
റാന്നി: അടിസ്ഥാന ആവശ്യങ്ങൾക്കും നീതിക്കുംവേണ്ടി ആശവർക്കർമാർ നടത്തുന്ന സമരത്തിന് മുൻപിൽ ഇന്നല്ലെങ്കിൽ നാളെ ഭരണകൂടം മുട്ടുകുത്തുമെന്ന് ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്താ പറഞ്ഞു. ആശവർക്കർമാരുടെ രാപകൽ സമരയാത്രയ്ക്ക് റാന്നിയിൽ നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിക്കുവേണ്ടി നടത്തിയ സമരങ്ങളെല്ലാം വിജയിച്ചിട്ടുണ്ട്. ഐതിഹാസികമായ സമരങ്ങളിലൂടെയാണ് കേരളം ഇന്നത്തെ നിലയിലെത്തിയത്, സർക്കാരിന് ആഡംബരങ്ങൾ നടത്താൻ ഫണ്ട് ചെലവഴിക്കാമെങ്കിൽ ഏറ്റവും അടിത്തട്ടിലെ സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മനസ്സുമില്ല, ഖജനാവിൽ പണവുമില്ല എന്നു പറയുന്നതെന്ത് ന്യായമാണ്. ട്രേഡ് യൂണിയൻ നേതാക്കളെക്കൊണ്ടുതന്നെ തൊഴിലാളിസമരം അടിച്ചമർത്തുന്ന കാലമാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇവരുടെ ന്യായമായ ആവശ്യങ്ങൾ നടപ്പാക്കി കൊടുക്കണം. രണ്ട് സർക്കാരുകൾക്കും ഇതിൽനിന്ന് മാറി നിൽക്കാനാകില്ലെന്നും മെത്രാപ്പൊലീത്താ പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ റിങ്കു ചെറിയാൻ അധ്യക്ഷത വഹിച്ചു. ജോസഫ് സി.മാത്യു, ജോസഫ് എം.പുതുശ്ശേരി, കെ.ഇ. അബ്‌ദുൾ റഹ്മാൻ, ടി.കെ. സാജു, എസ്. രാധാമണി, ടി.കെ. ജെയിംസ്, അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, സതീഷ് പണിക്കർ, സമദ് മേപ്രത്ത്് തുടങ്ങിയവർ പ്രസംഗിച്ചു. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു മറുപടി പ്രസംഗം നടത്തി, റാന്നിയിലെത്തിയ യാത്രയെ മിനർവാ പടിയിൽനിന്ന് ഇട്ടിയപ്പാറയിലെ സ്വീകരണ വേദിയിലേക്ക് സ്വീകരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group