
പീരുമേട്: പ്രിയങ്കയുടെയും മൂന്നുവയസ്സുകാരി കരോളിന്റെയും വേർപാട് നാടിന്റെ നൊമ്പരമായി. തമിഴ്‌നാട്ടിൽ നടന്ന വാഹനാപകടത്തിലാണ് പീരുമേട് സ്വാദേശി പ്രിയങ്ക (31), മകൾ മൂന്നുവയസ്സുകാരി കരോളിനി എന്നിവർ മരിച്ചത്. പഴയ പാമ്പനാർ പ്രതാപ് ഭവനിൽ പ്രകാശ്-ജെസ്സി ദമ്പതികളുടെ മകളാണ് പ്രിയങ്ക. ചെന്നൈയ്ക്ക് സമീപം മാധവരത്ത് താമസിച്ച് സ്വകാര്യകമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു ഇവർ.
മാധവരത്തുനിന്നും പാടിയിലേക്ക് ശനിയാഴ്‌ച രാവിലെ ബൈക്കിൽ യാത്രചെയ്യവെ എതിരേവന്ന ടോറസ് ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ഞായറാഴ്‌ച രാത്രി ഇരുവരുടെയും മൃതദേഹം പഴയപാമ്പനാറിലെ വീട്ടിൽ എത്തിച്ചു. ആദരാഞ്ജലി അർപ്പിച്ച് ഒട്ടേറെപ്പേരാണ് ഇവിടേക്ക് എത്തിയത്.
അമ്മയുടെയും മകളുടെയും മൃതദേഹം ഒരു ശീതീകരിണിയിലാണ് വെച്ചിരുന്നത്. ഇതിന് മുന്നിൽ കണ്ണീർ വാർക്കാതെ ആർക്കും പിന്തിരിയാനായില്ല.ഒരു പെട്ടിയിൽ തന്നെയാണ് ഇരുവരെയും അടക്കം ചെയ്തതും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group