വന്ദേ മാതര വിവാദത്തിൽ മറുപടിയുമായി മുഹമ്മദ് റിയാസ് എംഎൽഎ.സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞയിൽ വന്ദേമാതരം പാടുന്നത്. യഥാർത്ഥ മതവിശ്വാസികൾ സർക്കാർ നടപടി അംഗീകരിക്കില്ല. മുസ്ലിംലീഗ് എന്ന പാർട്ടിക്ക് നിലപാടില്ല. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഗൗരവമുള്ളത്. സർക്കാർ അറിയാതെ ചീഫ് സെക്രട്ടറിക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ല.
കേരളത്തിൽ ബിജെപി ഭരിച്ചാൽ എന്താണ് നടക്കുക അതാണ് യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത്. അതിനുള്ള ഏറ്റവും അവസാനമായ ഉദാഹരണമാണ് ഈ സംഭവം. ഈ സർക്കാരിൻറെ തുടക്കത്തിലെ ഉയർന്ന വിഷയമാണ്. സത്യപ്രതിജ്ഞ ചടങ്ങിൽ കണ്ടതാണ്. അത് അറിഞ്ഞുകൊണ്ട് മുഖ്യമന്ത്രി അഡ്ജസ്റ്റ് ചെയ്തതാണ്. യഥാർത്ഥ ഹിന്ദുമത വിശ്വാസികൾ ഇതിനെ അംഗീകരിക്കില്ലെന്നും റിയാസ് വ്യക്തമാക്കി.
വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് വിശദീകരണം. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോൾ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്ര വിശദീകരമാണമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്.
എന്നാൽ, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശം. നേരത്തെ വിഡി സതീശൻ സർക്കാരിൻ്റെ സത്യാപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവൻ നിർദേശ പ്രകാരം വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































