മൊകേരി തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു.
ചാലക്കര എക്സൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡോ പി രവീന്ദ്രൻ ഉത്ഘാടനം ചെയ്തു. രാജുമാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി പി ശശീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു വി പി മോഹനൻ, എം പി ഗംഗധാരൻ, കെ കെ ജിഷ, കെ വിജയൻ എന്നിവർ ചടങ്ങിന് ആശംസ നേർന്നു. രാജേന്ദ്രൻ കുഞ്ഞികുനുത്തല, രാഘവൻ.കെ.നാണു ഉപഹാര സമർപ്പണം നടത്തി. തറവാട്ടിലെ മുതിർന്ന വ്യക്തികളെ ആദരിച്ചു. ഷൈജ ,ഷീജ, പുഷ്പ, പ്രിയ, സിൽന നായർ എന്നിവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.എം എ ബാബു സ്വാഗതവും കെ ഷാജി നന്ദിയും പറഞ്ഞു.തുടർന്ന് കലാപരിപാടികളും നടന്നു.
ചിത്ര വിവരണം: മൊകേരി കുടുംബ സംഗമം ഡോ: പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
https://chat.whatsapp.com/KqSXoUHr3379ho11fvP7FU
പ്രഭാത നമസ്കാരത്തിനായി പോകുകയായിരുന്ന സാമൂഹ്യ പ്രവർത്തകൻ കാറിടിച്ച് മരിച്ചു
തലശേരി: പ്രഭാത നമസ്കാരത്തിനായി പള്ളിയിലേക്ക്
പോകുകയായിരുന്ന സാമൂഹ്യ പ്രവർത്തകന് കാറിടിച്ച് ദാരുണാന്ത്യം.
പുന്നോൽ സലഫി മസ്ജിദ് ഭാരവാഹിയും, സാമൂഹ്യ പ്രവർത്തകനുമായ മാതൃക ബസ് സ്റ്റോപ്പിന് സമീപം കെ പി സിദ്ധീക്കാണ് (55) വാഹന അപകടത്തിൽ മരിച്ചത്.
പുലർച്ചെ സുബഹി നമസ്കാരത്തിനായ് പള്ളിയിലേക്ക് നടന്ന് പോകുമ്പോൾ കാർ ഇടിക്കുകയായിരുന്നു. അമിത വേഗതയിൽ വന്ന കാർ മറ്റൊരു കാറിലും, ബൈക്കിലും ഇടിച്ചിരുന്നു. സിദ്ദിഖ് അപകടത്തിൽ പെട്ട കാര്യം ആരും അറിഞ്ഞിരുന്നില്ല. തിരിച്ചെത്താത്തിനെ തുടർന്ന് ഭാര്യ ഉസ്താദിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇന്ന് പള്ളിയിൽ എത്തിയില്ലെന്ന് പറയുകയായിരുന്നു.
അപകടത്തിൽ പെട്ട കാർ ന്യൂമാഹി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പുന്നോലിൽ സാമൂഹ്യ , കാരുണ്യപ്രവർത്തന മേഖലകളിൽ നിറ സാന്നിധ്യമായ സുമയ്യ സിദ്ധീഖാണ് ഭാര്യ. മദ്രാസിലെ പ്രമുഖ ബേക്കറി വ്യാപാരിയായിരുന്ന പരേതനായ സി . മമ്മുവിന്റെ മകനാണ്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി
മോർച്ചറിയിൽ.
സുശീൽകുമാർ തിരുവങ്ങാടിന്കലാ പുരസ്‌കാരം
തലശ്ശേരി: മലയാള കലാ നിലയം കൂത്തുപറമ്പ് ഏർപ്പെടുത്തിയ കലാ മണ്ഡലം സുനിൽകുമാർ സ്മാരക പുരസ്‌കാരം നാടക-ചലച്ചിത്ര നടൻ സുശീൽകുമാറിന് ലഭിച്ചു.10001 രൂപയും. ശില്പവും പ്രശംസപത്രവും അടങ്ങുന്നതാണ് അവാർഡ് ഗുരു, നരസിംഹം.. വല്യേട്ടൻ. രാവണപ്രഭു. ഇവിടംസ്വർഗമാണ് , പഴശ്ശിരാജ. തുടങ്ങി 75 ഓളം ചലച്ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾചെയ്ത സുശീൽ,അരങ്ങിൽ നിന്നാണ് അഭ്രപാളിയിൽ എത്തിയത്.ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ സുശീൽ ഇപ്പോൾ 15ഭാഷകളിൽ ആയി വൻ ബജറ്റിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഹോളിവുഡ്താരങ്ങളും ടെക്നിഷ്യൻമാരും അണിനിരക്കുന്ന കത്തനാർ എന്നചലച്ചിത്രത്തിൽ അഭിനയിച്ചു വരുകയാണ്.തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ്.
മാഹി (മഞ്ചക്കൽ)പടേന്റെവിട സവിത (58) ഭർത്താവ് ശശിധരൻ. അച്ഛൻ പരേതനായ കുമാരൻ,അമ്മ ജാനകി.സഹോദരങ്ങൾ: സുമ, പ്രസന്ന,അനിൽകുമാർ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group