നമ്മൾ മലയാളികൾ ; മദ്യം നമ്മുടെ സംസ്ക്കാരമല്ല

നമ്മൾ മലയാളികൾ ; മദ്യം നമ്മുടെ സംസ്ക്കാരമല്ല
നമ്മൾ മലയാളികൾ ; മദ്യം നമ്മുടെ സംസ്ക്കാരമല്ല
Share  
2025 May 28, 08:02 PM
school

നമ്മൾ മലയാളികൾ

; മദ്യം നമ്മുടെ സംസ്ക്കാരമല്ല 


മദ്യസംസ്‌ക്കാരം

ഒരു മരണസംസ്‌ക്കാരം

സമൂഹത്തെ കാര്‍ന്നുതിന്നുന്ന ഒരു മാരകരോഗമായിത്തീര്‍ന്നിട്ടൂണ്ട് മദ്യപാനം.

ഇതുമൂലം നശിക്കുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 

എന്നാലും നമ്മുടെ സമൂഹത്തില്‍ മദ്യം മാന്യതയുടെ മുഖമുദ്രയായിത്തീര്‍ന്നിട്ടുണ്ട്.

 പണ്ടുകാലത്ത് മദ്യശാലകളില്‍പ്പോയി പുരുഷന്മാര്‍ മാത്രം മദ്യപിച്ചിരുന്നു. 

എന്നാല്‍ ഇന്ന് ചില ഭവനങ്ങളിലെങ്കിലും, ആഘോഷവേളകളിലെ അവിഭാജ്യഘടക മായിത്തീര്‍ന്നിരിക്കുകയാണ് മദ്യം.

 'മതഗ്രന്ഥങ്ങളും, കലാരൂപങ്ങളും കൊണ്ട് അലംകൃതമാകേണ്ട ഷോകെയ്‌സുകളില്‍ ഇന്ന് വിദേശമദ്യക്കുപ്പികള്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. 

നമ്മുടെ നാട്ടില്‍ ഒരു മദ്യസംസ്‌ക്കാരം വളര്‍ന്നുവരുന്നതിന്റെ തെളിവാണിത്.

മുതിര്‍ന്നവരില്‍നിന്ന് മദ്യപാനശീലം ഇന്ന് യുവതലമുറകളിലേയ്ക്കും വ്യാപിച്ചിട്ടുണ്ട്. 

മദ്യസേവ നടത്തുന്നവരും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരും യുവജനങ്ങള്‍ക്കിടയിലുണ്ട്. കൊച്ചുകുട്ടികളേയും ഈ ദുശ്ശീലത്തിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ ചോക്ലേറ്റിലും, ഐസ്‌ക്രീമിലുമൊക്കെ ലഹരിവസ്തുക്കള്‍ ചേര്‍ക്കുന്ന സാമൂഹ്യദ്രോഹികള്‍ ഒട്ടും കുറവല്ല നമ്മുടെ ഇടയില്‍. 

മദ്യപാനത്തോടൊപ്പം വര്‍ധിച്ചുവരുന്ന ചില ദുശ്ശീലങ്ങളാണ് പുകവലിയും ലഹരിവസ്തുക്കളുടെ ഉപയോഗവും. ഇവയൊക്കെ വരുത്തിവെയ്ക്കുന്ന മഹാവിപത്തുകള്‍ വിലയിരുത്തിയാല്‍ നാമിന്നൊരു 'മരണസംസ്‌ക്കാരത്തെയാണ് 'സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ബോധ്യമാകും.

മനുഷ്യശരീരത്തെ സംബന്ധിച്ചിടത്തോളം മദ്യം വിഷമാണ്. 

മദ്യപാനം ഇഞ്ചിഞ്ചായുള്ള ആത്മഹത്യയാണ്. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരാളെങ്കിലും മദ്യപാനം മൂലം മരിക്കുന്നു. 

മദ്യം രക്തധമനികളെയും ഹൃദയത്തിന്റെ പേശികളെയും സാരമായി ബാധിക്കുന്നു. അവയെ ദുര്‍ബലപ്പെടുത്തുകകൂടി ചെയ്യുന്നു. 

ഏത് അരോഗ ദൃഢഗാത്രനും മദ്യത്തിനടിമയാകുന്നതോടെ ആരോഗ്യം ക്ഷയിച്ചവനാകുന്നു. ഫലമോ? തങ്ങളുടെ ഭാര്യമാരെ വിധവകളും കുഞ്ഞുങ്ങളെ അച്ഛനില്ലാത്തവരുമാക്കിത്തീര്‍ക്കുന്നു. 

മദ്യപാനം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ വിപരീതമായി ബാധിക്കുന്നതിനാല്‍ നന്മതിന്മകളെ വിവേചിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു.

 അധമവികാരങ്ങള്‍ക്ക് മദ്യപന്മാര്‍ വേഗം അടിമപ്പെടുന്നു. അധാര്‍മ്മികതയിലേയ്ക്കുള്ള ചവിട്ടുപടിയാണ് മദ്യപാനം.

മദ്യത്തിന്റെ പിടിയിലകപ്പെട്ടവര്‍ സുബോധം നഷ്ടപ്പെട്ട് കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ വര്‍ണനാതീതമാണ്. ഉദാത്തമായ നമ്മുടെ സംസ്‌ക്കാരത്തെ ശുഷ്‌ക്കമാക്കി അധാര്‍മ്മികമായ ഒരു പുത്തന്‍സംസ്‌ക്കാരമാണിവര്‍ രൂപപ്പെടുത്തുന്നത്. 

വീട്ടിലും നാട്ടിലും അസമാധാനവും അരാജകത്വവും വര്‍ധിക്കുവാനേ മദ്യവും ലഹരിവസ്തുക്കളും സഹായിക്കുകയുള്ളു. 'മനുഷ്യന്‍ ആദ്യം മദ്യം കുടിക്കുന്നു. 

അവസാനം മദ്യം മനുഷ്യനെ കുടിക്കുന്നു' എന്ന ചൈനീസ് പഴമൊഴി വളരെ അര്‍ത്ഥവത്താണെന്ന് പറയേണ്ടിയിരിക്കുന്നു.

 

സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ധാരാളം ആളുകള്‍ മദ്യത്തിനടിമകളായിത്തീരുന്നതെന്തുകൊണ്ട്? 

പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. മദ്യത്തിന്റെ വര്‍ധിച്ചതോതിലുള്ള ഉപയോഗത്തിന്റെ കാരണം പരസ്യപ്രചാരണം, ധനസമൃദ്ധി, ദുരഭിമാനം എന്നിവയും മദ്യത്തിന്റെ ഉപയോഗത്തെ വര്‍ധിപ്പിക്കുന്നു. സാമൂഹിക പരിതസ്ഥിതിയാണ് മറ്റു ചിലരെ കുടിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ബിസിനസ് മെച്ചപ്പെടുത്താന്‍, സുഹൃദ്ബന്ധങ്ങള്‍ ദൃഢമാക്കാന്‍, ദുഖങ്ങള്‍ അകറ്റാന്‍ എല്ലാറ്റിനും മദ്യത്തെയാണ് ഇന്ന് പലരും ആശ്രയിക്കുന്നത്. 

മദ്യം ഇന്നൊരു 'സ്റ്റാറ്റസ് സിംബല്‍' ആയിത്തീര്‍ന്നിരിക്കുകയാണ്. സ്‌നേഹിതരുടെ നിര്‍ബന്ധവും ദുര്‍മാതൃകയുമാണ് ചിലരെ മദ്യത്തിലേയ്ക്ക് ആകര്‍ഷിക്കുന്നത്.

 യുവജനങ്ങളെ മദ്യത്തിനടിമകളാക്കി തീര്‍ക്കുന്നതില്‍ ഏറിയ പങ്കും വഹിക്കുന്നത് സ്‌നേഹിതര്‍ തന്നെ. തൊഴിലില്ലായ്മ, കുടുംബത്തിലും സമൂഹത്തിലും അംഗീകാരം ലഭിക്കായ്ക, ജീവിതപങ്കാളികളുടെ അവിശ്വസ്തത തുടങ്ങിയ കാരണങ്ങളും ചിലരെ മദ്യത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നു.

മിതമായി മദ്യപിക്കുന്നത് നല്ലതാണെന്ന് കരുതി മദ്യം കുടിച്ച് തുടങ്ങുന്നവരുണ്ട്. 

തെറ്റായ ഒരു ചിന്താഗതിയാണത്. ഇന്ന് ഒരു തുള്ളി കുടിച്ചാല്‍ നാളെ രണ്ടുതുള്ളി കുടിക്കാനുള്ള പ്രേരണ ഉണ്ടാകും. മദ്യത്തിന്റേയും ലഹരിവസ്തുക്കളുടെയും ആകര്‍ഷകശക്തി വലുതാണ്. 

വീണ്ടും ഉപയോഗിക്കാനുള്ള ആസക്തി അതു ശരീരത്തിലും മനസിലും സൃഷ്ടിക്കുന്നു. വാസ്തവത്തില്‍ മദ്യപാനം, പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിങ്ങനെയുള്ള ദുശ്ശീലങ്ങള്‍ ആരംഭിക്കാനുള്ള പാഠശാലയാണ് 'മിതമായ ഉപയോഗം'.

മദ്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മോചിതരാകുവാനാണ് മദ്യാസക്തിക്ക് അടിമപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. 

മദ്യസേവയുടെ ദൂഷിതഫലത്തെക്കുറിച്ചുള്ള അവബോധമാണ് ആദ്യമുണ്ടാകേണ്ടത്. ഈ ദുശ്ശീലത്തില്‍ നിന്ന് കരകയറുവാന്‍ നിശ്ചയദാര്‍ഢ്യം ആവശ്യമാണ്.

 മിതമായ ഉപയോഗം നല്ലതാണ്. പിരിമുറുക്കത്തിന് ശമനം ലഭിക്കും, ദുഖങ്ങള്‍ മറക്കാന്‍ സാധിക്കും എന്നൊക്കെ ചിന്തിച്ച് അവശരായിരിക്കുന്നവര്‍ക്ക് മദ്യം വിഷമാണെന്ന് തങ്ങളെത്തന്നെ ബോധ്യപ്പെടുത്താന്‍ മറ്റുള്ളവരുടെ സഹായം കൂടിയേതീരു. 

സുപ്രസിദ്ധ ശാസ്ത്രജ്ഞനായ തോമസ് എഡിസണ്‍ ഒരിക്കല്‍ ഇപ്രകാരം പറയുകയുണ്ടായി 'ലഹരിയുള്ള പാനീയങ്ങള്‍ ഒന്നും ഒരു തുള്ളിപോലും ഞാന്‍ കുടിക്കില്ല; എന്തുകൊണ്ടെന്നാല്‍, എന്റെ തലച്ചോറുകൊണ്ട് മഹത്തായ ഉപയോഗം ഉണ്ട്. 

മദ്യം കൊണ്ടും മയക്കുമരുന്നുകൊണ്ടും ശരീരത്തെയും മസ്തിഷ്‌ക്കത്തെയും നിര്‍വീര്യമാക്കുന്നവര്‍ മന:പാഠമാക്കേണ്ട ഒരു വാചകമാണിത്.

മദ്യപാനവിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കുവാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനോ മദ്യപാന്മാരുടെ കുടുംബത്തിനോ മാത്രമുള്ളതല്ല. 

സമൂഹത്തിന്റേയും രാജ്യത്തിന്റേയും സുസ്ഥിതി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. ആദ്യമായി വേണ്ടത് ബോധവത്ക്കരണമാണ്. 

ഇന്ന് നമ്മുടെ നാട്ടില്‍ മദ്യവര്‍ജനസമിതികളും, പ്രസ്ഥാനങ്ങളും ധാരാളം ഉണ്ട്. അതിന്റെ ഭാഗമായിട്ടാണ് വ്യാജവാറ്റും വിഷമദ്യവുമൊക്കെ കണ്ടുകെട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഇതൊക്കെ കാര്യക്ഷമമാണെങ്കിലും പൊതുജന സഹകരണം ആവശ്യമാണ്. 

ഒരു മതവും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. തങ്ങള്‍ വിശ്വസിക്കുന്ന മതത്തിന്റെ അനുശാസനകള്‍ കൃത്യമായി പാലിക്കുവാനാണ് മതാനുയായികള്‍ ശ്രദ്ധിക്കേണ്ടത്.

സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ മദ്യപാനത്തിന്റേയും ലഹരിവസ്തുക്കളുടെയും ഉപയോഗത്തിന്റെ ദൂഷിതഫലങ്ങള്‍ മനസിലാക്കുവാനും ഈ മഹാവിപത്തിനെതിരെ പ്രതികരിക്കുവാനും ഇന്നത്തെ വിദ്യാര്‍ത്ഥി സമൂഹം പരിശ്രമിക്കണം. സ്‌കൂള്‍ ഗേറ്റുകള്‍ക്ക് സമീപത്തുള്ള കടകളില്‍ ലഹരിവസ്തുക്കള്‍ വില്‍ക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം. 

നമ്മള്‍ നല്ലവരായതുകൊണ്ടുമാത്രമായില്ല. നമ്മുടെ സമൂഹത്തിന്റേതന്നെ അടിവേര് പിഴുതെറിയുന്ന മദ്യപിശാചിനെതിരെ അടരാടുകയും വേണം. 

നല്ല മനുഷ്യരുടെ നിശബ്ദത തെറ്റുകള്‍ തഴച്ചുവളരുവാന്‍ ഇടയാക്കുമെന്നത് വിസ്മരിക്കാതിരിക്കുക. 'വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു. മദ്യപിച്ച് ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനി ആകുന്നില്ല'

(ഒരു ബൈബിള്‍ വചനം).

- ഫയൽകോപ്പി- 

( കടപ്പാട് :ആർട് ഓഫ് ലിവിംഗ് ഓർഗനൈസേഷൻ ,ബാഗ്ലൂർ )



pnpnpn
ad2_mannan_new_14_21-(2)
mbi-toda-vipin_1748443014
samudra-ayurveda-special
santhigiri-ashram
nishanth-thoppil-award-kochi-ichc
panda-new
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും 'നമുക്കുപാർക്കാൻ ഒരേയൊരു ഭൂമി ': മാതാഅമൃതാനന്ദമയി
mannan