വിശന്നു വരുന്നവരോട് സഹാനുഭൂതി കാണിക്കുന്ന ഇടമാണ് ശാന്തിഗിരി -
വി. ജോയ് എം.എല്‍.എ
പോത്തന്‍കോട് : വിശന്നു വരുന്നവരോട് സഹാനുഭൂതി കാണിക്കുകയും വിശക്കുന്നവന് ഒരു നേരത്തെ ആഹാരം നല്‍കുകയും ചെയ്യുന്ന ഇടമാണ് ശാന്തിഗിരിയെന്ന് വി.ജോയ് എം.എല്‍.എ. അന്താരാഷ്ട്ര ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി ഫെസ്റ്റില്‍ സംഘടിപ്പിച്ചപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം.
ആരും പട്ടിണി കിടക്കാന്‍ പാടില്ല
എന്നതായിരുന്നു ശ്രീകരുണാകരഗുരു
വിന്റെ കാഴ്ചപ്പാട്.
ആശ്രമത്തിന്റെ തുടക്കകാലത്ത് ഗുരു അനുഭവിച്ചത് പട്ടിണിയും കഷ്ടപ്പാടുമായിരുന്നു. ഇന്നു കാണുന്ന സൌകര്യങ്ങള്‍ അന്നില്ല.
എന്നാല്‍ ഗുരു തുടങ്ങിവെച്ച അന്നദാനം എന്ന മഹദ് കര്‍മ്മം ഇന്നും തുടരുന്നു. മനുഷ്യനെ മനുഷ്യനായി കാണാനും സഹജീവികളോട് കരുണ കാണിക്കാനും ഗുരുവിന്റെ ശിഷ്യപരമ്പരയ്ക്ക് കഴിയുന്നുവെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു.
ജനനി കൃപ ജ്ഞാന തപസ്വിനി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് വിഷയാവതരണം നടത്തി. അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാര്‍.എസ്, ശാന്തിഗിരി ആശ്രമം സീനിയര്‍ അഡ്വൈസര്‍ ഡി.എം.കിഷോര്‍, ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ ഓമന.എസ്, ഗൃഹസ്ഥാശ്രമ സംഘം സീനിയര്‍ കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ .എസ്, പ്രമോദ്.എം.പി എന്നിവര്‍ സംസാരിച്ചു.
ഫെസ്റ്റില്‍ ശാന്തിഗിരി വിദ്യാഭവന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടന്ന പരിപാടിയില്‍ മൈന്‍ഡ് വിഷന്‍ ഇന്ത്യ ഡയറക്ടര്‍ ഡോ.മുരളി മോഹന്‍ ക്ലാസെടുത്തു. ഹാപ്പിനസ് ഗാര്‍ഡനില്‍ നടന്ന സാഹിത്യോത്സവത്തില്‍ ടി.പി.ശാസ്തമംഗലം മുഖ്യാതിഥിയായി. വൈകിട്ട് മഹാദേവ കലാക്ഷേത്ര അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി.
ഇന്ന് ഒക്ടോബർ 18 ന് വൈകിട്ട് 7 ന് കോലിയക്കോട് ഗുരുകൃപ നൃത്തവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നൃത്തസന്ധ്യ നടക്കും.
ഫോട്ടോ : ലോകദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനാചരണത്തോടനുബന്ധിച്ച് ശാന്തിഗിരി ഫെസ്റ്റില്‍ നടന്ന പരിപാടി വി.ജോയ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group