
കൊച്ചി: കേരളത്തിൽ എയിംസ് വരുമെന്നും തൻ്റെ കാലാവധി തീരും മുൻപ് അനുയോജ്യ സ്ഥലത്ത് തറക്കല്ലിട്ടിരിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി, മോദി സർക്കാരിൻ്റെ 11-ാം വാർഷികത്തിൻ്റെ ഭാഗമായി കൊച്ചിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസ് എവിടെ വേണം എന്നതു സംബന്ധിച്ച് മൂന്ന് ഓപ്‌ഷൻ നൽകാനായിരുന്നു കേന്ദ്ര നിർദേശം. ഒരു സ്ഥലം മാത്രമാണ് സംസ്ഥാന സർക്കാർ നിർദേശിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനു ശാഠ്യമാണ്.
സമീപ ദിവസങ്ങളിൽ ഉണ്ടായ കപ്പലപകടങ്ങളിൽ ആശങ്കയുണ്ട്. ആദ്യ കപ്പലപകടത്തിൽ കേസ് വേണ്ട, നഷ്ടപരിഹാരം മതിയെന്ന് സംസ്ഥാനം തീരുമാനിച്ചത് കേന്ദ്രം പറഞ്ഞിട്ടല്ലല്ലോയെന്നും സുരേഷ് ഗോപി ചോദിച്ചു. കടലിലെ സുരക്ഷ സംബന്ധമായ ആശങ്കകൾ പരിഹരിക്കപ്പെടണം. മത്സ്യത്തൊഴിലാളികളെയും മറ്റും ബാധിക്കുന്ന വിഷയങ്ങളിൽ സംസ്ഥാന സർക്കാരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കും. സുരക്ഷാ ആശങ്കകൾ ഉറപ്പായും കേന്ദ്രം അന്വേഷിക്കും. ബാക്കി കാര്യങ്ങൾ സംസ്ഥാനം ആവശ്യപ്പെട്ടാൽ കേന്ദ്രം പരിശോധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൻ്റെ കാര്യത്തിൽ ശശി തരൂരിൻറേത് ഉത്തരവാദിത്വമുള്ള ഇന്ത്യൻ പൗരൻ സ്വീകരിക്കേണ്ട ശരിയായ നിലപാടാണ്. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ നരേന്ദ്ര മോദിയുടെ നേട്ടമാണെന്നു പ്രചരിപ്പിക്കുന്നതിൽ തെറ്റില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഒരു സീറ്റിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ മണ്ഡലങ്ങളിലേക്കു പടരും സുരേഷ് ഗോപി പറഞ്ഞു. കെ റെയിൽ പദ്ധതിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്രം നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതിവേഗ റെയിലുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ നൽകിയ പദ്ധതിയുടെ റിപ്പോർട്ട് റെയിൽവേ മന്ത്രിയുടെ കൈവശം എത്തിയിട്ടുണ്ട്. അതിൻ്റെ ക്ലിയറൻസിനുവേണ്ടി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പത്രസമ്മേളനത്തിൽ ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ഇൻഡസ്ട്രിയൽ സെൽ സംസ്ഥാന കൺവീനർ എ. അനൂപ് എന്നിവരും പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group