
ശ്രീകരുണാകരഗുരുവിന്റേത് ആദ്ധ്യാത്മികതയ്ക്കൊപ്പം ഭൌതികതയെയും സമ്പന്നമാക്കുന്ന ദര്‍ശനങ്ങള്‍ -കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ
പോത്തൻകോട് (തിരുവനന്തപുരം): ആദ്ധ്യാത്മികതയ്ക്കൊപ്പം ഭൌതിക ജീവിതത്തിലും നന്മയും ലക്ഷ്യവും കൈവരിക്കാന്‍ ഉതകുന്ന സമ്പന്നമായ ദര്‍ശനങ്ങളാണ് ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റേതെന്ന് കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ. ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം.എല്‍.എ. ശാന്തിഗിരി ആശ്രമം മറ്റു ആശ്രമങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ഒരിടമാണ്. എല്ലാവിഭാഗം മനുഷ്യരെയും ഉള്‍ക്കൊളളുന്നതിനു വേണ്ടിയുളള വിശാലമായ മനസ്സിന്റെ ഉടമകളായി ശാന്തിഗിരി സാമൂഹ്യജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.
പതിനാലാമാത്തെ വയസ്സില്‍ ആലുവ അദ്വൈതാശ്രമത്തില്‍ നിന്നും ആത്മീയജീവിതം ആരംഭിച്ച ശ്രീകരുണാകരഗുരു അദ്ധേഹത്തിന്റെ ആത്മീയജീവിതത്തിലെ രണ്ടു ദശകത്തിലധികം ചെലവഴിച്ചത് ശിവഗിരിയിലാണ്. ഗുരുദര്‍ശനങ്ങള്‍ ആറ്റിക്കുറുക്കി അവതരിപ്പിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് മതാതീത ആത്മീയത തന്നെയാണ്. എല്ലാമതങ്ങളെയും ഉള്‍ക്കൊളളാനും എല്ലാ മതങ്ങളിലെയും നന്മകളെ സായത്തമാക്കാനും പഠിപ്പിക്കുന്ന ആത്മീയമായ പ്രകാശധാരയാണത് . ശ്രീനാരായണഗുരുവും ശ്രീകരുണാകരഗുരുവും ഋഷിപ്രോക്തസംസ്കാരത്തിന്റെ ഉറവിടമായി കേരളീയ സാമൂഹ്യജീവിതത്തില്‍ സമന്വയിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group