
കട്ടപ്പന: ദേശീയപാത തകർന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. നല്ല പദ്ധതികൾ വരുമ്പോൾ തങ്ങളുടെതാണെന്ന് അവകാശപ്പെടുകയും പദ്ധതികളിൽ പാളിച്ച പറ്റി കുഴപ്പങ്ങളുണ്ടാകുമ്പോൾ കേന്ദ്രത്തിന്റെ പോരിലക്ക് ചുമത്തുകയും ചെയ്യുന്നത് അവസരവാദമാണ്.
ദേശീയപാതയിലെ അപാകങ്ങൾ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിക്കും. ഇതനുസരിച്ച് കൂടുതൽ നടപടികളുണ്ടാകും. ഞായറാഴ്ച പ്രദേശത്ത് സന്ദർശനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി സൗത്ത് സംഘടന ജില്ലയുടെ വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
2004 മുതൽ 2014 വരെ കോൺഗ്രസ് രാജ്യം ഭരിച്ചു. പത്തുകൊല്ലംകൊണ്ട് രാജ്യത്ത് സ്വതന്ത്ര ഇന്ത്യ അതുവരെ കണ്ടിട്ടില്ലാത്ത വിലക്കയറ്റം, തൊഴിലില്ലായ്മ, പല രംഗത്തും അഴിമതി എന്നിവയാണ് ഉണ്ടായത്. കഴിഞ്ഞ ഒൻപത് വർഷമായി സംസ്ഥാനത്ത് ഇടതുസർക്കാരിൻ്റെ ഭരണം സഹിച്ചുവരുകയാണ് ജനം. കടം വാങ്ങാതെ സർക്കാരിന് മുമ്പോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലെത്തിയിരിക്കുകയാണ് കാര്യങ്ങൾ.
മലയോരജനതയെ ശത്രുക്കളായി കാണുകയാണ് സംസ്ഥാന സർക്കാർ. ആർക്കുവേണ്ടിയാണ് ഇപ്പോൾ വാർഷിക ആഘോഷം നടത്തുന്നത്. ആശവർക്കർമാർക്ക് ഒ ാണറേറിയം കൊടുക്കാൻ പോലും പണമില്ലെന്നാണ് ന്യായീകരണം.
ഇടുക്കി സൗത്ത് ജില്ലാ പ്രസിഡൻ്റ് വി.സി. വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ്, ജില്ലാ പ്രഭാരി പന്തളം പ്രതാപൻ, സഹപ്രഭാരി നോബിൾ മാത്യു തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group