ചൈല്‍ഡ് പോണോഗ്രഫി ഉടന്‍ നീക്കണം; സോഷ്യല്‍ മീഡിയ ഭീമന്മാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ചൈല്‍ഡ് പോണോഗ്രഫി ഉടന്‍ നീക്കണം; സോഷ്യല്‍ മീഡിയ ഭീമന്മാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ
ചൈല്‍ഡ് പോണോഗ്രഫി ഉടന്‍ നീക്കണം; സോഷ്യല്‍ മീഡിയ ഭീമന്മാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ
Share  
2023 Oct 07, 12:52 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden


കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, പോണോഗ്രഫി ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് നോട്ടീസയച്ച് ഇന്ത്യ. എക്‌സ്, യൂട്യൂബ്, ടെലഗ്രാം ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്കാണ് നോട്ടീസ് അയച്ചത്. ഉടനടി നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ സേവനങ്ങള്‍ക്കുള്ള നിയമ പരിരക്ഷ പിന്‍വലിക്കുമെന്നും ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം അയച്ച നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ ഉടനടി നീക്കം ചെയ്യേണ്ടിവരും. അല്ലാത്തപക്ഷം ഐടി നിയമത്തിലെ സെക്ഷന്‍ 79 അനുസരിച്ച് നല്‍കിവരുന്ന നിയമ പരിരക്ഷ പിന്‍വലിക്കും. പിന്നാലെ ഇന്ത്യന്‍ നിയമം അനുസരിച്ചുള്ള നടപടികള്‍ക്ക് വിധേയരാവേണ്ടി വരും. ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സമീപകാലത്തായി എക്‌സ്, ടെലഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി വലിയ രീതിയില്‍ പോണോഗ്രഫി ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നുണ്ട്. മീഡിയാ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പകരം ചൈല്‍ഡ് പോണോഗ്രഫി ഉള്‍പ്പടെയുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ ലഭിക്കുന്ന പുറത്തുള്ള ക്ലൗഡ് സേവനങ്ങളുടെ ലിങ്കുകളും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ തങ്ങളുടെ സേവന വ്യവസ്ഥ പ്രകാരം പരസ്യമായി വിലക്കുന്നുണ്ടെന്ന് ടെലഗ്രം പറഞ്ഞു. തങ്ങളുടെ മോഡറേറ്റര്‍മാര്‍ സജീവമായി വ്യവസ്ഥകള്‍ ലംഘിക്കുന്ന ഉള്ളടക്കങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ടെലഗ്രാം ശനിയാഴ്ച പറഞ്ഞു.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ തടയുന്നതിനാവശ്യമായ കണ്ടന്റ് മോഡറേഷന്‍ അല്‍ഗൊരിതം, റിപ്പോര്‍ട്ടിങ് സംവിധാനങ്ങള്‍ പോലുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.(വാർത്ത ടപ്പാട് : മാതൃഭൂമി )

സംസ്ഥാനത്ത് സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ നല്‍കും: മുഖ്യമന്ത്രി


എറണാകുളം ജനറല്‍ ആശുപത്രിയുടെ പുതിയ കാന്‍സര്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

സമഗ്രമായ കാന്‍സര്‍ നിയന്ത്രണം ലക്ഷ്യം

സ്ത്രീകളില്‍ വർധിച്ചു വരുന്ന സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജനറല്‍ ആശുപത്രിയുടെ പുതിയ കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് 30 വയസില്‍ മുകളിലുള്ള 7 ലക്ഷം പേര്‍ക്ക് കാന്‍സറിന് സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ സാധ്യത സ്താര്‍ബുദത്തിനാണ്. സെര്‍വിക്കല്‍ കാന്‍സറും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കാന്‍സറിനെ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജീവിത ശൈലി രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാനുള്ള വെല്ലുവിളിയാണ് സംസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. നമ്മള്‍ തുടര്‍ന്നുവരുന്ന ആരോഗ്യപരമല്ലാത്ത ജീവിതരീതികളിലും ശീലങ്ങളിലും മാറ്റം വരുത്തണം. സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ ആവശ്യമാണെന്നും ജീവിത ശൈലി രോഗങ്ങള്‍ കുറച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാന്‍സറും ജീവിത ശൈലി രോഗമാണ്. ഇത്തവണത്തെ ബജറ്റില്‍ പ്രധാനപ്പെട്ട മൂന്ന് കാന്‍സര്‍ സെന്ററുകള്‍ക്കും പ്രത്യേകമായി തുക അനുവദിച്ചു. ആര്‍.സി.സിയിലും മലബാര്‍ കാന്‍സര്‍ സെന്ററിലും ഒട്ടേറെ നൂതന സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു. കുട്ടികളിലെ കണ്ണിന്റെ കാന്‍സര്‍ ചികിത്സയ്ക്ക് മലബാര്‍ കാന്‍സര്‍ സെന്ററില്‍ നൂതന സംവിധാനം ഒരുക്കി. ആര്‍.സി.സിയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ചികിത്സയും ഏര്‍പ്പെടുത്തി. ഗര്‍ഭാശയ കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള സംവിധാനം, മലബാര്‍ കാന്‍സര്‍ സെന്ററിലും ആര്‍.സി.സിയിലും റോബോട്ടിക് സര്‍ജറി, ഡിജിറ്റല്‍ പത്തോളജി എന്നിവയെല്ലാം ഉടന്‍ തുടങ്ങുമെന്ന് മുകന്ധ്യാമന്ത്രി അറിയിച്ചു.

ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമേ സങ്കീര്‍ണ്ണ രോഗാവസ്ഥ കൈകാര്യം ചെയ്യാന്‍ സവിശേഷ പരിപാടികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സമഗ്രമായ അര്‍ബുദ നിയന്ത്രണം ലക്ഷ്യമാക്കി തയ്യാറാക്കിയ കേരള കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി പൈലറ്റ് അടിസ്ഥാനത്തില്‍ 3 ജില്ലകളില്‍ ആരംഭിച്ചതിനു പുറമെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഇതോടെ പ്രാരംഭ ദിശയില്‍ തന്നെ കാന്‍സര്‍ കണ്ടെത്താന്‍ കഴിയും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ച്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധന ക്ലിനിക്കുകള്‍ നടന്നുവരുന്നുണ്ട്. കാന്‍സര്‍ സെന്ററുകളേയും മെഡിക്കല്‍ കോളജുകളേയും ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളെയും ഉള്‍പ്പെടുത്തി കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനായി കാന്‍സര്‍ ഗ്രിഡ് രൂപികരിച്ച് ചികിത്സ വികേന്ദ്രീകരിക്കും. കാന്‍സറിനെ ചെറുക്കുന്നതിനുള്ള സമഗ്രമായ ഇടപെടലുകളാണ് കേരളം നടത്തുന്നത്. അവയ്ക്ക് കരുത്ത് പകരാന്‍ ജനങ്ങളുടെയാകെ സഹായവും സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യ രംഗത്ത് വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായി ഒട്ടേറെ സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കാന്‍ നാടിന് കഴിഞ്ഞു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാഴ്ച പരിമിതര്‍ക്കുള്ള സേവനത്തിന് ലഭിച്ച പുരസ്‌കാരം. അതോടൊപ്പം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള ആരോഗ്യമന്ഥന്‍ പുരസ്‌ക്കാരം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും നേടി. ആര്‍ദ്രം മിഷനിലൂടെ പൊതുജനാരോഗ്യ സംവിധാനങ്ങളെ രോഗി സൗഹൃദമാക്കാന്‍ കഴിഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. താലൂക്ക്, ജില്ലാ ആശുപത്രികളില്‍ അടക്കം പല രീതിയിലുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വലിയതോതില്‍ മെച്ചപ്പെടുത്തി. സാധാരണക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളായി സര്‍ക്കാര്‍ ആശുപത്രികള്‍ മാറിയെന്നും സമാനതകള്‍ ഇല്ലാത്ത മുന്നേറ്റമാണ് കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപയെ തുടക്കത്തില്‍ തിരിച്ചറിഞ്ഞ് ഫലപദമായി ഇടപെട്ട് ചെറുത്തു തോല്‍പ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 9 വയസുള്ള കുട്ടിയടക്കം നാലു പേരും രോഗമുക്തി നേടി. നിപയെ പോലെയുള്ള ഒന്നിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞത് നാടിന് അഭിമാനകരമായ കാര്യമാണ്. നമ്മുടെ സംസ്ഥാനത്ത് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളെയും ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. മെഡിക്കല്‍ ടെക്‌നോളജി വളര്‍ത്താനും മെഡിക്കല്‍ ഉപകരണങ്ങള്‍ ഉല്പാദിപ്പിക്കുവാനും ഡേറ്റ ശേഖരിക്കാനും അവലോകനം ചെയ്യാനും വേണ്ട ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ൊച്ചിയുടെ ആരോഗ്യ മുന്നേറ്റത്തിന് കുതിപ്പേകാന്‍ കാന്‍സര്‍ ബ്ലോക്കിന് കഴിയും: മുഖ്യമന്ത്രി


കൊച്ചിയുടെ ആരോഗ്യ മുന്നേറ്റത്തിന് കുതിപ്പേകാന്‍ എറണാകുളം ജനറല്‍ ആശുപത്രിയുടെ കാന്‍സര്‍ ബ്ലോക്കിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രധാനപ്പെട്ടതും പഴക്കമുള്ളതും മികച്ച ചികിത്സ സംവിധാനങ്ങളുമുള്ളതാണ് എറണാകുളം ജനറല്‍ ആശുപത്രി. ഇവിടെയാണ് ആദ്യമായി എന്‍.എ.ബി.എച്ച്, എന്‍.ക്യൂ.എ.എസ് അക്രഡിറ്റേഷന്‍ ലഭിച്ചത്. പൊതുജനാരോഗ്യ കേന്ദ്രം എന്ന നിലയ്ക്ക് മികവിന്റെ കേന്ദ്രമായി നേരത്തെ തന്നെ എറണാകുളം ജനറല്‍ ആശുപത്രി മാറിക്കഴിഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഈ മാസം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒട്ടുമിക്ക സ്‌പെഷാലിറ്റി സൗകര്യങ്ങളും ലഭ്യമായിട്ടുള്ള ആശുപത്രിയാണ് ഇത്. അതിന് പുറമെയാണ് ഫലപ്രദമായ കാന്‍സര്‍ ചികിത്സയ്ക്കായി പുതിയ സ്‌പെഷാലിറ്റി ബ്ലോക്ക് ആരംഭിച്ചിരിക്കുന്നത്. ഒരു ജനറല്‍ ആശുപത്രിയില്‍ 100 കാന്‍സര്‍ രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്നത് വലിയ നേട്ടമാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക്യക വാര്‍ഡുകള്‍, കാന്‍സര്‍ ഐസിയു, കീമോതെറാപ്പി യൂണിറ്റ്, കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികള്‍ക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞാല്‍ അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐസിയു എന്നിങ്ങനെ എല്ലാ ആധുനിക സജ്ജീകരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വീവസ് കോര്‍പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയിരിക്കതെന്നും മുഖ്യമന്ത്രി പറഞ്ഞു.

600_08b7d2a20672a601532344c0d15c0bfa

postഎറണാകുളം ജനറല്‍ ആശുപത്രിയുടെ പുതിയ കാന്‍സര്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

സമഗ്രമായ കാന്‍സര്‍ നിയന്ത്രണം ലക്ഷ്യം

സ്ത്രീകളില്‍ വർധിച്ചു വരുന്ന സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജനറല്‍ ആശുപത്രിയുടെ പുതിയ കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് 30 വയസില്‍ മുകളിലുള്ള 7 ലക്ഷം പേര്‍ക്ക് കാന്‍സറിന് സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ സാധ്യത സ്താര്‍ബുദത്തിനാണ്. സെര്‍വിക്കല്‍ കാന്‍സറും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കാന്‍സറിനെ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജീവിത ശൈലി രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാനുള്ള വെല്ലുവിളിയാണ് സംസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. നമ്മള്‍ തുടര്‍ന്നുവരുന്ന ആരോഗ്യപരമല്ലാത്ത ജീവിതരീതികളിലും ശീലങ്ങളിലും മാറ്റം വരുത്തണം. സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ ആവശ്യമാണെന്നും ജീവിത ശൈലി രോഗങ്ങള്‍ കുറച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാന്‍സറും ജീവിത ശൈലി രോഗമാണ്. ഇത്തവണത്തെ ബജറ്റില്‍ പ്രധാനപ്പെട്ട മൂന്ന് കാന്‍സര്‍ സെന്ററുകള്‍ക്കും പ്രത്യേകമായി തുക അനുവദിച്ചു. ആര്‍.സി.സിയിലും മലബാര്‍ കാന്‍സര്‍ സെന്ററിലും ഒട്ടേറെ നൂതന സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു. കുട്ടികളിലെ കണ്ണിന്റെ കാന്‍സര്‍ ചികിത്സയ്ക്ക് മലബാര്‍ കാന്‍സര്‍ സെന്ററില്‍ നൂതന സംവിധാനം ഒരുക്കി. ആര്‍.സി.സിയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ചികിത്സയും ഏര്‍പ്പെടുത്തി. ഗര്‍ഭാശയ കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള സംവിധാനം, മലബാര്‍ കാന്‍സര്‍ സെന്ററിലും ആര്‍.സി.സിയിലും റോബോട്ടിക് സര്‍ജറി, ഡിജിറ്റല്‍ പത്തോളജി എന്നിവയെല്ലാം ഉടന്‍ തുടങ്ങുമെന്ന് മുകന്ധ്യാമന്ത്രി അറിയിച്ചു.

ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമേ സങ്കീര്‍ണ്ണ രോഗാവസ്ഥ കൈകാര്യം ചെയ്യാന്‍ സവിശേഷ പരിപാടികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സമഗ്രമായ അര്‍ബുദ നിയന്ത്രണം ലക്ഷ്യമാക്കി തയ്യാറാക്കിയ കേരള കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി പൈലറ്റ് അടിസ്ഥാനത്തില്‍ 3 ജില്ലകളില്‍ ആരംഭിച്ചതിനു പുറമെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഇതോടെ പ്രാരംഭ ദിശയില്‍ തന്നെ കാന്‍സര്‍ കണ്ടെത്താന്‍ കഴിയും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ച്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധന ക്ലിനിക്കുകള്‍ നടന്നുവരുന്നുണ്ട്. കാന്‍സര്‍ സെന്ററുകളേയും മെഡിക്കല്‍ കോളജുകളേയും ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളെയും ഉള്‍പ്പെടുത്തി കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനായി കാന്‍സര്‍ ഗ്രിഡ് രൂപികരിച്ച് ചികിത്സ വികേന്ദ്രീകരിക്കും. കാന്‍സറിനെ ചെറുക്കുന്നതിനുള്ള സമഗ്രമായ ഇടപെടലുകളാണ് കേരളം നടത്തുന്നത്. അവയ്ക്ക് കരുത്ത് പകരാന്‍ ജനങ്ങളുടെയാകെ സഹായവും സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യ രംഗത്ത് വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായി ഒട്ടേറെ സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കാന്‍ നാടിന് കഴിഞ്ഞു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാഴ്ച പരിമിതര്‍ക്കുള്ള സേവനത്തിന് ലഭിച്ച പുരസ്‌കാരം. അതോടൊപ്പം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള ആരോഗ്യമന്ഥന്‍ പുരസ്‌ക്കാരം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും നേടി. ആര്‍ദ്രം മിഷനിലൂടെ പൊതുജനാരോഗ്യ സംവിധാനങ്ങളെ രോഗി സൗഹൃദമാക്കാന്‍ കഴിഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. താലൂക്ക്, ജില്ലാ ആശുപത്രികളില്‍ അടക്കം പല രീതിയിലുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വലിയതോതില്‍ മെച്ചപ്പെടുത്തി. സാധാരണക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളായി സര്‍ക്കാര്‍ ആശുപത്രികള്‍ മാറിയെന്നും സമാനതകള്‍ ഇല്ലാത്ത മുന്നേറ്റമാണ് കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപയെ തുടക്കത്തില്‍ തിരിച്ചറിഞ്ഞ് ഫലപദമായി ഇടപെട്ട് ചെറുത്തു തോല്‍പ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 9 വയസുള്ള കുട്ടിയടക്കം നാലു പേരും രോഗമുക്തി നേടി. നിപയെ പോലെയുള്ള ഒന്നിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞത് നാടിന് അഭിമാനകരമായ കാര്യമാണ്. നമ്മുടെ സംസ്ഥാനത്ത് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളെയും ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. മെഡിക്കല്‍ ടെക്‌നോളജി വളര്‍ത്താനും മെഡിക്കല്‍ ഉപകരണങ്ങള്‍ ഉല്പാദിപ്പിക്കുവാനും ഡേറ്റ ശേഖരിക്കാനും അവലോകനം ചെയ്യാനും വേണ്ട ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ൊച്ചിയുടെ ആരോഗ്യ മുന്നേറ്റത്തിന് കുതിപ്പേകാന്‍ കാന്‍സര്‍ ബ്ലോക്കിന് കഴിയും: മുഖ്യമന്ത്രി


കൊച്ചിയുടെ ആരോഗ്യ മുന്നേറ്റത്തിന് കുതിപ്പേകാന്‍ എറണാകുളം ജനറല്‍ ആശുപത്രിയുടെ കാന്‍സര്‍ ബ്ലോക്കിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രധാനപ്പെട്ടതും പഴക്കമുള്ളതും മികച്ച ചികിത്സ സംവിധാനങ്ങളുമുള്ളതാണ് എറണാകുളം ജനറല്‍ ആശുപത്രി. ഇവിടെയാണ് ആദ്യമായി എന്‍.എ.ബി.എച്ച്, എന്‍.ക്യൂ.എ.എസ് അക്രഡിറ്റേഷന്‍ ലഭിച്ചത്. പൊതുജനാരോഗ്യ കേന്ദ്രം എന്ന നിലയ്ക്ക് മികവിന്റെ കേന്ദ്രമായി നേരത്തെ തന്നെ എറണാകുളം ജനറല്‍ ആശുപത്രി മാറിക്കഴിഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഈ മാസം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒട്ടുമിക്ക സ്‌പെഷാലിറ്റി സൗകര്യങ്ങളും ലഭ്യമായിട്ടുള്ള ആശുപത്രിയാണ് ഇത്. അതിന് പുറമെയാണ് ഫലപ്രദമായ കാന്‍സര്‍ ചികിത്സയ്ക്കായി പുതിയ സ്‌പെഷാലിറ്റി ബ്ലോക്ക് ആരംഭിച്ചിരിക്കുന്നത്. ഒരു ജനറല്‍ ആശുപത്രിയില്‍ 100 കാന്‍സര്‍ രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്നത് വലിയ നേട്ടമാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക്യക വാര്‍ഡുകള്‍, കാന്‍സര്‍ ഐസിയു, കീമോതെറാപ്പി യൂണിറ്റ്, കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികള്‍ക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞാല്‍ അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐസിയു എന്നിങ്ങനെ എല്ലാ ആധുനിക സജ്ജീകരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വീവസ് കോര്‍പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയിരിക്കതെന്നും മുഖ്യമന്ത്രി പറഞ്ഞു.



മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ പ്രതിജ്ഞ ചൊല്ലിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ പരിപാടികളില്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനംകൂടിയാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഇനി എല്ലാ സര്‍ക്കാര്‍ പരിപാടികളും ശുചിത്വ പ്രതിജ്ഞ എടുത്താകും ആരംഭിക്കുന്നത്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ വിശിഷ്ടാതിഥികളായി. മേയര്‍ എം.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ ടി.ജെ വിനോദ്, കെ.ജെ മാക്സി, ചീഫ് സെക്രട്ടറി ഡോ.വി.വേണു, സിഎസ്എംഎല്‍ സിഇഒ ഷാജി വി.നായര്‍, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, സബ് കളക്ടര്‍ പി.വിഷ്ണുരാജ്, ഡിഎംഒ ഡോ.കെ.കെ ആശ, ജനറല്‍ ആശുപത്രി സൂപ്രണ്ട്് ഡോ.ആര്‍.ഷഹീര്‍ഷാ, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

mathyus-vaidyar-advt-slider---advt-
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal