
ദിവ്യപ്രഭ ഐ ഹോസ്പിറ്റലില്‍
അന്താരാഷ്ട്ര യോഗദിനാചരണം
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി കുമാരപുരം ദിവ്യപ്രഭ ഐ ഹോസ്പിറ്റലില്‍ നടന്ന നേത്രയോഗ പരിശീലനം അവതരണ മികവു കൊണ്ടും അനുഭവം കൊണ്ടും വ്യത്യസ്തമായി. കാഴ്ചശക്തി ഉപയോഗിച്ച് മനസ്സിനെ മറ്റുചിന്തകളില്‍ നിന്നും നിശ്ചലമാക്കുന്ന ധ്യാനവിദ്യയായ ത്രാടകം ചെയ്യാന്‍ യോഗദിന പരിപാടിയുടെ ഉദ്ഘാടകനായ മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍ കൂടി തയ്യാറായതോടെ വേദിയും സദസ്സും അല്‍പ്പനേരം ഒരുമിച്ചു. യോഗ ട്രെയിനര്‍ ഡോ. ശ്രീലക്ഷമി. പി.റ്റി യുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സദസ്സിലുളളവര്‍ മുഴുവന്‍ നേത്രയോഗ അഭ്യസിച്ചതോടെ സ്വന്തം ഹൃദയമിടിപ്പുകള്‍ വരെ കേള്‍ക്കാവുന്ന നിലയിലുളള നിശബ്ദതയുടെ സൌന്ദര്യം ഏവര്‍ക്കും നുകരനായി. തികച്ചും നവ്യാനുഭവമാണ് നേത്രയോഗ തനിക്ക് സമ്മാനിച്ചതെന്നും സംഘര്‍ഷഭരിതമായ സാമൂഹിക സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യര്‍ക്ക് സമാധാനത്തിന്റെയും ശാന്തിയുടെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ഉള്‍വഹിക്കുന്ന ഏറ്റവും ഉത്തമമായ ജീവിതചര്യയാണ് യോഗയെന്നും ദിനാചരണം പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വി. മുരളീധരന്‍ പറഞ്ഞു.
ദിവ്യപ്രഭ ഐ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ദേവിന്‍ പ്രഭാകര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍എണ്‍പത്തിയാറാം വയസ്സിലും യോഗ അഭ്യസിക്കുന്ന യോഗാചാര്യന്‍ എഞ്ചിനീയര്‍ ഡി.കുട്ടപ്പനെ ആദരിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം ചെയര്‍പേഴ്സണ്‍ ഡോ.ആര്‍. അനുപമ, ദിവ്യപ്രഭ ഐ ഹോസ്പിറ്റല്‍ ചെയര്‍പേഴ്സണ്‍ ഡോ. സുശീല പ്രഭാകരന്‍, ഡോ.കവിത ദേവിന്‍, ഡോ. ശ്രീലക്ഷമി.പി.ടി , കുമാരി അഭിമിത. ഡി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.
ഫോട്ടോ :
1. ദിവ്യപ്രഭ ഐ ഹോസ്പിറ്റലില്‍ നടന്ന അന്താരാഷ്ട്ര യോഗദിനാചരണം മുന്‍കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശ്രീലക്ഷമി.പി.ടി, ഡോ. ആര്‍. അനുപമ, ഡോ. സുശീല പ്രഭാകരന്‍, ഡോ. ദേവിന്‍ പ്രഭാകര്‍, എഞ്ചിനീയര്‍ ഡി. കുട്ടപ്പന്‍, ഡോ. കവിത ദേവിന്‍ എന്നിവര്‍ വേദിയില്‍
2. അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി കുമാരപുരം ദിവ്യപ്രഭ ഐ ഹോസ്പിറ്റലില്‍ നടന്ന നേത്രയോഗയില്‍ മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍ ‘ത്രാടകം’ മെഡിറ്റേഷന്‍ പരിശീലിക്കുന്നു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group