പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അവർ നാലു മണിയോടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ വെച്ചാണ് അന്തരിച്ചത്. പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അവരെ അലട്ടിയിരുന്നു. മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെച്ച ശേഷം സംസ്കരിക്കും.
2016 ഏപ്രിൽ 28-നാണ് കേരളത്തെ നടുക്കിയ ജിഷ കൊലപാതകം നടന്നത്.
പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ ജിഷയെ കണ്ടെത്തിയതിനെത്തുടർന്ന് നടന്ന അന്വേഷണത്തിൽ അസം സ്വദേശി അമീറുൾ ഇസ്ലാം അറസ്റ്റിലായി. 2017-ൽ വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും പിന്നീട് സുപ്രീം കോടതി ഇത് സ്റ്റേ ചെയ്തു. നീണ്ട നിയമപോരാട്ടങ്ങൾക്കും വ്യക്തിപരമായ ദുരന്തങ്ങൾക്കും ഒടുവിലാണ് രാജേശ്വരി വിടവാങ്ങുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








