പിറന്നാൾ മധുരത്തിൽ സേതു

പിറന്നാൾ മധുരത്തിൽ സേതു
പിറന്നാൾ മധുരത്തിൽ സേതു
Share  
2025 Jun 06, 09:51 AM
SANTHI

കൊച്ചി: 'സേതു @ 83, നോവൽ @ 25, ജീവിതമാകെ പ്രഭാപൂരിതമാകട്ടെ... രണ്ട് കിലോയോളം വലുപ്പമുള്ള കെയ്ക്കിൽ എഴുതിയ വരികൾ വായിക്കുമ്പോൾ സേതുവിന്റെ മിഴികളിൽ അപ്രതീക്ഷിതമായൊരു പിറന്നാൾ സമ്മാനം കിട്ടിയതിന്റെ ആശ്ചര്യവും സന്തോഷവും. പ്രിയപ്പെട്ട കഥാകാരന് പിറന്നാൾ മധുരം സമ്മാനിക്കുമ്പോൾ ആരാധകന്റെ മിഴികളിലും അതേ സന്തോഷം.


സേതുവിന്റെ 83-ാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനു സമ്മാനിക്കാൻ കെയ്ക്കുമായെത്തിയ പി.എം. ഷുക്കൂർ കഥ പോലെ ഒരാളാണ്.


മൂവാറ്റുപുഴ സ്വദേശിയായ ഷൂക്കൂർ തൻ്റെ ബേക്കറിയിൽ തയ്യാറാക്കിയ കെയ്ക്കുമായാണ് കഥാകാരനെ കാണാനെത്തിയത്. സേതുവിന്റെ പുതിയ നോവലായ 'അന്തകവള്ളി പ്രകാശനം ചെയ്യുന്നത് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിലാണെന്ന് അറിഞ്ഞപ്പോഴാണ് ഷൂക്കൂർ ഇങ്ങനെയൊരു സർപ്രൈസ് ഒരുക്കിയത്.


ഭാര്യ രാജലക്ഷ്മിക്കൊപ്പം നിന്ന് കെയ്ക്ക് മുറിക്കുമ്പോൾ അപ്രതീക്ഷിത സന്തോഷത്തെക്കുറിച്ച് സേതു പറഞ്ഞു.


"അനുപമമായ ഒരു സന്തോഷമാണ് ഈ കെയ്ക്ക് സമ്മാനിക്കുന്നത്. സ്വന്തം ബേക്കറിയിൽ തയ്യാറാക്കിയ കെയ്ക്കുമായി ഇത്രദൂരം ഷുക്കൂർ യാത്ര ചെയ്ത് വന്നല്ലോ" - സേതുവിൻ്റെ വാക്കുകളിലും മധുര സന്തോഷം.


28 വർഷം ബേക്കറി കടയിൽ ജോലിചെയ്‌ത ഷുക്കൂർ 12 വർഷം മുൻപാണ് സ്വന്തമായൊരു ബേക്കറി തുടങ്ങിയത്. അധികം പഠിക്കാനായില്ലെങ്കിലും എഴുത്തിനോടും വായനയോടുമുള്ള പ്രണയം കൈവിട്ടില്ല.


സേതു എന്ന എഴുത്തുകാരനെ ജീവിതത്തോളം ഇഷ്ട്‌ടമുള്ള ഒരാളെന്നാണ് ഷുക്കൂർ വിശേഷിപ്പിക്കുന്നത്. സേതുവിൻ്റെ എല്ലാ പുസ്‌തകങ്ങളും പലവട്ടം വായിച്ചിട്ടുള്ള ഷുക്കൂർ ചില പുസ്‌തകങ്ങളെപ്പറ്റി പഠനങ്ങളും എഴുതിയിട്ടുണ്ട്. ആ പഠനങ്ങൾ പുസ്തകത്തിൻ്റെ അടുത്ത പതിപ്പുകളിൽ സേതു ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.


സേതു ജോലിചെയ്‌തിരുന്ന ബാങ്കിലും പങ്കെടുത്തിരുന്ന പടങ്ങുകളിലുമെല്ലാം അദ്ദേഹത്തെ നിരന്തരം പിന്തുടർന്നിരുന്ന ഷുക്കൂറിനെക്കൊണ്ടാണ് സേതു തൻ്റെ ഒരു പുസ്‌തകത്തിൻ്റെ പ്രകാശനവും നിർവഹിച്ചത്.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry