ന്യൂഡൽഹി: രാജ്യത്തെ എല്ലാ ഇന്ത്യൻ എയർലൈനുകളിലെയും പൈലറ്റുമാർക്ക് സൈക്കോ ആക്ടീവ് ലഹരി പരിശോധന നിർബന്ധമാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശം നൽകി. കഴിഞ്ഞ മാസം എയർ ഇന്ത്യ വിമാനത്തിലെ ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടി. അടുത്ത വർഷം ജൂലൈയ്ക്കുള്ളിൽ രാജ്യത്തെ 14,000-ത്തോളം പൈലറ്റുമാരുടെയും പരിശോധന പൂർത്തിയാക്കണമെന്നാണ് ഓഗസ്റ്റിൽ എയർലൈനുകൾക്ക് നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നത്.
ഫുക്കറ്റ്-ഡൽഹി വിമാനത്തിലുണ്ടായ സംഭവത്തിന് പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും തങ്ങളുടെ അയ്യായിരത്തോളം പൈലറ്റുമാരിൽ സ്വമേധയാ റാൻഡം ഡ്രഗ് ടെസ്റ്റുകൾ ആരംഭിച്ചിരുന്നു. വ്യോമയാന ജീവനക്കാരുടെ ലഹരി ഉപയോഗം തടയാൻ കൂടുതൽ കടുത്ത ചട്ടങ്ങളുടെ കരട് ഈ മാസം അവസാനത്തോടെ പുറത്തിറക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു അറിയിച്ചു. നിലവിൽ വർഷത്തിൽ 10 ശതമാനം പൈലറ്റുമാർക്ക് മാത്രം റാൻഡം പരിശോധന നടത്തുന്നതിന് പകരം, എല്ലാവർക്കും വർഷത്തിലൊരിക്കൽ ഡോപ്പ് ടെസ്റ്റ് നിർബന്ധമാക്കാനാണ് മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത്.
നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള കൂടിയാലോചനകൾ പുരോഗമിക്കുന്നതിനിടെയാണ്, നിലവിലെ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടുത്ത 12 മാസത്തിനുള്ളിൽ മുഴുവൻ പൈലറ്റുമാർക്കും ഒറ്റത്തവണ ഡ്രഗ് ടെസ്റ്റ് പൂർത്തിയാക്കാൻ ഡിജിസിഎ അടിയന്തര നിർദേശം നൽകിയത്. ലഹരി ഉപയോഗം സ്ഥിരീകരിക്കുന്ന ജീവനക്കാർക്കെതിരെ ശക്തമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































