കണ്ണൂർ: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച 'മിസ' എന്ന നാടകത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി വി.കെ. സനോജ് എം.എൽ.എ. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട പീഡനം നേരിട്ട സ്നേഹലത റെഡ്ഡിയുടെ കഥ പറയുന്ന നാടകത്തെ സദാചാര കണ്ണടയിലൂടെ മാത്രം നോക്കിക്കാണുന്നവർ, അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിലെ യഥാർത്ഥ ചരിത്രത്തെ മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
1978-79 കാലഘട്ടത്തിൽ കോട്ടയത്ത് നടന്ന സർവകലാശാല കലോത്സവത്തിൽ സ്നേഹലത റെഡ്ഡിയുടെ മകൾ നന്ദന റെഡ്ഡി പങ്കെടുത്തതിനെതിരെ കോൺഗ്രസ് ഉയർത്തിയ ഭീഷണികളും, അതിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിരോധിച്ചതും സനോജ് ഓർമിപ്പിച്ചു. അടിയന്തരാവസ്ഥയെന്നും സ്നേഹലത റെഡ്ഡിയെന്നും കേൾക്കുമ്പോൾ കോൺഗ്രസ് പിൻതലമുറയ്ക്ക് അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ മുൻപും നിരവധി വേദികളിൽ അവതരിപ്പിച്ച ഈ നാടകത്തിലെ ഒരു രംഗം മാത്രം മുറിച്ചെടുത്ത് വിവാദമാക്കുന്നതിനെതിരെ കലാവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും വി.കെ. സനോജ് ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































