നിങ്ങൾ എവിടെയായിരുന്നെന്ന് ആർക്കും കണ്ടെത്താം, അമ്പരപ്പിക്കുന്ന എഐ ടൂളുമായി ഗവേഷകർ

നിങ്ങൾ എവിടെയായിരുന്നെന്ന് ആർക്കും കണ്ടെത്താം, അമ്പരപ്പിക്കുന്ന എഐ ടൂളുമായി ഗവേഷകർ
നിങ്ങൾ എവിടെയായിരുന്നെന്ന് ആർക്കും കണ്ടെത്താം, അമ്പരപ്പിക്കുന്ന എഐ ടൂളുമായി ഗവേഷകർ
Share  
2024 Nov 23, 04:37 PM
NISHANTH
kodakkad rachana
man

നിങ്ങൾ എവിടെയായിരുന്നെന്ന് ആർക്കും കണ്ടെത്താം, അമ്പരപ്പിക്കുന്ന എഐ ടൂളുമായി ഗവേഷകർ


ജിപിഎസും ഫോൺ ഡാറ്റയും ക്യാമറയുമൊന്നും നോക്കാതെ നിങ്ങൾ ഇപ്പോൾ എവിടെയായിരുന്നെന്ന് കണ്ടെത്താൻ കഴിയുമോ?, കഴിയുമെന്നാണ് സ്വീഡനിലെ ഒരു കൂട്ടം ഗവേഷകർ പറയുന്നത്. കുറ്റന്വേഷണ, ഫൊറന്‍സിക് ശാഖലയിലൊക്കെ നിര്‍ണായകമായേക്കാവുന്ന ഒരു പഠനമാണ് ഗവേഷണ സംഘം അവതരിപ്പിച്ചിരിക്കുന്നത്. ലൊക്കേഷൻ ട്രാക്കിങ്ങിനായി 'മൈക്രോസ്കോപിക് ഫിംഗർപ്രിന്റ്' ആയി സൂക്ഷ്മാണുക്കളാണ് പ്രവർത്തിക്കുന്നത്. 


 രണ്ട് ശ്വാസകോശങ്ങളും മാറ്റിവച്ചു, ശസ്ത്രക്രിയ ചെയ്തത് റോബട്ട്; ഇത് ലോകത്തിൽ ആദ്യം!

ഓരോ ഭൂമിശാസ്ത്രപരമായ സ്ഥലങ്ങളിലും വ്യത്യസ്‌ത സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥയാണുള്ളത് , ഇത് ഒരു വ്യക്തിയുടെ മൈക്രോബയോമിനെ നിർദ്ദിഷ്ട സ്ഥലങ്ങളുമായി ബന്ധിപ്പിക്കാൻ ഗവേഷകരെ അനുവദിക്കുന്നു. സാറ്റലൈറ്റ് സിഗ്നലുകൾ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ജിപിഎസിൽ നിന്ന് വ്യത്യസ്തമായി, മൈക്രോബയോം ജിയോഗ്രാഫിക് പോപ്പുലേഷൻ സ്ട്രക്ചർ (mGPS) മോഡലാണ് ഈ എഐ അധിഷ്ഠിത സിസ്റ്റം നയിക്കുന്നത്. ഈ മാതൃക ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളുമായി ഈ സൂക്ഷ്മജീവികളെ ബന്ധപ്പെടുത്തുന്നു, അങ്ങനെ ഒരു വ്യക്തിയുടെ ശരീരത്തിലുള്ള സൂക്ഷ്മജീവികളെ അടിസ്ഥാനമാക്കി സമീപകാലത്തു പോയ സ്ഥലങ്ങൾ തിരിച്ചറിയാൻ പ്രാപ്തമാക്കുന്നു.

 

 mGPSടൂൾ സൃഷ്ടിക്കുന്നതിന്, ലോകമെമ്പാടുമുള്ള വിവിധ പരിതസ്ഥിതികളിൽ നിന്നുള്ള മൈക്രോബയോം സാമ്പിളുകളുടെ(മനുഷ്യശരീരം പോലുള്ള ഒരു പ്രത്യേക പരിതസ്ഥിതിയിൽ അല്ലെങ്കിൽ അതിൽ വസിക്കുന്ന സൂക്ഷ്മാണുക്കളുടെ ശേഖരം) വിപുലമായ ഡാറ്റാസെറ്റ് ഉപയോഗിച്ച് AI മോഡൽ പരിശീലിപ്പിക്കപ്പെട്ടു. ലണ്ട് സർവകലാശാലയിലെ ഗവേഷകനായ എറാൻ എൽഹൈക്ക് പറയുന്നതനുസരിച്ച്, വ്യത്യസ്ത പരിതസ്ഥിതികളുമായുള്ള സമ്പർക്കത്താൽ സ്വാധീനിക്കപ്പെടുന്ന മനുഷ്യ മൈക്രോബയോമിന്റെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തെ ഈ മാതൃക പ്രയോജനപ്പെടുത്തുന്നു. 


മൈക്രോബയോമിലെ സൂക്ഷ്മാണുക്കളെ കണ്ടെത്തുന്നതിലൂടെ, രോഗവ്യാപനം, അണുബാധ ഉറവിടങ്ങൾ, സൂക്ഷ്മജീവികളുടെ പ്രതിരോധം എന്നിവയെക്കുറിച്ചുള്ള അറിവുകൾ നേടാനാകുമെന്ന് എൽഹൈക്ക് വിശദീകരിച്ചു. ഫോറൻസിക്‌സ് പോലുള്ള മേഖലകളിൽ ഈ സാങ്കേതികതയ്ക്ക് സാധ്യതയുണ്ടെന്നും, കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ ഇതിന് ഒരു പങ്കു വഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രം :പ്രതീകാത്മകം 


vasthu-advt

സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം  

നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ



തൃശ്ശൂർ : വാസ്‌തുഭാരതിവേദിക് റിസർച്ച്‌ അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നുവരുന്ന

സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ നടക്കുന്നു .

കഴിഞ്ഞ 28 വർഷങ്ങളായി വാസ്‌തു ശാസ്ത്ര രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ

വാസ്തുശാസ്ത്ര ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph .D 18 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക പരിശീലന പദ്ധതിക്ക് നേതൃത്വം നേതൃത്വം നൽകും

ജീവിതത്തിൽ വാസ്‌തുശാസ്‌ത്രത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം വാസ്‌തുശാസ്‌ത്രത്തിൻ്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന തച്ചുശാസ്ത്രത്തെക്കുറിച്ചും സമഗ്രപഠനം നടത്താനും സയന്റിഫിക് വാസ്‌തുവിലൂടെ കഴിയുമെന്ന് വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു .

നവംബർ 27 മുതൽ 18 ദിവസങ്ങളിൽ മുടങ്ങാതെ തുടർച്ചയായി ഡോ .നിശാന്ത് തോപ്പിൽ നയിക്കുന്ന സയന്റിഫിക് വാസ്തു ക്ലാസ്സുകൾ ഓൺലൈനിൽ പഠിതാക്കൾക്ക് ലഭിച്ചുകൊണ്ടേയിരിക്കും

സ്വന്തം വീടിൻ്റെ വാസ്‌തു മനസ്സിലാക്കാനും ഈ കോഴ്‌സ് ഉപകരിക്കും . മയമതം ,മാനസാരം,അപരാജിത പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക .

അഗ്നിപുരാണം ,നാരദപുരാണം തുടങ്ങിയ പുരാണഗ്രന്ഥങ്ങളെ ആധാരമാക്കിയാണ് സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം തുടരുക .

.ഓൺലൈൻ ക്ളാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ

വിവരങ്ങൾക്കും താമസിയാതെ ബന്ധപ്പെടുക 9744830888 . 8547969788 . 034207999


468046758_122129410022390665_406885780473078311_n
SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW