കേരളത്തിലെ മുഴുവൻ ആശ്രമങ്ങളും സന്യാസിമാരും ധർമ്മപ്രചാരകരും ഒത്തുചേരുന്ന 'സന്യാസിമഹാസംഗമം' തൃശൂരിൽ.
കേരളത്തിലെ മുഴുവൻ ആശ്രമങ്ങളും സന്യാസിമാരും ധർമ്മപ്രചാരകരും ഒത്തുചേരുന്ന ‘സന്യാസിമഹാസംഗമം’ തൃശൂരിൽ. മാർച്ച് 24 ന് ഞായറാഴ്ച തൃശൂർ നന്ദനം ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സന്യാസിമാരുടെ ആഗോള കൂട്ടായ്മയായ മാർഗ്ഗദർശക് മണ്ഡലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മുഴുവൻ ആശ്രമങ്ങളെയും സന്യാസിമാരെയും ബ്രഹ്മചാരി, ബ്രഹ്മചാരിണി, ധർമ്മ പ്രചാരകരെയും ഒന്നിച്ച് ചേർത്താണ് ‘സന്യാസിമഹാസംഗമം’. വിശ്വഹിന്ദു പരിഷത്തിന്‍റെ സംസ്ഥാന അധ്യക്ഷനായി സംവിധായകനും ചലച്ചിത്ര പ്രവർത്തകനും കൂടിയായ വിജി തമ്പി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.
കുറിപ്പിന്റെ പൂർണ്ണരൂപം:
സനാതന ധർമ്മം നൂറ്റാണ്ടുകളായി അനവധി പ്രതിസന്ധികളെയും അധിനിവേശങ്ങളെയും ആക്രമണങ്ങളെയും അതിജീവിച്ച ഒരു സംസ്ക്കാരമാണ്. സനാതന ധർമ്മം ലോകമാസകലം ശക്തമായ തിരിച്ച് വരവിൻ്റെ പാതയിലാണ്. ജാതി വർഗ്ഗ വർണ്ണ രാഷ്ട്രീയ ഭേദമന്യെ നാം യോജിച്ച് ഇനിയും വളരെ മുന്നേറേണ്ടിയിരിക്കുന്നു. കേരളത്തിലും വിശ്വാസങ്ങളും ആചാരങ്ങൾക്കും എതിരായ കടന്നാക്രമണങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നു.ഈ സന്ദർഭത്തിൽ സന്യാസിമാരുടെ ആഗോള കൂട്ടയ്മയായ മാർഗ്ഗദർശക് മണ്ഡലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മുഴുവൻ ആശ്രമങ്ങളെയും സന്യാസിമാരെയും ബ്രഹ്മചാരി,ബ്രഹ്മചാരിണി, ധർമ്മ പ്രചാരകരെയും ഒന്നിച്ച് ചേർത്ത് മാർച്ച് 24 ന് ഞായറാഴ്ച തൃശ്ശൂരിൽ വടക്കുംനാഥൻ്റെ മണ്ണിൽ സംന്യാസിമഹാസംഗമം നടക്കുന്നു.
രാവിലെ 9 ന് തിരുവമ്പാടി നന്ദനം ഓഡിറ്റോറിയത്തിൽ സമ്മേളനം. വൈകീട്ട് 4 മണിക്ക് വടക്കുംനാഥനെ പ്രദക്ഷിണം ചെയ്ത് നാമജപയാത്ര. വൈകിട്ട് 5 ന് പൊതുസമ്മേളനം. സനാതന ധർമ്മവിശ്വാസികൾ എല്ലാവരും നാമജപയാത്രയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത് ഈ ചുവടുവയ്പ്പ് ഒരു വൻ വിജയമാക്കാൻ അഭ്യർത്ഥിക്കുന്നു. മാർഗ്ഗദർശക മണ്ഡലിന് വേണ്ടി അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദപുരി
courtesy :NEWS18 MALAYALAM
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group