വാഷിങ്ടൺ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗവും ആസക്തിയും സംബന്ധിച്ച നിയമപോരാട്ടങ്ങൾ അവസാനിപ്പിക്കാൻ മെറ്റ ധാരണയിലെത്തി. ഒത്തുതീർപ്പിന്റെ ഭാഗമായി 17 ബില്യൺ ഡോളർ പിഴയൊടുക്കാനും കുട്ടികളുടെ സുരക്ഷ മുൻനിർത്തി പ്ലാറ്റ്‌ഫോമുകളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനും കമ്പനി സമ്മതിച്ചതായി യു.എസ്. അറ്റോർണി ജനറൽ അറിയിച്ചു. കുട്ടികളെ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ സമയം തളച്ചിടുന്ന രീതിയിൽ മനഃപൂർവം ഫീച്ചറുകൾ രൂപകൽപ്പന ചെയ്തത് അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുവെന്നാരോപിച്ച് 47 അമേരിക്കൻ സംസ്ഥാനങ്ങളാണ് മെറ്റയ്‌ക്കെതിരെ കേസ് നൽകിയിരുന്നത്.
പുതിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കുട്ടികൾക്ക് ഉപയോഗിക്കാവുന്ന സമയത്തിന് പ്രതിദിന പരിധി ഏർപ്പെടുത്തും. ഉപയോഗത്തിനിടയിൽ ഇടവേളകൾ നിർബന്ധമാക്കുന്നതിനൊപ്പം സ്കൂൾ സമയങ്ങളിൽ പുഷ് നോട്ടിഫിക്കേഷനുകൾ തടയുകയും ചെയ്യും. കൂടാതെ, പ്രായം സ്ഥിരീകരിക്കുന്നതിന് ശക്തമായ സംവിധാനങ്ങൾ ഏർപ്പെടുത്തും. സ്വയം ഉപദ്രവിക്കൽ, മോശം ഭക്ഷണശീലങ്ങൾ, ഭീഷണികൾ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളിൽ നിന്ന് സംരക്ഷണം നൽകാനുള്ള കണ്ടന്റ് നിയന്ത്രണങ്ങളും പോസ്റ്റുകളിലെ ലൈക്കുകൾ കാണിക്കുന്നതിൽ നിയന്ത്രണങ്ങളും നടപ്പിലാക്കും. കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ കൂടുതൽ ശക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മെറ്റ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
