മരം ഒരു വരമാകാൻ നാം എന്ന് മുതിരും ? : ഡോ .കെ .കെ .എൻ .കുറുപ്പ്

മരം ഒരു വരമാകാൻ നാം എന്ന് മുതിരും ? : ഡോ .കെ .കെ .എൻ .കുറുപ്പ്
മരം ഒരു വരമാകാൻ നാം എന്ന് മുതിരും ? : ഡോ .കെ .കെ .എൻ .കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2025 Jun 01, 08:49 PM

മരം ഒരു വരമാകാൻ

നാം എന്ന് മുതിരും ?

: ഡോ .കെ .കെ .എൻ .കുറുപ്പ്


യുനെസ്കോവിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും ജൂൺ അഞ്ചിന് ഭൗമ ദിനമായി ആചരിക്കുകയാണ്

വന സംരക്ഷണം ,ജലസംരക്ഷണം ,പ്രകൃതി സംരക്ഷണം തുടങ്ങിയവ ഇതിൽപ്പെടുന്നു .

ഈ വിഷയങ്ങളിൽ അഭിരുചിയും താൽപര്യവും വളർത്തുവാനാണ് ഇത്തരം ദിനാചരണങ്ങൾ കൊണ്ടുദ്ദേശിക്കുന്നത് . 

ഇന്ത്യയിൽ വനസംരക്ഷണത്തിന് വേണ്ടി ചിപ്കോ തുടങ്ങിയ അനേകം എൻ ജി ഒ പ്രസ്ഥാനങ്ങൾ സർക്കാർ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ നടത്തിവരുന്നത് ഈ പശ്ചാത്തലത്തിലാണ്.

 ഗവൺമെൻറ് ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാംതന്നെ ഈ ദിവസം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു സജീവമായി പങ്കെടുത്തു വരുന്നു .

സർക്കാർ പരിപാടിയായതിനാൽ വൃക്ഷത്തൈകൾ നിർമ്മിക്കുന്നതിനും പിഡബ്ല്യുഡി റോഡുകളിൽ നട്ടു പിടിപ്പിക്കുന്നതിനും ബജറ്റിലും പല വകയിലുമായി വലിയ തുക ലഭ്യമാക്കിയിരിക്കുന്നു.

 വനം വകുപ്പുകൾ പ്രത്യേകം വൃക്ഷത്തൈകൾ ദാനം നൽകിയും ഈ പരിപാടി ഗംഭീരമാക്കുന്നു. ആഘോഷിക്കുന്നു.

എന്നാൽ വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഈ നട്ടുപിടിപ്പിച്ച മരങ്ങളിൽ പത്ത് ശതമാനംപോലും അതിജീവിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ് .

'മരം ഒരു വരം ' എന്ന മുദ്രാവാക്യം മുഴക്കി ഇപ്പോഴും അത് നട്ടുപിടിപ്പിക്കുന്ന സ്കൂളുകളിൽ പോലും അതിന് വേണ്ടത്ര സംരക്ഷണം ലഭിക്കുന്നുമില്ല .

നേരത്തെ ചില ജപ്പാനീസ് സംഘടനകളും അവരുടെ കീഴിലുള്ള ഇന്ത്യൻ എൻ ജി ഒ അടക്കം ധരിക്കാൻ ബനിയൻ വരെ നൽകിക്കൊണ്ട് കോഴിക്കോട് സർവ്വകലാശാലയിൽ നടന്ന ഇത്തരമൊരു പരിപാടിയിൽ ഞാനും പങ്കെടുത്തിരുന്നു .

എന്നാൽ ഇന്ന് അവിടെ ഒരു മരവും കാണാനില്ല. വേണ്ടത് എന്തെന്നാൽ ഗ്രാമങ്ങളിൽ ഓരോ വാസസ്ഥലത്ത് നട്ടുപിടിപ്പിക്കുന്ന വൃക്ഷത്തൈകളുടെ കണക്കെടുത്ത് അവയുടെ സംരക്ഷണച്ചുമതല പ്രദേശത്തെ തൽപരരായ വീട്ടുകാരെ ഏൽപ്പിക്കുകയും ടിപ്പുസുൽത്താൻ പണ്ട് ചെയ്ത പോലെ വളർന്നു വന്ന ഓരോ വൃക്ഷത്തിനും ചന്ദന മരത്തിനുംനാലണ നികുതി ഒഴിവാക്കിയ പോലുള്ള പദ്ധതിയാണ് ഇവിടെ നടപ്പിലാക്കേണ്ടത് .

ഓരോ ഗ്രാമത്തിലെയും ഗ്രാമ ഭരണവും പഞ്ചായത്തും ഒരു വന സംരക്ഷണ പദ്ധതിക്ക് നേതൃത്വം കൊടുക്കേണ്ടിയിരിക്കുന്നു .

അമ്പലം പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ അരയാൽ മരങ്ങളും റോഡുവക്കിലെ വൃദ്ധ മരങ്ങൾക്ക് തറ കെട്ടുവാനുള്ള കർമ്മ പദ്ധതിയും ഇവർക്ക് ഫണ്ടുപയോഗിച്ച് ചെയ്യാവുന്നതുമാണ് .

തൃശ്ശൂരിലെ യൂണിവേഴ്സിറ്റി കേന്ദ്രത്തിൽ ഒരു പ്യൂൺ പെൻഷൻ പറ്റി പിരിയുമ്പോൾ തൻറെ പണത്തിൽ നിന്നും 40,000 രൂപ ചെലവഴിച്ച് ഒരു മരത്തിന് തറ കെട്ടിയത് ഞാൻ ഓർത്തു പോകുന്നു .

വെടിക്കെട്ടുകൾക്കും തോരണങ്ങൾക്കും നിയമവിരുദ്ധമായ ആനയെഴുന്നള്ളിപ്പ് നടത്തുന്നതിനും മറ്റും സാധാരണക്കാർ നിന്നുവരെ ഫണ്ട് പിരിച്ച് ധൂർത്തടിക്കുന്ന ആഘോഷ സമിതികൾ ഒരു ചെറിയ സംഖ്യയെ ങ്കിലും ഈ മരങ്ങളുടെ സംരക്ഷണത്തിനായി മാറ്റിവെയ്ക്കുമെങ്കിൽ ഒരു വൃക്ഷം പത്തുപുത്രന്മാർക്ക് സമമാണെന്ന വൃക്ഷായുർവേദ ചിന്തയെ സാധൂകരിക്കുകയായിരിക്കും ചെയ്യുക .ശാര്‍ങ്ങ്ധരന്റെ വൃക്ഷായുര്‍വേദത്തിലെ തരുമഹിമയിലെ വരികളാണിവ. പത്ത്‌ കിണറുകള്‍ക്ക്‌ തുല്യമാണ്‌ ഒരു കുളം. പത്ത്‌ കുളങ്ങള്‍ക്ക്‌ തുല്യമാണ്‌ ഒരു തടാകം. പത്ത്‌ തടാകങ്ങള്‍ക്ക്‌ തുല്യമാണ്‌ ഒരു പുത്രന്‍. പത്ത്‌ പുത്രന്മാര്‍ക്ക്‌ തുല്യമാണ്‌ ഒരു മരം. ഒരു വൃക്ഷത്തെ പത്ത്‌ പുത്രന്മാര്‍ക്ക്‌ തുല്യമായി കണ്ട്‌ ആരാധിച്ച പൂര്‍വികര്‍ പരിസ്ഥിതിയെ എന്നും മാനിച്ച്‌ സംരക്ഷിച്ചുപോന്നിരുന്നു.


https://www.youtube.com/watch?v=L2pjFHo-0Jc

ayur-mantra
santhigiri-karkkitaka
samudra-ayurveda-special
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പരിസ്ഥിതി വീക്ഷണം വിവേകമുള്ളതാകണം :സത്യൻ മാടാക്കര .
കാഴ്ച്ചയും കാഴ്ച്ചപ്പാടും 'നമുക്കുപാർക്കാൻ ഒരേയൊരു ഭൂമി ': മാതാഅമൃതാനന്ദമയി
mannan