കോഴിക്കോട് അതിരാത്രം: അഗ്നിപ്രണയനം ഇന്ന്; യജ്ഞഭൂമിയിൽ സുപ്രധാന ചടങ്ങുകൾക്ക് തുടക്കം

കോഴിക്കോട് അതിരാത്രം: അഗ്നിപ്രണയനം ഇന്ന്; യജ്ഞഭൂമിയിൽ സുപ്രധാന ചടങ്ങുകൾക്ക് തുടക്കം
കോഴിക്കോട് അതിരാത്രം: അഗ്നിപ്രണയനം ഇന്ന്; യജ്ഞഭൂമിയിൽ സുപ്രധാന ചടങ്ങുകൾക്ക് തുടക്കം
Share  
2026 Apr 23, 08:26 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട് കക്കോടി ഒറ്റത്തെങ്ങ് വേദമഹാമന്ദിരത്തിൽ നടക്കുന്ന അതിരാത്ര യജ്ഞം ഏറ്റവും പ്രധാനപ്പെട്ട വൈദിക ചടങ്ങുകളിലേക്ക് കടക്കുന്നു. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആചാര്യ എം.ആർ. രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന യജ്ഞത്തിൽ, ഹോമങ്ങൾക്കായി ഗരുഡാകൃതിയിലുള്ള ഉത്തരവേദിയായ ശ്വേനചിതി പൂർണ്ണമായും സജ്ജമായിക്കഴിഞ്ഞു.


​യജ്ഞത്തിലെ അതീവ പ്രാധാന്യമുള്ള ചടങ്ങായ അഗ്നിപ്രണയനം വ്യാഴാഴ്ച നടക്കും. അഗ്നിയെ പ്രാചീനവംശത്തിൽ നിന്നും ഉത്തരവേദിയിലേക്ക് ആനയിക്കുന്ന ഈ ചടങ്ങിനോടൊപ്പം ശ്രീരുദ്രഹോമം, പ്രവർഗോദ്വസനം, വൈശ്വാനരീയേഷ്‌ടി തുടങ്ങിയ വിശേഷാൽ ഹോമങ്ങളും ഇന്ന് അരങ്ങേറുന്നതാണ്. കഴിഞ്ഞ ദിവസം നടന്ന മഹാഗ്നിചയനം എന്ന വൈദികക്രിയയ്ക്ക് സാക്ഷ്യം വഹിക്കാൻ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് യജ്ഞഭൂമിയിൽ എത്തിയിരുന്നു.


​അതിരാത്രത്തിന്റെ ഭാഗമായി നടന്ന ആറാം ദിവസത്തെ വിദ്വൽസദസ്സ് പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ് സദസ്സ് ഉദ്ഘാടനം ചെയ്യുകയും ആചാര്യ എം.ആർ. രാജേഷ് രചിച്ച 'അന്തർലോകം: ഉപാസകന്റെ രഹസ്യപ്രപഞ്ചം' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയും ചെയ്തു. ശബരിമല മുൻ മേൽശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററെ ആദരിക്കുകയും ആചാര്യ രാജേഷ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കോമത്ത് വിനോദ് വൈദിക്, നിർമൽകുമാർ വൈദിക്, കെ.പി. അജിത്ത് വൈദിക് തുടങ്ങിയവരും സദസ്സിൽ സംസാരിച്ചു.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N