
പള്ളുരുത്തി : അവരിൽ പലരും ഒരു കപ്പൽ അടുത്തുനിന്ന് പോലും കണ്ടിട്ടുണ്ടായിരുന്നില്ല. പിലർ കപ്പൽ കണ്ടിരുന്നു. പക്ഷേ, അകത്ത് കയറിയിട്ടില്ല. കടലും കപ്പലുമൊക്കെ സ്വപ്‌നങ്ങളിൽ മാത്രം കണ്ടിരുന്ന ഒരു കൂട്ടം അമ്മമാരെ കയറ്റി ഒരു കപ്പൽ കഴിഞ്ഞദിവസം അറബിക്കടലിലേക്ക് നീങ്ങി.
90 ഓളം വരുന്ന അമ്മമാരാണ് കപ്പലിലുണ്ടായിരുന്നത്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഒരു സ്വപ്‌നയാത്രയായിരുന്നു അവർക്കത്. പള്ളുരുത്തിനടയിൽ പ്രവർത്തിക്കുന്ന സംഗമം റെസിഡെൻസ് അസോസിയേഷനാണ് ആ ആഹ്ലാദയാത്ര ഒരുക്കിയത്. തീർത്തും സൗജന്യമായൊരുക്കിയ യാത്ര. ബോൾഗാട്ടി പാലസിനുസമീപത്ത് യാത്ര തുടങ്ങിയ കപ്പൽ, കൊച്ചിക്കായലിലൂടെ കടലിലേക്കും തിരിച്ചും നീങ്ങി. രമണയ്യ കോമളമ്മാൾ സ്‌മാരക (ട്രസ്റ്റാണ് ഈ യാത്രയൊരുക്കിയത്. അസോസിയേഷൻ പ്രസിഡൻ്റ് പി. സുനിൽ രമണയ്യ സെക്രട്ടറി പി.കെ. വിജു, മറ്റ് ഭാരവാഹികളായ പീറ്റർ, കുഞ്ഞുമോൾ ഉണ്ണി, ജിമ്മി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. കാഥികൻ ഇടക്കൊച്ചി സലിംകുമാർ അമ്മമാർക്കൊപ്പം യാത്രയിൽ പങ്കെടുത്തു. ഇവരെ യാത്രയാക്കുന്നതിന് ചലച്ചിത്രനടൻ സാജൻ പള്ളുരുത്തിയും നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്തും എത്തിയിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group