകും വരെ പ്രവർത്തിക്കാറുണ്ട്.
ആധുനിക ജീവിതശൈലിയിൽ പല മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും, ഗ്രാമങ്ങളിലെ ചായക്കടകൾക്ക് ഇപ്പോഴും അതിൻ്റേതായ പ്രസക്തിയുണ്ട്. അവ ഗ്രാമീണ സംസ്കാരത്തിൻ്റെ ജീവിക്കുന്ന ഓർമ്മപ്പെടുത്തലുകളാണ്.













ഫ്രീ ഡെലിവറി
വിളിക്കൂ...ഗുണമേന്മയ്ക്ക് ദേശീയപുരസ്‌കാരം ലഭിച്ച
അശേഷം മായം കലരാത്ത മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണ വീട്ടിലെത്തും.
ഗുണമേന്മയ്ക്ക് ദേശീയപുരസ്‌കാരം ലഭിച്ച മന്നൻ വെളിച്ചെണ്ണ വിളിപ്പുറത്തെത്തും .
1998 മുതൽ Agmark Quality നിലനിർത്തുന്ന ഇന്ത്യയിലെ ഒരേ ഒരു വെളിച്ചെണ്ണ.
പച്ചത്തേങ്ങ ഡ്രയറിൽ ഉണക്കി തെരെഞ്ഞെടുത്ത കൊപ്ര Steam process ലൂടെ
ഉൽപ്പാദിപ്പിക്കുന്നു .
സൾഫറും കെമിക്കലും ചേരാത്ത 100 % ശുദ്ധമായ നാടൻ വെളിച്ചെണ്ണ
മറ്റു വാണിജ്യ എണ്ണകളിൽ ഉപയോഗിക്കുന്നതുപോലുള്ള പെട്രോളിയം
അടിസ്ഥാനമാക്കിയുള്ള ആന്റിഓക്സിഡൻഡുകൾ ഒന്നുംതന്നെ മന്നൻ
വെളിച്ചെണ്ണയിൽ ചേരുന്നില്ല.
വിളിക്കൂ .ഫ്രീ ഡെലിവറി. മന്നൻ വെളിച്ചെണ്ണ നിങ്ങളുടെ വീട്ടിലെത്തും
ഫോൺ :+91703 4354 058
( സപ്ലൈ നിബന്ധനകൾക്ക് വിധേയം )



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group