പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ പൂർണ്ണകുംഭമേള ഭക്തിനിർഭരമായി ആഘോഷിച്ചു; നവപൂജിതത്തിന് സമാപനം

പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ പൂർണ്ണകുംഭമേള ഭക്തിനിർഭരമായി ആഘോഷിച്ചു; നവപൂജിതത്തിന് സമാപനം
പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ പൂർണ്ണകുംഭമേള ഭക്തിനിർഭരമായി ആഘോഷിച്ചു; നവപൂജിതത്തിന് സമാപനം
Share  
2025 Sep 20, 11:30 PM

പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ പൂർണ്ണകുംഭമേള ഭക്തിനിർഭരമായി ആഘോഷിച്ചു; നവപൂജിതത്തിന് സമാപനം


പോത്തൻകോട്:ശാന്തിഗിരി ആശ്രമത്തിൽ വ്രതാനുഷ്ഠാനങ്ങളുടെയും പ്രാർത്ഥനാ സങ്കൽപ്പങ്ങളുടെയും ആത്മീയനിറവിൽ പൂർണ്ണകുംഭമേള ഭക്തിനിർഭരമായി ആഘോഷിച്ചു.

ഇതോടെ ഈ വർഷത്തെ നവപൂജിതം ആഘോഷങ്ങൾക്ക് സമാപനമായി.

രാവിലെ 5 മണിക്ക് ആരംഭിച്ച ആരാധനയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്.

whatsapp-image-2025-09-20-at-21.26.47_1507ceee

തുടർന്ന് ഗുരുധർമ്മപ്രകാശസഭ അംഗങ്ങളുടെയും ബ്രഹ്മചാരി-ബ്രഹ്മചാരി ണിമാരുടെയും നേതൃത്വത്തിൽ താമരപ്പർണ്ണശാലയിൽ പ്രത്യേക പുഷ്പാഞ്ജലി നടന്നു.

ശേഷം ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരുടെ നേതൃത്വത്തിൽ ധ്വജാരോഹണവും പുഷ്പസമർപ്പണവും നടന്നു.


whatsapp-image-2025-09-20-at-21.26.48_34431fb9

വൈകിട്ട് ആറുമണിയോടെയാണ് കുംഭഘോഷയാത്ര ആരംഭിച്ചത്. യജ്ഞശാലയിൽ പ്രത്യേകം തയ്യാറാക്കിയ കുംഭങ്ങൾ ശിരസ്സിലേറ്റി ശുഭ്രവസ്ത്രധാരികളായ ഗുരുഭക്തർ ഘോഷയാത്രയായി ആശ്രമ സമുച്ചയം വലംവെച്ചു. ദീപതാലവും മുത്തുക്കുടകളുമായി ആയിരക്കണക്കിന് ഭക്തർ ഘോഷയാത്രയിൽ അണിചേർന്നു.

whatsapp-image-2025-09-20-at-21.26.47_0e439b89

നാദസ്വരവും പഞ്ചവാദ്യവും ഘോഷയാത്രക്ക് മിഴിവേകി.

ആശ്രമപരിസരം ദീപപ്രഭയാലും അഖണ്ഡമന്ത്രോച്ചാരണങ്ങളാലും സുഗന്ധപൂരിതമായിരുന്നു.

രാത്രി എട്ടുമണിയോടെ ഘോഷയാത്ര ഗുരുപാദങ്ങളിൽ സമർപ്പിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തത് ശാന്തിഗിരിയിൽ ഭക്തിസാന്ദ്രമായ ഒരന്തരീക്ഷം സൃഷ്ടിച്ചു.


ഫോട്ടോ : ശാന്തിഗിരിയില്‍ നടന്ന പൂര്‍ണ്ണകുംഭമേള ഘോഷയാത്ര.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI