
തിരുവനന്തപുരം: സിപിഎം ആർഎസ്എസുമായി ചേർന്നു
പ്രവർത്തിച്ചിട്ടുണ്ടെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശത്തിനെതിരേ കുടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി മുതിർന്ന നേതാക്കൾക്കായി സംഘടിപ്പിച്ച ശില്പശാലയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. 'മൈക്ക് കാണുമ്പോൾ എന്തും വിളിച്ചുപറയരുത്' എന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾക്ക് ഇടതുവിരുദ്ധ വാർത്തകളുണ്ടാക്കാൻ കഴിയുന്നവിധത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. എന്നാൽ, സംസാരത്തിൽ ഒരിടത്തും എം.വി. ഗോവിന്ദൻ്റെ പേര് മുഖ്യമന്ത്രി പരാമർശിച്ചില്ല.
തദ്ദേശതിരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നവിധത്തിലെ പ്രവർത്തനം നിരന്തരം നടത്തേണ്ടതുണ്ട്. ജനങ്ങളോട് ഇടപഴകുന്ന രീതിയും പ്രധാനമാണ്. വാക്കുകളിലുണ്ടാകുന്ന പിഴവുകൾ വലിയ പ്രചാരണായുധമാക്കുന്ന കാലമാണ്- എന്നിങ്ങനെ കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിലാണ് ഗോവിന്ദന്റെ പരാമർശത്തിനുള്ള മറുപടി എന്നോണം മുഖ്യമന്ത്രി പ്രതികരിച്ചത്. ആർഎസ്എസ് ബന്ധത്തെക്കുറിച്ച് ഗോവിന്ദൻ പറഞ്ഞതിനെ മുഖ്യമന്ത്രി നേരത്തേ പത്രസമ്മേളനത്തിൽത്തന്നെ തിരുത്തിയിരുന്നു. താൻ പറഞ്ഞതാണ് പാർട്ടി നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
സംസ്ഥാനസമിതി അംഗങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുക്കുന്ന ശില്പശാലയാണ് ഞായറാഴ്‌ച നടന്നത്. എൽഡിഎഫിനെ സംബന്ധിച്ച് വിവാദങ്ങളില്ലാത്ത പ്രചാരണകാലമായിരുന്നു നിലമ്പൂരിലുണ്ടായത്. അത് ഉണ്ടാക്കുന്നതിൽ നേതാക്കൾക്കു പ്രത്യേകം പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വലിയ വിജയപ്രതീക്ഷ മുഖ്യമന്ത്രി പുലർത്തിയില്ലെന്നതും ശ്രദ്ധേയമാണ്. രണ്ടായിരം വോട്ടിനെങ്കിലും എൽഡിഎഫ് വിജയിക്കുമെന്ന കണക്കുകളാണ് പാർട്ടിക്കു മുൻപിലുള്ളത്. ജയമോ പരാജയമോ പ്രശ്‌നമാക്കുന്നില്ലെന്നും പരമ്പരാഗത യുഡിഎഫ് മണ്ഡലമാണ് നിലമ്പൂരെന്നുമായിരുന്നു യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group