
ഇന്ന് മഹാശിവരാത്രി
;പഞ്ചാക്ഷരീമുഖരിതമായ ക്ഷേത്രാങ്കണങ്ങൾ
: ഡോ .നിശാന്ത് തോപ്പിൽ (M .Phil, PhD)
ലോകമെമ്പാടുമുള്ള ഹൈന്ദവവിശ്വാസികൾ ഭക്ത്യാദരവോടെ ഇന്ന് ശിവരാത്രി ആഘോഷിക്കുകയാണ് .
മരണത്തെ ജയിച്ചവൻ അഥവാ കീഴടക്കിയവൻ എന്നർത്ഥം വരുന്ന മൃത്യുഞ്ജയനെന്ന് പുരാണങ്ങൾ വിശേഷിപ്പിക്കപ്പെടുന്ന ശിവൻ ദിവസത്തിൽ ബഹുഭൂരിഭാഗം സമയവും ധ്യാന നിമഗ്‌ദ്ധനായിരിക്കുന്നു
എന്നാണ് വിശ്വാസം.
ശിവനോടുള്ള ആദരവും ഭക്തിയും വിശ്വാസപൂർവ്വം സമർപ്പണമനോഭാവത്തോടെ ഭക്തജനങ്ങൾ പ്രകടിപ്പിക്കാൻ ഒരു രാവും പകലും നീണ്ടുനിൽക്കുന്ന തരത്തിൽ പൂർണ്ണ ഉപവാസവും മറ്റുചിലർ ലഘു ഭക്ഷണങ്ങളും പഴങ്ങളും കഴിച്ച് ഭാഗിക ഉപവാസം നടത്തുന്നു .
ആചാരവിധികളോടെ ക്ഷത്രദർശനം നടത്തുന്നതോടൊപ്പം പ്രാർത്ഥനകളും പൂജാദി കർമ്മകളും
നടത്തുന്നു .
ആധുനികസമൂഹത്തിൻ്റെ ഒരു വലിയ ശാപം സമാധാനവും സ്വസ്ഥതയുമില്ലാത്ത ജീവിതാന്തരീക്ഷം എന്നതാണ് .
സർവൈശ്വര്യങ്ങൾക്കും സുഭിക്ഷതയുടെയും നടുവിലും സ്വൈര്യവും ശാന്തിയും നഷ്ട്ടപ്പെട്ട് അശാന്തിയുടെയും അസമാധാനത്തിൻ്റെയും ആധിക്യത്തിൽ മുങ്ങിത്താഴുകയാണ് ബഹുഭൂരിഭാഗം പേരും .
ശിവരാത്രി ദിനം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ സമ്പൂര്‍ണ്ണ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം.
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം.
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. പരമശിവനുവേണ്ടി പാര്‍വതീ ദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ചത് ഈ ദിവസമാണെന്നാണ് വിശ്വാസം. അതിനാലാണ് എല്ലാ വര്‍ഷവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ശിവരാത്രിയായി ആഘോഷിക്കുന്നത്
പരമശിവനുവേണ്ടി പാര്‍വതീ ദേവി ഉറക്കമിളച്ചു പ്രാര്‍ത്ഥിച്ചത് ഈ ദിവസമാണെന്നതിനാലാണ് എല്ലാ വര്‍ഷവും മാഘസത്തിലെ കറുത്ത ചതുര്‍ദശി ശിവരാത്രിയായി ആഘോഷിക്കുന്നത്.
ശിവരാത്രിയ്‌ക്ക് പിന്നിൽ ഒരുപാട് ഐതീഹ്യങ്ങൾ ഉണ്ട്.
അതിലേറെ പ്രധാനമായത് പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തുവെന്നത് .
മഹാഭാരതത്തിലും, രാമായണത്തിലും, ഭാഗവതത്തിലും പാലഴിമഥനം വർണ്ണിച്ചിട്ടുണ്ട്.
പാലാഴിമഥനം അഥവാ സമുദ്രമന്തനം
അമൃത് എടുക്കാനായി ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി എന്ന കടൽ കടഞ്ഞുവെന്ന് ഹൈന്ദവ പുരാണങ്ങൾ വ്യക്തമാക്കുന്നു
കടകോലായി മന്ഥരപർവ്വതവും, കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും ഉപയോഗിച്ചു.
വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും വലിച്ചു.
പാലാഴിമഥനത്തെത്തുടർന്ന് അതിൽ നിന്നും നിരവധി ദിവ്യ വസ്തുക്കൾ പൊന്തിവന്നു.വെന്നും
അവസാനമായി സ്വർണ്ണകുഭത്തിൽ അമൃതവുമായി ധന്വന്തരിദേവനും പൊങ്ങിവന്നുവെന്നാണ് ഐതിഹ്യം. നിരവധി പുരാണങ്ങളിൽ പാലഴിമഥനം പ്രതിപാദിച്ചിട്ടുമുണ്ട്.
ഈ കാളകൂടവിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനിയുണ്ടാവാതിരിക്കാൻ പാർവതീദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും എന്നാൽ വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു.
അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്‌ക്കുകയും അങ്ങനെ ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു.
ഭഗവാന് ആപത്തൊന്നും വരാതെയിരിക്കാൻ, പാർവ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് വിശ്വാസികൾ ശിവരാത്രിയായി ആചരിക്കുന്നത്.
“ഓരോ മഹാശിവരാത്രിയും നിങ്ങളുടെ ശരീരത്തിലെ എല്ലാ കണികകളെയും ഉണർത്താൻ ഉദ്ദേശിച്ചുള്ളതാണ്. സംഘർഷങ്ങളിൽ നിന്ന് അകന്ന് സത്യം, സൗന്ദര്യം, സമാധാനം, പരോപകാരം എന്നിവയിലേക്ക് നീങ്ങാനുള്ള ഉണർത്തൽ ആഹ്വാനമാണ് ഉത്സവം .
ശിവൻ പ്രപഞ്ചം മുഴുവൻ വ്യാപിച്ചുകിടക്കുന്നു, പ്രപഞ്ചത്തിലെ ഓരോ അണുവിലും അവനുണ്ട്. അനന്തമായ രൂപങ്ങളിൽ സ്വയം പ്രത്യക്ഷപ്പെടുന്ന ഏക ഊർജ്ജമാണ് ശിവൻ.
ശിവന് ശരീരമില്ല; അവൻ ഒരു വ്യക്തിയല്ല. അഗ്രാഹ്യമായ, അനന്തമായ ദൈവികതയെ പ്രതീകപ്പെടുത്താനും അത് മനസ്സിലാക്കാൻ അവർ ഒരു രൂപം ഉണ്ടാക്കി. സത്യത്തിൽ ശിവൻ്റെ ഒരു രൂപവുമില്ല. ഈ തത്വത്തെ ശിവ തത്വം എന്ന് വിളിക്കുന്നു. ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു, "ഊർജ്ജത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഇത് ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ മാത്രമേ കഴിയൂ. ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്ന ആ ഊർജ്ജത്തെ ശിവൻ എന്ന് വിളിക്കുന്നു .
'- ആത്മീയാചാര്യൻ ഗുരുദേവ് ശ്രീശ്രീ രവിശങ്കർജി ശിവരാത്രിയെക്കുറിച്ച് വ്യക്തമാക്കുന്നതിങ്ങിനെ .
വിശ്വാസത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ആത്മീയ ഉണർവിൻ്റെയും ഊർജ്ജസ്വലമായ അവസരമാണ് മഹാ ശിവരാത്രി
അന്ധകാരത്തെയും അജ്ഞതയെയും മറികടക്കുന്നതിൻ്റെ പ്രാധാന്യം അടയാളപ്പെടുത്തുന്ന ഹിന്ദുമതത്തിലെ ശ്രദ്ധേയമായ ഒരു മഹോത്സവം .
ആഗ്രഹങ്ങളുടെ കാര്യത്തിൽ വളരെ പ്രാധാന്യമുള്ള മഹാദേവനായി പരാമർശിക്കുന്ന പരമശിവന് ഹിന്ദു ദൈവങ്ങളിൽ പ്രത്യേക സ്ഥാനമുണ്ട്.
മഹത്തായ വിശുദ്ധ ത്രിത്വത്തിൻ്റെ ഭാഗമായ മൂന്ന് ഹിന്ദു ദേവതകളിൽ ഒരാളാണ് അദ്ദേഹം. വിവിധ സ്രോതസ്സുകൾ അനുസരിച്ച്, അവരുടെ വിവിധ ആഗ്രഹങ്ങളും പ്രാർത്ഥനകളും നിറവേറ്റുന്നതിനായി മഹാശിവരാത്രി ഉത്സവം ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group