കൊട്ടിയൂർ തീർത്ഥാടകകേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കണം; കെ.കെ.എൻ. കുറുപ്പ് നിയമനടപടിയുമായി മുന്നോട്ട്

കൊട്ടിയൂർ തീർത്ഥാടകകേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കണം; കെ.കെ.എൻ. കുറുപ്പ് നിയമനടപടിയുമായി മുന്നോട്ട്
കൊട്ടിയൂർ തീർത്ഥാടകകേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കണം; കെ.കെ.എൻ. കുറുപ്പ് നിയമനടപടിയുമായി മുന്നോട്ട്
Share  
2025 Jun 20, 11:11 AM
mannanv 1

കൊട്ടിയൂർ തീർത്ഥാടകകേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കണം


; കെ.കെ.എൻ. കുറുപ്പ് നിയമനടപടിയുമായി മുന്നോട്ട് 


കണ്ണൂർ : കൊട്ടിയൂർ ക്ഷേത്രത്തിൽ തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടു ത്തണമെന്നാവശ്യപ്പെട്ട് ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും സോഷ്യൽ ആക്റ്റിവിസ്റ്റും ഭക്ഷ്യശ്രീ എന്ന പൊതുജനകൂട്ടായ്മയുടെ ചെയർമാനുമായ ഡോ.കെ.കെ.എൻ. കുറുപ്പ് നിയമനടപടിക്കൊരുങ്ങുന്നു. 

ഈ അടുത്തദിവസം കുറുപ്പ്സാറും സംഘവും കൊട്ടിയൂരിൽ സന്ദർശിക്കുകയുണ്ടായി.

kannur-news

പ്രമുഖ മാധ്യമപ്രവർത്തകൻ ശിവദാസ് കരിപ്പാലിൻറെ നേതൃത്വത്തിൽ കണ്ണൂർ മീഡിയ പ്രസിദ്ധീകരിച്ച 'ഓടപ്പൂ 'കൊട്ടിയൂർ സ്‌പെഷ്യൽ പതിപ്പിൻറെ ഉത്‌ഘാടനവും ഡോ .കെ.കെ.എൻ. കുറുപ്പ് തദവസരത്തിൽ കൊട്ടിയൂരിൽ നിർവഹിച്ചു .

 കഴിഞ്ഞദിവസം സുപ്രിംകോടതി അഭിഭാഷകരായ ഡോ. ജയപ്ര കാശ് ഗുപ്ത, പി.എൻ. മിശ്ര .വിപിൻകുമാർ പള്ളൂർ എന്നിവർക്കൊപ്പം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോഴുണ്ടായ പ്രയാസങ്ങളാണ് നിയമനടപടിക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദ ഹം വ്യക്തമാക്കുന്നു 


പ്രാഥമികസൗകര്യങ്ങളൊന്നു മില്ലാത്തതുകാരണം ഇവിടെയെത്തുന്ന ലക്ഷക്കണക്കിന് ഭക്തർ ബുദ്ധിമുട്ടുകയാണ്. 

മൂത്രപ്പുരകളോ സ്ത്രീകൾക്ക് വേഷം മാറാനു ള്ള സൗകര്യമോ വേണ്ടത്രയില്ല. ഓടപ്പൂവുകൾ ഉണ്ടാക്കുന്നവർ ക്ക് ഇരിക്കാൻ സ്ഥലംപോലുമില്ല. ചോർന്നൊലിക്കുന്ന കയ്യാലകൾ മാത്രമാണ് മഴയത്ത് ആശ്രയം. നല്ല ഭക്ഷണശാലയില്ല. പാദരക്ഷ കൾ വളരെ ദൂരെ അഴിച്ചുവെച്ച് കൂർത്തകല്ലുകൾക്ക് മുകളിലൂടെ നടക്കണം. ഈ പ്രശ്നങ്ങളെല്ലാം

പരിഹരിക്കാൻ വിദഗ്‌ധസമിതി യുണ്ടാക്കണം. അടുത്ത തീർഥാട നകാലത്തിനുമുമ്പ് യുദ്ധകാലാടി സ്ഥാനത്തിൽ പരിഹാരമുണ്ടാക്ക ണമെന്നാണ് ഡോ. കുറുപ്പ് അഭി പ്രായപ്പെട്ടു.


ട്രസ്റ്റിമാർ, ചരിത്രകാരൻ, ഇക്കോളജിസ്റ്റ്, ആർക്കിടെക്ട്, തന്ത്രിമാർ, ദീർഘകാല പരിചയ മുള്ള പൂജാരി, കഴിഞ്ഞ അഞ്ചു കൊല്ലത്തെ കണക്കുകൾ പരി ശോധിക്കാനുള്ള ഓഡിറ്റർ എന്നി വരെ സമിതിയിൽ ഉൾപ്പെടുത്ത ണം.

വടകര ബാറിലെ പ്രമുഖ അഭിഭാഷകൻ എ .എം . സന്തോഷ് വഴി ദേവസ്വം ചെയർമാൻ, കളക്ടർ, ഗവർണർ എന്നിവർക്ക് നോട്ടീസ് അയക്കും.

 കെട്ടിടസമുച്ചയമില്ലാത്ത, പ്രകൃതിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മഴക്കാലതീർഥാടനകേ ന്ദ്രമെന്ന നിലയിൽ കൊട്ടിയൂരിൽ ഇനിയും ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിൽനിന്ന് തീർഥാടകപ്ര വാഹമേറുമെന്ന് കെ.കെ.എൻ. കുറുപ്പ് പറഞ്ഞു. ഇതു മുൻകൂട്ടി കണ്ട് നടപടിയെടുക്കണം. ഇവി ടത്തെ ഗതാഗതപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 'മാതൃഭൂമി' എഴുതിയ മുഖപ്രസംഗം ശ്രദ്ധേയമാണെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു 

bhakshyasree-png-round
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും തെരുവ്നായ ശല്യം അടിയന്തിര നടപടി വേണം ഐ എൻ എൽ
കാഴ്ച്ചയും കാഴ്ച്ചപ്പാടും വേടനെ ആർക്കാണ് പേടി ! :സത്യൻ മാടാക്കര .
mannan
mannan2