പ്രകൃതിയുടെ മാതാവ് ഈ ഭൂമിയാണ് : പ്രൊഫസർ DR സുരേഷ് K ഗുപ്തൻ

പ്രകൃതിയുടെ മാതാവ് ഈ ഭൂമിയാണ് : പ്രൊഫസർ DR സുരേഷ് K ഗുപ്തൻ
പ്രകൃതിയുടെ മാതാവ് ഈ ഭൂമിയാണ് : പ്രൊഫസർ DR സുരേഷ് K ഗുപ്തൻ
Share  
പ്രൊഫ .ഡോ .സുരേഷ്  കെ ഗുപ്തൻ എഴുത്ത്

പ്രൊഫ .ഡോ .സുരേഷ് കെ ഗുപ്തൻ

2025 Jun 05, 11:41 PM
aol

പ്രകൃതിയുടെ മാതാവ് ഈ ഭൂമിയാണ് : പ്രൊഫസർ DR സുരേഷ് K ഗുപ്തൻ 


ജൂൺ 5:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ലോക മനുഷ്യാവകാശ പുനരാധിവാസസംഘടനാ തലവനും, AIMRC ഡയറക്ടറും ആയ പ്രൊഫസർ DR സുരേഷ് K ഗുപ്തൻ സംസാരിക്കുന്നു.

പ്രകൃതിയുടെ മാതാവ് ഈ ഭൂമിയാണ്.ഭൂമിയും അതിലെ ജീവജാലകങ്ങളും അതിന്റെ സന്തുലിതാവസ്ഥയിൽ നില നില്കുന്നത് എങ്ങനേ എന്ന ചിന്തയും അന്വേഷണവും ഞങ്ങളെപ്പോലുള്ള ശാസ്ത്റഞ്ജൻമാരെകൊണ്ടെത്തിച്ചത് എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ഒരു നിയതശക്തിയിലാണ്. ആ ശക്തി പ്രകൃതി തന്നെയാണ്.ദൈവത്തെഅറിയുന്നതിന് പ്രകൃതിയെ അറിയുക.

അഥവാ ദൈവമാണ് പ്രകൃതി...

കഴിഞ്ഞനാല്പത് കൊല്ലത്തെ ലോക സഞ്ചാരത്തിലും, ഗവേഷണത്തിലും മനസ്സിലാക്കിയ കാര്യമാണ് ഇത്. എല്ലാ മതങ്ങളെയും കുറിച്ചു പഠിച്ച ഒരു വ്യെക്തി എന്ന നിലയിൽ പറയട്ടെ, എല്ലാ മതങ്ങളും പറയുന്നത് പ്രകൃതിയെയും പ്രപഞ്ചത്തെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, അതിനു നാശമുണ്ടായാൽ മനുഷ്യ വംശം തന്നെ ഇല്ലാതാകും.മനുഷ്യ വംശത്തിന്റെ നിലനിൽപിന് പ്രകൃതി സംരക്ഷണം അത്യന്താപേക്ഷിതമാണ്. ഈയൊരു ദിവസം മാത്രം ഒതുക്കികൊണ്ട് ആഘോഷമാക്കാനുള്ളതല്ല ഈ ദിനം. എന്നും എപ്പോഴും പ്രകൃതിയെ, ദൈവമായിതന്നെ കണ്ടു സ്നേഹിക്കുകയും പരിചരിക്കുകയും വേണം.

മനുഷ്യന് മാത്രമല്ല, സർവ ജീവജാലങ്ങളുടെയും നിലനിൽപിന് ആധാരം പ്രകൃതി ആണ്.

വെള്ളം വായു ആഹാരം ഔഷധങ്ങൾ എന്നിവ പ്രകൃതിയുടെ ഔദാര്യമാണ്.ചുരുക്കം പറഞ്ഞാൽ ഈ പ്രകൃതിയില്ലെങ്കിൽ ജീവജാലങ്ങളോ ജീവനോ ഇല്ല എന്നും മനസ്സിലാക്കുക. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞപോലെ ഭൂമിയിൽ തേനീച്ച ഇല്ലാതായാൽ മനുഷ്യ വംശം എന്നെന്നേക്കുമായി ഇല്ലാതാകും.

 അവസാനമായി ഗവേഷണം നടത്തിയതിൽ നിന്നും ഞാനടക്കമുള്ള ഗവേഷകർ കണ്ടെത്തിയ ഒരു വലിയ സത്യമെന്നത് തേനീച്ച കഴിഞ്ഞാൽഈ പ്രകൃതിയുടെ താളം നിലനിർത്തുന്നത് ഉറുമ്പുകൾ ആണ്. ലോകത്തു അറുപതിലേറെ തരം ഉറുമ്പുകൾ ഉണ്ട്. അതിൽ ആറ് തരം ഉറുമ്പുകളാണ് മനുഷ്യനെ കടിക്കുന്നത്. പിന്നെ മണ്ണിര. കർഷകന്റെ മിത്രം, പ്രകൃതിയുടെ കലപ്പ എന്നൊക്കെ പറയുന്ന ഇവൻ പരിസ്തിതിയുടെ മറ്റൊരു മുഖ്യ കാവലാളാണ്. എന്നാൽ ഇന്ന് പലസ്ഥലത്തും മണ്ണിര ഇല്ല. (ആന്ത്രയിലും തെല്ലങ്കാനയിലും ICMR ന്റെ ഗവേഷണ വിങ്ങിൽ പെട്ട ആളെന്ന നിലയിൽ പര്യവെക്ഷണം നടത്തിയപ്പോൾ മണ്ണിരയെ കൃഷി ചെയ്യുന്നത് കാണാനായി )എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, മനുഷ്യന്റെ അമിതാസക്തി മൂലം ഇവയൊക്കെ വംശനാശം വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ മനുഷ്യനും കൊന്നും കൊലവിളിച്ചും സ്വയം നാശത്തിലേക്ക് പോകുന്നു. 

പ്രകൃതിയെ നിലനിർത്തുന്ന ഏറ്റവും വലിയ മറ്റൊരു കൂട്ടരാണ് ഉരഗങ്ങൾ..

ഇവയുടെനാശവും ജീവിവർഗത്തിന്റെ നാശത്തിലേക്ക് പോകും.

അഞ്ചാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതും, ഏവർക്കും അറിയുന്നതുമായ അവസാന കണ്ണിയാണ്. മരങ്ങളും ചെടികളും. ഇവ നഷ്ടപ്പെട്ടാൽ പിന്നെ എല്ലാം നഷ്ടമായി. വനനശീകരണം പൂർണമാക്കിയാൽ കുറഞ്ഞ കാലയളവിൽ തന്നെ അതായത് അഞ്ചുകൊല്ലം കൊണ്ട് മനുഷ്യൻ പൂർണമായും ഇല്ലാതെയാകും...

വൃക്ഷങ്ങളാണ്,/കാടുകളാണ് ഭൂമിയുടെ,പ്രകൃതിയുടെ ശ്വാസകോശം.മരങ്ങൾ ഇല്ലാതെ ഭൂമി മരുഭൂമിയായാൽ പിന്നെ മനുഷ്യകുലത്തിനു നിലനിൽപ്പില്ലലോ. പരിസ്ഥിതി സംരക്ഷിക്കുക പ്രകൃതി സംരക്ഷണം ഉറപ്പാക്കുക എന്നത് ഈ ഒരു ദിനത്തിൽ മാത്രം ചുരുക്കേണ്ടതല്ല.

ആയതിനാൽ ഇന്ന് പ്രകൃതിയുടെ ഏറ്റവും വലിയ അപകടകാരിയും നാശഹേതുവുമായ ഒരു വസ്തുവാണ് പ്ലാസ്റ്റിക്. ലോകത്ത് 600 ബില്ല്യൺ പ്ലാസ്റ്റിക് മാലിന്യം നിരന്തരം ഉണ്ടാവുന്നുണ്ട്. ഇതിനെ ക്കൊണ്ട് തന്നെ പ്രകൃതി യിലെ 40% ഓളം ജലസ്രോതസ്സും, ഓസൺ പാളിയും മറ്റും ഇല്ലാണ്ടായിരിക്കുന്നു. പ്രകൃതിയുടെ മനുഷ്യന്റെ നിലനിൽപിന് ശുദ്ധവായു, ശുദ്ധ ജലം, ശുദ്ധമായ ആഹാരം, വൃക്ഷങ്ങൾ, കൃഷി സ്ഥലങ്ങൾ എന്നിവയും മനുഷ്യവംശത്തിന് അത്യന്താപേക്ഷിതമാണ്.പ്ലാസ്റ്റിക്, രാസ കീടനാശിനികൾ എന്നിവയുടെ അമിത ഉപയോഗവും മനുഷ്യ വംശത്തെ നാശോൻമുഖമാക്കുന്നു.ശുദ്ധവായുവിനും വെള്ളത്തിനും വേണ്ടി ഓരോ ഭാരതീയനും ഓരോ ആഴ്ചയിലും മൂന്ന് വൃക്ഷതൈ നട്ട് പിടിപ്പിക്കുക എന്നതാണ് പ്രതിവിധി. വിശാല കാഴ്ചപ്പാടുള്ളവർ നാട്ടിലും പൊതുസ്ഥലത്തും, സ്വാർത്തന്മാർ എങ്കിൽ കുറഞ്ഞ പക്ഷം വീട്ടിലെങ്കിലും വൃക്ഷങ്ങൾ വെച്ച് പിടിപ്പിക്കുക.

പരിസ്ഥിതിക്ക് ഏറ്റവും ഗുണകരമായത് പ്ലാവ്, മൂച്ചി, തെങ്ങു എന്നിവ ആണെന്നാണ് ഞങ്ങളുടെ പുതിയ ഗവേഷണം കണ്ടെത്തിയിരിക്കുന്നത്.ഇത് മൂന്നും മനുഷ്യ വംശത്തെ നിലനിർത്താൻ ഉപയുക്തമായ കല്പവൃക്ഷങ്ങളാണ്.

നാളത്തെ തലമുറ നമ്മെ പഴിക്കാതിരിക്കാൻ ഇന്നേ നമുക്ക് മരങ്ങൾ വെച്ച് പിടിപ്പിക്കാം.

പ്ലാവിന്റെ ഫലമായ ചക്ക സർവരോഗ സംഹാരിയാണ്.വിറ്റാമിൻ c യുടെ കലവറ ആയമാങ്ങ, നല്ലകൊളസ്ട്രോൾ കൂടാനും ഏറ്റവും കൂടുതൽ പൊട്ടാസ്യവും അടങ്ങിയിട്ടുള്ള തേങ്ങയും മനുഷ്യ ശരീരത്തെ പോഷിപ്പിക്കുന്നു. ഇവ മൂന്നും കല്പവൃക്ഷങ്ങളാണ്.

ആയതിനാൽ പ്രകൃതിയിൽ ഇവയെ സംരക്ഷിച്ചു കൊണ്ട് പരിസ്ഥിതിയെ നിലനിർത്തുന്നത് വഴി മനുഷ്യ വംശത്തെ നിലനിർത്തുക.

ഒരു മരം ഏതെങ്കിലും ആവശ്യത്തിന് മുറിക്കേണ്ടി വന്നാൽ പകരം ഒന്നെങ്കിലും വെക്കാനും വളർത്തിക്കൊണ്ട് വരാനും മറക്കാതിരിക്കുക.

പ്രകൃതിയെ ദ്രോഹിക്കുന്നവർക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത കർശനനിലപാടെടുക്കാനും ശ്രദ്ധിക്കുക. കേരളത്തിൽ 45% ഓളം മരങ്ങൾ നശിപ്പിക്കുന്നകാഴ്ചയാണ് എങ്ങും കാണുന്നത്. 

മനുഷ്യന്റെ അത്യാർത്തിമൂലം വാണിജ്യഅടിസ്ഥാനത്തിൽ റബ്ബർ മരങ്ങൾ വെച്ച് പിടിപ്പിക്കുന്നു. ഇത് ഭൂമിയുടെ പരിസ്ഥിതീയുടെ തുലനാവസ്ഥയെ താളം തെറ്റിക്കുന്നു.

കേരളത്തിലെ ചൂട് കൂടിയ ജില്ല എന്ന് പറയുന്നത് പാലക്കാട് ആണ്. കൊല്ലത്തു പുനലൂരും അത് എങ്ങനേ വന്നു എന്ന് ചോദിച്ചാൽ റബ്ബർ മരങ്ങളുടെ അതി പ്രസരം മൂലമാണ് എന്ന് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ലോക പരിസ്തിതിയെ സംരക്ഷിക്കാൻ എല്ലാവരും പ്രകൃതി യിലേക്ക് മടങ്ങുക.ആവുന്നത്ര മരങ്ങൾ വെച്ച് പിടിപ്പിക്കുക എന്നതാണ്.

ഏറ്റവും വലിയ ദൈവവും വൈദ്യരും യൂണിവേസ്റ്റിയു പ്രകൃതിയാണ്, പരിസ്ഥിതി യാണ് എന്ന കാര്യം മറക്കാതിരിക്കുക...


 പ്രകൃതിയിൽ നിന്നും പഠിക്കുവാനേറേയുണ്ട് ഓരോരുത്തരും പ്രകൃതിയുടെ ഉപാസകരാവുക...


മുപ്പത് കൊല്ലം മുൻപ് വെള്ളം കുപ്പിയിൽ വാങ്ങ്ങേണ്ട അവസ്ഥ വരുമെന്ന് മുന്നറിയിപ്പ് തന്നത് പോലെ ഗവേഷകരായ ഞങ്ങൾ പറയുന്നു ഏറ്റവും അടുത്ത് തന്നെ മനുഷ്യർ ഓക്സിജൻ സിലിണ്ടരുമായി നടക്കേണ്ടിവരുമെന്ന്.

ഒരു ഇരുപത് കൊല്ലം കൊണ്ട് തന്നെ മുനുഷ്യകുലം നാശത്തിലേക്ക് പോകുമെന്നതിൽ തർക്കമില്ല...

മനുഷ്യൻ തന്റെ അത്യാർത്തി മൂലം പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്നതിനാൽ 

ഒരു നൂറ്റാണ്ട് കൂടി കഴിഞ്ഞാൽ ലോക ജനത വെറും പതുകോടിയിലേക്ക് കൂപ്പു കുത്തും...


ഏവർക്കും ഒരിക്കൽ കൂടി പരിസ്ഥിതി ദിനാശംസകൾ നേരുന്നതിനൊപ്പം എല്ലാവരും സുഖത്തിലും സൗഖ്യമായും ഇരിക്കട്ടെ എന്ന പ്രാർഥനയോടെ.... ലോക സമസ്ത സുഖിനോ ഭവന്തു.


MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പരിസ്ഥിതി വീക്ഷണം വിവേകമുള്ളതാകണം :സത്യൻ മാടാക്കര .
കാഴ്ച്ചയും കാഴ്ച്ചപ്പാടും 'നമുക്കുപാർക്കാൻ ഒരേയൊരു ഭൂമി ': മാതാഅമൃതാനന്ദമയി
mannan