
ചിറ്റൂർ: പതിനഞ്ചാം വയസ്സിലാണ് എലപ്പുള്ളി തോട്ടക്കര സ്വദേശി ഗോപാലൻ സൈക്കിൾ ചവിട്ടി തുടങ്ങുന്നത്. ഇന്ന് പ്രായം 65 ലേക്ക് കടക്കുന്നു ഒപ്പം സൈക്കിൾ ഓടിച്ചു തുടങ്ങിയിട്ട് 50 വർഷവും. ഇപ്പോഴും കൂടെയുള്ള സൈക്കിളിന് പ്രായം 40 പിന്നിട്ടു.
സൈക്കിൾ അല്ലാതെ മറ്റൊരു വാഹനവും ഇതുവരെ ഓടിക്കാൻ തോന്നിയിട്ടില്ലെന്ന് ഗോപാലൻ പറയുന്നു. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഗോപാലൻ തന്റെ പതിനഞ്ചാം വയസ്സിൽ തോപ്പുകളിൽനിന്ന് ചെത്തിയ കള്ള് ഷാപ്പിൽ എത്തിച്ചു കൊടുക്കുന്ന ജോലിക്കായാണ് ആദ്യം സൈക്കിൾ ചവിട്ടി തുടങ്ങുന്നത്.
അന്ന് അരമണിക്കൂറിന് 40 പൈസയാണ് സൈക്കിൾ വാടക. എലപ്പുള്ളിയിൽനിന്ന് ഗോപാലപുരംവരെ സൈക്കിൾ ചവിട്ടി അവിടത്തെ തോപ്പുകളിൽനിന്നാണ് കള്ള് കൊണ്ടുവന്ന് ഇവിടത്തെ ഷാപ്പുകളിൽ എത്തിച്ചിരുന്നത്. അധികം വീഴാതെ പെട്ടെന്ന് സൈക്കിൾ ചവിട്ടി പഠിക്കാൻ സാധിച്ചെന്ന് ഗോപാലൻ പറഞ്ഞു.
25-ാം വയസ്സിലാണ് സ്വന്തമായൊരു സൈക്കിൾ മേടിക്കുന്നത്. ആ സൈക്കിൾ ഇപ്പോഴും ഒപ്പമുണ്ടെന്ന് അല്പം അഹങ്കാരത്തോടുകൂടി ഗോപാലൻ പറയുന്നു. പാലക്കാട് നിന്ന് 800 രൂപയ്ക്കാണ് ഹെർക്കുലീസിൻ്റെ സൈക്കിൾ മേടിക്കുന്നത്. 40 വർഷത്തിനിടയ്ക്ക് നാലുതവണ പഞ്ചറായതൊഴിച്ചാൽ ഇതുവരെയായും വലിയ കേടുപാടുകളൊന്നും പറ്റിയിട്ടില്ല.
ഇപ്പോഴും അത്യാവശ്യം പാലക്കാട്ടേക്കൊക്കെ സൈക്കിൾ ഓടിച്ചുപോകും. വീടിനടുത്തുള്ള കല്യാണങ്ങൾക്ക് സൈക്കിളിൽ പോകുന്നതിൽ ഭാര്യ പണം തടയാറുണ്ടെങ്കിലും തനിക്കതിൽ നാണക്കേടും തോന്നിയിട്ടില്ലെന്ന് ഗോപാലൻ പറയുന്നു. ഷാപ്പിലെ ജോലിക്കൊപ്പം തന്നെ കൃഷിപ്പണിയും ചെയ്‌തുന്നുണ്ട്. എങ്ങോട്ട് പോകുമ്പോഴും സൈക്കിളും ഒപ്പമുണ്ടാകും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group